Tuesday, July 14, 2015

സുപ്രമണി കഥകള്‍ - 2

ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയ സുപ്രമണി അമ്മയ്ക്കും സഹോദരിക്കും ഡ്രസ്സ് എടുക്കാനായി ഒരു തുണിക്കടയില്‍ കയറി. ഒരു ഗള്‍ഫുകാരന്റെ ലുക്കില്‍ ഒട്ടും കോമ്പ്രമൈസ് ചെയ്യാനാകാത്ത കൂളിങ് ഗ്ലാസും അതിനൊത്ത വേഷഭൂഷാതികളുമായി കടയിലെത്തിയ സുപ്രു അവിടെ നിന്നിരുന്ന ചേച്ചിയോടാ‍യി പറഞ്ഞു,

“ചേച്ചീ പാന്റീസും ബ്രേസിയറുമൊക്കെ ഒന്ന് കാണിച്ചു തരുമോ?”

“ഠേ”
സുപ്രുവിന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു,കൂളിങ് ഗ്ലാസ് അത്ക്കും മേലെ. ഒരു വിധം ലെവലായപ്പോള്‍ സുപ്രമണി ദയനീയമായി ചേച്ചിയോട് പറഞ്ഞു,
“ചേച്ചീ കണ്ടാലല്ലേ നല്ല ബ്രാന്‍ഡാണോന്ന് അറിയുള്ളൂ,എന്നിട്ടല്ലേ വാങ്ങാന്‍ പറ്റൂ? അതിനിങ്ങനെ തല്ലണോ?”

കലിപ്പ് തീരാത്ത ചേച്ചി പല്ലിറുക്കിക്കൊണ്ട് സുപ്രുവിനോടായി പറഞ്ഞു,
“തനിക്ക് ഷെഡ്ഡീം ബോഡീം വേണേല്‍ പോയാ സെയിത്സ് ഗേളിനോട് ചോദിക്കടോ, ചേച്ചിയാത്രേ,ഞാന്‍ ചേട്ടനാടോ എരപ്പേ!”

സുപ്രുമണിയെ പിന്നെ കടയില്‍ ആരും കണ്ടവരില്ല!!

2 comments:

ajith said...

കഥയിലെ ഗുണപാഠം: കടയില്‍ കയറിയാല്‍ കൂളിംഗ് ഗ്ലാസ് ഊരണം!! ന്തേയ്??!!

ശ്രീ said...

ഹഹ. അതു കൊള്ളാം

 


Copyright http://www.vazhakkodan.com