അഞ്ചാം കര്‍മ്മം വായിക്കാന്‍ ഇവിടെ ഉഴിയുക!
‘മുല്ലന്‍‘ പോത്തിനെ തേച്ചുരച്ച് കഴുകും പോലെ ഉമ്മ ചെറുപയര്‍ പൊടിയിട്ട് പുറത്തെ മെഴുക്കിളക്കി കഴുകി വൃത്തിയാക്കിത്തന്ന് പുറത്തേക്ക് പോയി.പിന്നെ ആ മരത്തിന്റെ സ്റ്റൂളില്‍ ഒറ്റയ്ക്കിരുന്ന്‍ എന്റെ വഹ കുളിയായിരുന്നു.ബാത്ത് ടബ്ബില്‍ കിടന്ന് കുളിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു സ്റ്റൂളില്‍ ഇരുന്ന് കുളിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ എന്നോര്‍ത്ത് വെറുതേ ഞാന്‍ ഉള്‍പുളകം കൊണ്ടു.തല കഴുകിയത് തണുത്ത വെള്ളം കൊണ്ടാണ്.ചുട് വെള്ളം ഉപയോഗിക്കേണ്ട എന്ന് ആരോ പറഞ്ഞിരുന്നു.അങ്ങിനെ നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ കുളിമുറിയില്‍ നിന്നും പുറത്തിറങ്ങി.മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം തോന്നിയെങ്കിലും ശരീരത്തിന് മൊത്തമായും ചില്ലറയായും നല്ല വേദനയുണ്ടായിരുന്നു.
ഞാന്‍ പുറത്ത് കടന്നതും ഉമ്മ വന്ന് മരത്തിന്റെ സ്റ്റൂള്‍ കഴുകി വൃത്തിയാക്കി വാര്‍ഡിലെ കട്ടിലിനടുത്ത് കൊണ്ടിടാനായി പോയി.ഇത് പോലെ മുന്‍പ് തറവാട്ട് വീട്ടില്‍ സ്റ്റൂളിലിരുന്ന് കുളിക്കാറുള്ളവരെക്കുറിച്ച് ഞാന്‍ വെറുതേ ഓര്‍ത്തു.തറവാട്ട് വീടിന്റെ പിന്നിലായി ഓലകെട്ടി മറച്ച ഒരു കുളിമുറിയുണ്ടായിരുന്നു പണ്ട്. പ്രസവം കഴിഞ്ഞവര്‍ മഞ്ഞളൊക്കെ തേച്ച് രാവിലെ കുളിക്കാനായി പോകുമ്പോള്‍ പ്രസവശുശ്രൂഷയ്ക്ക് നില്‍ക്കുന്ന സ്ത്രീ സ്റ്റൂളുമായി കുളിമുറിയിലേക്ക് പോകുന്നതും കുളി കഴിഞ്ഞ് വൃത്തിയാക്കിയ സ്റ്റൂളുമായി തിരിച്ച് വരുന്നതും എന്തിനാണെന്ന് അന്നെനിക്കൊട്ടും മനസ്സിലായിട്ടുണ്ടായിരുന്നില്ല.വല്ല വെള്ളം നിറച്ച തൊട്ടിയെങ്ങാനും വെക്കാനാവും എന്നാണ് ഞാന്‍ കരുതിയിരുന്നത്.ഇപ്പോഴല്ലേ ഇരുന്നും കുളിക്കാമെന്ന് മനസ്സിലായത്. സ്റ്റൂള്, പ്രസവം, കുളി ഇവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന ഒരു കാര്യം ഞാന്‍ അന്ന് തത്വത്തില്‍ മനസ്സിലാക്കി.മനുഷ്യശരീരത്തിലൂടെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കുന്ന കുളികളെ പല അവസരത്തിലും പല പേരുകളുള്ള കുളികളായി നാം വിളിച്ച് പോരുന്നതും കൂട്ടത്തില്‍ ഓര്‍ത്തു.കൂടാതെ പ്രസവിക്കാതെയും സ്റ്റൂളിലിരുന്ന് കുളിക്കേണ്ടി വരുമെന്ന ഒരു കുളിപാഠവും ഞാന്‍ പഠിച്ചു.
വരാന്തയില്‍ നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ അരികില്‍ കൂടി ലാല്‍ ജോസ് സിനിമയിലെ പാട്ട് സീന്‍ പോലെ കുറേ വെളുത്ത തുണികള്‍ വരിവരിയായി കാറ്റില്‍ ആടിയുലയുന്നത് കണ്ടു.എനിക്കത് വല്ലത്തൊരു കൌതുക കാഴ്ചയായിരുന്നു.മാത്രമല്ല ഇത്രയും കോണകങ്ങള്‍ ഒന്നിച്ച് കാണാന്‍ കഴിയുന്നത് മുജ്ജെന്മ സുകൃതം കൊണ്ടാണേന്നൊക്കെ ഞാന്‍ വെറുതെ ഊറ്റം കൊണ്ടു.കുറച്ച് സമയം കൂടി കഴിഞ്ഞാല്‍ അക്കൂട്ടത്തില്‍ എന്റെ പ്രിയപ്പെട്ട കോണകവും കാറ്റില്‍ ആടുമല്ലോ എന്ന് ഞാനും വെറുതെ ഓര്‍ത്ത് സമാധാനിച്ചു. വെയിലിന് ചൂടേറിക്കൊണ്ടിരുന്നു. നേര്‍ത്ത തൈലഗന്ധിയായ ഒരുഷ്ണക്കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്ന് പോയി. ഞാന്‍ പതിയെ വാര്‍ഡിലേക്ക് നടന്നു.
വാര്‍ഡിലേക്ക് കയറുന്നതിന്റെ വലത് വശത്തെ കട്ടിലിലാണ് ശ്യാം കിടക്കുന്നത്. ഏറിയാല്‍ ഇരുപത്തഞ്ച് വയസ് പ്രായം തോന്നും. ഗള്‍ഫില്‍ ഒരു ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്ക് പോയിക്കൊണ്ടിരിക്കേ ഒരു ദിവസം രാവിലെ ബെഡില്‍ നിന്നും എഴുനേല്‍ക്കാന്‍ നോക്കിയപ്പോള്‍ തന്റെ കാലുകള്‍ അതിന് വഴങ്ങുന്നില്ലെന്ന് ശ്യാം തിരിച്ചറിഞ്ഞു. തന്റെ കാലുകള്‍ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന എന്ന ആ ദുഃഖ സത്യം കൊടിയ വേദനയോടെ ആ ചെറുപ്പക്കാരന്‍ ഉള്‍ക്കൊണ്ടിരുന്നു.ഏറെ കരഞ്ഞത്രേ പാവം. പിന്നെ പിന്നെ തന്റെ വിധിയെ ഓര്‍ത്ത് സമാധാനിച്ച് കൂട്ടുകാരുടെ സഹായത്താല്‍ നാട്ടിലെത്തുകയും പഞ്ചകര്‍മ്മയില്‍ ചികിത്സ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തൃശൂരിലെ കുരിയച്ചിറക്കടുത്താണ് ശ്യാമിന്റെ വീട്.ശ്യാമിന്റെ അളിയന്‍ പഞ്ചകര്‍മ്മയിലെത്തന്നെ ഒരു ഡോക്ടറാണ്.ഞാന്‍ കാണുമ്പോള്‍ ശ്യാമിന് ചെറുതായി ഒറ്റയടി വെച്ച് നടക്കാവുന്ന ഒരു സ്ഥിതിയിലായിരുന്നു, ചികിത്സയുടെ ഫലം ഒന്ന് കൊണ്ട് മാത്രം.ശ്യാമിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് സജിയാണ്.ശ്യാമുമായി വളരെ പെട്ടെന്ന് തന്നെ ഞാന്‍ വലിയ കൂട്ടായി.
വാര്‍ഡില്‍ അന്നൊരു സെന്റോഫിന്റെ ദിവസമായിരുന്നു. ശ്യാമിന്റെ തൊട്ടപ്പുറത്തുള്ള മുക്കിലെ ബെഡിലെ ചെറുപ്പക്കാരന്‍ അന്ന് ഡിസ്ചാര്‍ജ്ജായി പോകുവായിരുന്നു. അയാള്‍ക്കും ശ്യാമിനെപ്പോലെ തന്നെ പെട്ടെന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നത്രേ. ഗള്‍ഫിലായിരുന്നു ജോലി. വരുമ്പോള്‍ ആരൊക്കെയോ താങ്ങിയും വീല്‍ ചെയറിലുമൊക്കെ ഇരുത്തി കൊണ്ടു വന്നയാള്‍ വാര്‍ഡിലൂടെ ഓടി നടന്ന് യാത്ര പറയുന്നത് എല്ലാവരിലും സന്തോഷവും ആശ്വാസവും നല്‍കി.അവന്റെ ഉമ്മ ബാക്കി വന്ന അച്ചാറും മറ്റും അടുത്തുള്ളവര്‍ക്ക് നല്‍കുകയും മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കൂടി ചെയ്താണ് അവര്‍ പോയത്.ഏറെ നാളത്തെ സഹവാസത്തിന് ശേഷം വീട്ടില്‍ നിന്നും ഒരംഗം പോകുന്ന വിഷമമായിരുന്നു എല്ലാവരുടേയും മുഖത്ത്.പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞത് എനിക്ക് കാണാമായിരുന്നു.കാലുകള്‍ തളരുന്ന രോഗത്തെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ശ്യാമിനെ എനിക്കിഷ്ടമായിരുന്നു.
അന്നത്തെ ഉച്ചക്കഞ്ഞിയും കുടിച്ച് ഉച്ചയുറക്കത്തിലേക്ക് വഴുതി വീഴും എന്നായപ്പോള്‍ ഇടത് കട്ടിലില്‍ കിടന്നിരുന്ന തത്തമംഗലത്ത് കാരന്‍ നിഷ്കളങ്കന്‍ എന്നെ വിളിച്ചു.ഒരു പന്നിപ്പടക്കം കയ്യിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ പാവത്തെ എറിഞ്ഞേനെ, എനിക്ക് അത്രയ്ക്കും ദ്വേഷ്യം വന്നു ,കാരണം ഉഴിച്ചില്‍ കഴിഞ്ഞതിന്റെ ക്ഷീണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു..ആ ക്ഷീണത്തില്‍ ഒന്ന് മയങ്ങാന്‍ തുടങ്ങിയതും വിളി വന്നു.എങ്കിലും ഉറങ്ങിയതല്ല എന്ന് തെളിയിക്കാനായി കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ച് അയാളോടെന്താണെന്ന് ചോദിച്ചു.അയാളൊരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു,
“നിങ്ങള് നെന്മാറ വല്ലങ്ങി വേല കണ്ടിട്ടുണ്ടോ?“
പിന്നേ വേലയും കണ്ടു വിളക്കും കണ്ടു, കടല്‍ തീരം കണ്ടു കപ്പല്‍ കണ്ടു, എന്ന് പറയാന്‍ തോന്നിയതാണ് പക്ഷേ ആ നിഷ്കളങ്കനായ തത്തമംഗലത്ത്കാരന്റെ മുഖത്ത് നോക്കി അങ്ങിനെ പറയാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ സൌമ്യമായി പറഞ്ഞു,
“ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്,ഗംഭീര വെടിക്കെട്ടല്ലേ?”
“അതേന്ന്,ഇപ്രാവശ്യത്തെ വേലയ്ക്ക് കൂടാന്‍ പറ്റില്യ.മറ്റന്നാളാ വേല! യോഗല്യാ, അതന്നെ!”
അയാളുടെ നിഷ്കളങ്ക മുഖത്ത് വിരിഞ്ഞ ശോകഭാവം എന്നെ ഒരു ഗായനാക്കാഞ്ഞത് ഭാഗ്യം.ഞാന്‍ പതിയെ ചോദിച്ചു,
“അസുഖം മാറിയിട്ട് വേലയ്ക്കൊക്കെ പോകാല്ലോ.ആദ്യം അസുഖം മാറട്ടെ!”
“ഏയ് അസുഖം മാറിയാല്‍ വേലക്കും കൂലിക്കുമൊന്നും പോകാന്‍ പറ്റില്യാന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.റെസ്റ്റാ ഫുള്‍ റെസ്റ്റ്! ഇനി മക്കള് വേലക്ക് പോട്ടെ.എന്നെക്കൊണ്ട് പണിയൊന്നും ഇനി എടുക്കാന്‍ വയ്യ!”
വാര്‍ഡില്‍ അന്നൊരു സെന്റോഫിന്റെ ദിവസമായിരുന്നു. ശ്യാമിന്റെ തൊട്ടപ്പുറത്തുള്ള മുക്കിലെ ബെഡിലെ ചെറുപ്പക്കാരന്‍ അന്ന് ഡിസ്ചാര്‍ജ്ജായി പോകുവായിരുന്നു. അയാള്‍ക്കും ശ്യാമിനെപ്പോലെ തന്നെ പെട്ടെന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെടുകയായിരുന്നത്രേ. ഗള്‍ഫിലായിരുന്നു ജോലി. വരുമ്പോള്‍ ആരൊക്കെയോ താങ്ങിയും വീല്‍ ചെയറിലുമൊക്കെ ഇരുത്തി കൊണ്ടു വന്നയാള്‍ വാര്‍ഡിലൂടെ ഓടി നടന്ന് യാത്ര പറയുന്നത് എല്ലാവരിലും സന്തോഷവും ആശ്വാസവും നല്‍കി.അവന്റെ ഉമ്മ ബാക്കി വന്ന അച്ചാറും മറ്റും അടുത്തുള്ളവര്‍ക്ക് നല്‍കുകയും മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും കൂടി ചെയ്താണ് അവര്‍ പോയത്.ഏറെ നാളത്തെ സഹവാസത്തിന് ശേഷം വീട്ടില്‍ നിന്നും ഒരംഗം പോകുന്ന വിഷമമായിരുന്നു എല്ലാവരുടേയും മുഖത്ത്.പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞത് എനിക്ക് കാണാമായിരുന്നു.കാലുകള്‍ തളരുന്ന രോഗത്തെ ഞാന്‍ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ശ്യാമിനെ എനിക്കിഷ്ടമായിരുന്നു.
അന്നത്തെ ഉച്ചക്കഞ്ഞിയും കുടിച്ച് ഉച്ചയുറക്കത്തിലേക്ക് വഴുതി വീഴും എന്നായപ്പോള്‍ ഇടത് കട്ടിലില്‍ കിടന്നിരുന്ന തത്തമംഗലത്ത് കാരന്‍ നിഷ്കളങ്കന്‍ എന്നെ വിളിച്ചു.ഒരു പന്നിപ്പടക്കം കയ്യിലുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ പാവത്തെ എറിഞ്ഞേനെ, എനിക്ക് അത്രയ്ക്കും ദ്വേഷ്യം വന്നു ,കാരണം ഉഴിച്ചില്‍ കഴിഞ്ഞതിന്റെ ക്ഷീണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു..ആ ക്ഷീണത്തില്‍ ഒന്ന് മയങ്ങാന്‍ തുടങ്ങിയതും വിളി വന്നു.എങ്കിലും ഉറങ്ങിയതല്ല എന്ന് തെളിയിക്കാനായി കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ച് അയാളോടെന്താണെന്ന് ചോദിച്ചു.അയാളൊരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു,
“നിങ്ങള് നെന്മാറ വല്ലങ്ങി വേല കണ്ടിട്ടുണ്ടോ?“
പിന്നേ വേലയും കണ്ടു വിളക്കും കണ്ടു, കടല്‍ തീരം കണ്ടു കപ്പല്‍ കണ്ടു, എന്ന് പറയാന്‍ തോന്നിയതാണ് പക്ഷേ ആ നിഷ്കളങ്കനായ തത്തമംഗലത്ത്കാരന്റെ മുഖത്ത് നോക്കി അങ്ങിനെ പറയാന്‍ എനിക്ക് തോന്നിയില്ല.ഞാന്‍ സൌമ്യമായി പറഞ്ഞു,
“ഞാന്‍ ഒരിക്കല്‍ കണ്ടിട്ടുണ്ട്,ഗംഭീര വെടിക്കെട്ടല്ലേ?”
“അതേന്ന്,ഇപ്രാവശ്യത്തെ വേലയ്ക്ക് കൂടാന്‍ പറ്റില്യ.മറ്റന്നാളാ വേല! യോഗല്യാ, അതന്നെ!”
അയാളുടെ നിഷ്കളങ്ക മുഖത്ത് വിരിഞ്ഞ ശോകഭാവം എന്നെ ഒരു ഗായനാക്കാഞ്ഞത് ഭാഗ്യം.ഞാന്‍ പതിയെ ചോദിച്ചു,
“അസുഖം മാറിയിട്ട് വേലയ്ക്കൊക്കെ പോകാല്ലോ.ആദ്യം അസുഖം മാറട്ടെ!”
“ഏയ് അസുഖം മാറിയാല്‍ വേലക്കും കൂലിക്കുമൊന്നും പോകാന്‍ പറ്റില്യാന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.റെസ്റ്റാ ഫുള്‍ റെസ്റ്റ്! ഇനി മക്കള് വേലക്ക് പോട്ടെ.എന്നെക്കൊണ്ട് പണിയൊന്നും ഇനി എടുക്കാന്‍ വയ്യ!”
ഹമ്പമ്പട വേലായുധാ..നീയൊരു ഒന്നൊന്നര നിഷ്കളങ്കനാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്ക് വളരെ ഇഷ്ടമായിരുന്നു.
ചായകുടിയ്ക്ക് ശേഷം സന്ദര്‍ശകര്‍ക്കുള്ള സമയമായി.വീണ്ടും ഓരോ കട്ടിലിനടുത്ത് ബന്ധുക്കള്‍ വട്ടമിട്ട് നിന്നു. ഉമ്മ അടുത്ത വാര്‍ഡില്‍ ഒരു പരിചയക്കാരി വന്നിട്ടുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി.എന്നെ കാണാന്‍ ആരേങ്കിലുമൊക്കെ ഓറഞ്ചും മുന്തിരിയുമായൊക്കെയായി വരുമെന്നും കരുതി ഞാന്‍ കട്ടിലിലങ്ങനെ കറുത്ത മുന്തിരിയാണോ വെളുത്ത മുന്തിരിയാണോ കൂടുതല്‍ ഇഷ്ടമെന്നൊക്കെ ചിന്തിച്ച് കിടന്നു.അല്‍പ്പം കഴിഞ്ഞില്ല ഒരാള്‍ എന്റെയടുത്ത് വന്ന് മരത്തിന്റെ സ്റ്റൂളില്‍ ഇരുന്നു.കയ്യില്‍ ഫ്രൂട്ട്സിന്റെ പൊതി കാണാഞ്ഞതില്‍ എനിക്കല്‍പ്പം നിരാശയുണ്ടായെങ്കിലും ഞാന്‍ ആ അപരിചിതനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞ് തുടങ്ങി,
“ഞാന്‍ കുറച്ചീസായിട്ട് കോയമ്പത്തൂരായിരുന്നേ, ഇന്ന് രാവിലേയാ വന്നത്”
എന്തിനാ രാവിലെത്തന്നെ വന്നത് വല്ല സദ്യേം ഉണ്ടായിരുന്നോ എന്ന് ഫ്രൂട്ട്സ് കൊണ്ട് വരാത്തതിന്റെ നിരാശയില്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് പക്ഷേ ഞാന്‍ വെറുതെ ഒന്ന് മൂളി.അയാള്‍ തുടര്‍ന്നു.
“രാധാകൃഷ്ണന്‍ പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത്.എന്തോരം പറ്റി?
പിന്നേ കുഞ്ഞാന്റെ ചായപ്പീട്യല്ലേ പറ്റാന്‍ എന്ന് വീണ്ടും മുന്തിരി കിട്ടാത്ത ദേഷ്യം!പക്ഷേ പുറത്ത് വന്നില്ല,”ഡിസ്കിന് ചെറിയ പ്രശ്നമുണ്ട്,ഒരു മാസത്തെ ചികിത്സോണ്ട് മാറുന്നാ പറഞ്ഞേ”
“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”
“തെങ്ങ് കേറാനോ?”
ഞാനൊന്ന് ഞെട്ടി! ഇനിയെങ്ങാന്‍ ഇയാള്‍ ആലങ്കാരികമായി ഭാര്യയെ തെങ്ങിനോടുപമിച്ച് ഒന്ന് ആക്കിയതാണോ എന്ന് സംശയിച്ചു.ഇയാള്‍ എന്റെ ശത്രുക്കള്‍ ആരോ പറഞ്ഞ് വിട്ടതാകാമെന്ന് ഞാന്‍ ഊഹിച്ചു.എന്നെ കണ്ടാല്‍ ഒരു തെങ്ങ് കയറ്റക്കാരനെപ്പോലെ തോന്നാന്‍ മാത്രമുള്ള ഗ്ലാമറേ എനിക്കുള്ളോ എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.എന്റെ രക്തം എന്തിനോ വേണ്ടി തിളച്ചു.എങ്കിലും ഒരു പാണ്ടി തമിഴനായി എന്നെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.ദ്വേഷ്യവും സങ്കടവും സമം ചേര്‍ത്ത ഭാവവുമായി ഞാന്‍ അയാളോട് പറഞ്ഞു,
“ഞാന്‍ തെങ്ങ് കേറണ ആളൊന്നുമല്ല.നിങ്ങള്‍ക്ക് ആള് മാറിയതാവും”
അയാളെന്നെ സൂക്ഷിച്ച് നോക്കി,വിശ്വാസം വരാത്ത പോലെ അയാള്‍ വീണ്ടും ചോദിച്ചു,
“രാധാകൃഷ്ണനോട് ഞാനൊരാളെ തേങ്ങയിടാന്‍ പറഞ്ഞ് വിടാന്‍ പറഞ്ഞിരുന്നു,ഇന്നു രാവിലെയാണ് അറിയുന്നത് അവന്‍ പറഞ്ഞ് വിട്ട ആ പാണ്ടിത്തമിഴന്‍ എന്റെ തെങ്ങിന്റെ മോളീന്ന് വീണ് ഇവിടെ അഡ്മിറ്റാണെന്ന്.ആ പാണ്ടി നിങ്ങളല്ലേ?”
എന്റെ ചോര വീണ്ടും തിളച്ചു, കണ്ണുകളില്‍ ഇരുട്ട് കയറി, ഒരു തോക്കുണ്ടായിരുന്നെങ്കില്‍ അയാളെ ഒറ്റയടിക്ക് ഞനപ്പോള്‍ കൊന്നേനെ!! അറ്റ് ലീസ്റ്റ് ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ സ്വയം കുത്തി മരിക്കുകയെങ്കിലും ചെയ്യാമായിരുന്നു! അത്രയ്ക്ക് അപമാനമാണ് എന്റെ ഗ്ലാമര്‍ നേരിട്ടത്!ഇതിലും വലിയ പരീക്ഷണം ഇനി ജീവിതത്തില്‍ വരാനില്ലെന്ന് മനസ്സ് പിരികൂട്ടിക്കൊണ്ടിരുന്നു.എന്റെ മുഖത്തെ വിവിധ ഭാവങ്ങള്‍ കണ്ടെന്നോണം അയാള്‍ മെല്ലെ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.ഞാന്‍ എഴുനേറ്റിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയള്‍ പറഞ്ഞു,
“ക്ഷമിക്കണം എനിക്ക് ആള് മാറീതാന്നാ തോന്നണ്.വയ്യാത്തോട്ത്ത് എണീക്കണ്ട കിടന്നോളൂ”
അത്രയും പറഞ്ഞ് അയാള്‍ തിരിഞ്ഞ് നടന്നു.ഞാന്‍ വളരേ ദുഃഖിതനായി വീണ്ടും കട്ടിലില്‍ കിടന്നു.വേറെ ആരും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു.ഭാഗ്യത്തിന് ഉമ്മയും അടുത്തുണ്ടായിരുന്നില്ല. എങ്കിലും എന്റെ സൌന്ദര്യത്തിനേറ്റ ഒരു പ്രഹരം ഉമിത്തീ പോലെ മനസ്സില്‍ നീറിക്കൊണ്ടിരുന്നു.ഈ അപമാനത്തില്‍ നിന്നും കരകേറാന്‍ മനസ്സ് നാനാ വഴികളിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം തേടിക്കൊണ്ടിരുന്നു.സൈക്കോസിസിന്റേയും സൈക്കാട്രിയുടേയും വഴികളിലൂടെ സഞ്ചരിച്ച മനസ്സ് ഒടുവില്‍ ചില തീരുമാനങ്ങളില്‍ ക്രാഷ്-ലാന്‍ഡ് ചെയ്ത് നിന്നു. അതിന്‍ പ്രകാരം ഇനി ഡോക്ടര്‍ വരുമ്പോള്‍ ‘ഫെയര്‍ ആന്‍ഡ് ലൌലിയെ‘ കുറിച്ചുള്ള അഭിപ്രായം അറിയണം. ‘വിക്കോ ടര്‍മറിക്കിന്റെ‘ കോസ്മെറ്റിക്ക് സാധ്യതയെക്കുറിച്ച് വിശദമായി അറിയണം. വെളുക്കാനുള്ള കഷായങ്ങളും അരിഷ്ടങ്ങളും ആസവങ്ങളും ഡോക്ടറോട് പറഞ്ഞ് ശീട്ട് എഴുതി വാങ്ങണം. ഇനി ഗ്ലാമര്‍ കൂട്ടാതെ എനിക്കൊരു വിശ്രമമില്ല. ചിന്തകളും തീരുമാനങ്ങളും അങ്ങിനെ കാട് കയറിക്കൊണ്ടിരുന്നു. ഞാന്‍ തെങ്ങ് കയറ്റക്കാരെ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ‘ഫെയര്‍ ആന്‍ഡ് ലൌലി‘ എനിക്ക് ഇഷ്ടമായിരുന്നു.
ചായകുടിയ്ക്ക് ശേഷം സന്ദര്‍ശകര്‍ക്കുള്ള സമയമായി.വീണ്ടും ഓരോ കട്ടിലിനടുത്ത് ബന്ധുക്കള്‍ വട്ടമിട്ട് നിന്നു. ഉമ്മ അടുത്ത വാര്‍ഡില്‍ ഒരു പരിചയക്കാരി വന്നിട്ടുണ്ടെന്നും പറഞ്ഞ് അങ്ങോട്ട് പോയി.എന്നെ കാണാന്‍ ആരേങ്കിലുമൊക്കെ ഓറഞ്ചും മുന്തിരിയുമായൊക്കെയായി വരുമെന്നും കരുതി ഞാന്‍ കട്ടിലിലങ്ങനെ കറുത്ത മുന്തിരിയാണോ വെളുത്ത മുന്തിരിയാണോ കൂടുതല്‍ ഇഷ്ടമെന്നൊക്കെ ചിന്തിച്ച് കിടന്നു.അല്‍പ്പം കഴിഞ്ഞില്ല ഒരാള്‍ എന്റെയടുത്ത് വന്ന് മരത്തിന്റെ സ്റ്റൂളില്‍ ഇരുന്നു.കയ്യില്‍ ഫ്രൂട്ട്സിന്റെ പൊതി കാണാഞ്ഞതില്‍ എനിക്കല്‍പ്പം നിരാശയുണ്ടായെങ്കിലും ഞാന്‍ ആ അപരിചിതനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞ് തുടങ്ങി,
“ഞാന്‍ കുറച്ചീസായിട്ട് കോയമ്പത്തൂരായിരുന്നേ, ഇന്ന് രാവിലേയാ വന്നത്”
എന്തിനാ രാവിലെത്തന്നെ വന്നത് വല്ല സദ്യേം ഉണ്ടായിരുന്നോ എന്ന് ഫ്രൂട്ട്സ് കൊണ്ട് വരാത്തതിന്റെ നിരാശയില്‍ ചോദിച്ചാലോ എന്ന് കരുതിയതാണ് പക്ഷേ ഞാന്‍ വെറുതെ ഒന്ന് മൂളി.അയാള്‍ തുടര്‍ന്നു.
“രാധാകൃഷ്ണന്‍ പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത്.എന്തോരം പറ്റി?
പിന്നേ കുഞ്ഞാന്റെ ചായപ്പീട്യല്ലേ പറ്റാന്‍ എന്ന് വീണ്ടും മുന്തിരി കിട്ടാത്ത ദേഷ്യം!പക്ഷേ പുറത്ത് വന്നില്ല,”ഡിസ്കിന് ചെറിയ പ്രശ്നമുണ്ട്,ഒരു മാസത്തെ ചികിത്സോണ്ട് മാറുന്നാ പറഞ്ഞേ”
“ഇനിയിപ്പോ തെങ്ങിമ്മെ കേറാനൊക്കെ പറ്റ്വോ?”
“തെങ്ങ് കേറാനോ?”
ഞാനൊന്ന് ഞെട്ടി! ഇനിയെങ്ങാന്‍ ഇയാള്‍ ആലങ്കാരികമായി ഭാര്യയെ തെങ്ങിനോടുപമിച്ച് ഒന്ന് ആക്കിയതാണോ എന്ന് സംശയിച്ചു.ഇയാള്‍ എന്റെ ശത്രുക്കള്‍ ആരോ പറഞ്ഞ് വിട്ടതാകാമെന്ന് ഞാന്‍ ഊഹിച്ചു.എന്നെ കണ്ടാല്‍ ഒരു തെങ്ങ് കയറ്റക്കാരനെപ്പോലെ തോന്നാന്‍ മാത്രമുള്ള ഗ്ലാമറേ എനിക്കുള്ളോ എന്ന് ഞാന്‍ ഒരു നിമിഷം തെറ്റിദ്ധരിച്ചു.എന്റെ രക്തം എന്തിനോ വേണ്ടി തിളച്ചു.എങ്കിലും ഒരു പാണ്ടി തമിഴനായി എന്നെ കണ്ടില്ലല്ലോ എന്ന് ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.ദ്വേഷ്യവും സങ്കടവും സമം ചേര്‍ത്ത ഭാവവുമായി ഞാന്‍ അയാളോട് പറഞ്ഞു,
“ഞാന്‍ തെങ്ങ് കേറണ ആളൊന്നുമല്ല.നിങ്ങള്‍ക്ക് ആള് മാറിയതാവും”
അയാളെന്നെ സൂക്ഷിച്ച് നോക്കി,വിശ്വാസം വരാത്ത പോലെ അയാള്‍ വീണ്ടും ചോദിച്ചു,
“രാധാകൃഷ്ണനോട് ഞാനൊരാളെ തേങ്ങയിടാന്‍ പറഞ്ഞ് വിടാന്‍ പറഞ്ഞിരുന്നു,ഇന്നു രാവിലെയാണ് അറിയുന്നത് അവന്‍ പറഞ്ഞ് വിട്ട ആ പാണ്ടിത്തമിഴന്‍ എന്റെ തെങ്ങിന്റെ മോളീന്ന് വീണ് ഇവിടെ അഡ്മിറ്റാണെന്ന്.ആ പാണ്ടി നിങ്ങളല്ലേ?”
എന്റെ ചോര വീണ്ടും തിളച്ചു, കണ്ണുകളില്‍ ഇരുട്ട് കയറി, ഒരു തോക്കുണ്ടായിരുന്നെങ്കില്‍ അയാളെ ഒറ്റയടിക്ക് ഞനപ്പോള്‍ കൊന്നേനെ!! അറ്റ് ലീസ്റ്റ് ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ സ്വയം കുത്തി മരിക്കുകയെങ്കിലും ചെയ്യാമായിരുന്നു! അത്രയ്ക്ക് അപമാനമാണ് എന്റെ ഗ്ലാമര്‍ നേരിട്ടത്!ഇതിലും വലിയ പരീക്ഷണം ഇനി ജീവിതത്തില്‍ വരാനില്ലെന്ന് മനസ്സ് പിരികൂട്ടിക്കൊണ്ടിരുന്നു.എന്റെ മുഖത്തെ വിവിധ ഭാവങ്ങള്‍ കണ്ടെന്നോണം അയാള്‍ മെല്ലെ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.ഞാന്‍ എഴുനേറ്റിരിക്കാന്‍ ശ്രമിക്കുന്നതിനിടെ അയള്‍ പറഞ്ഞു,
“ക്ഷമിക്കണം എനിക്ക് ആള് മാറീതാന്നാ തോന്നണ്.വയ്യാത്തോട്ത്ത് എണീക്കണ്ട കിടന്നോളൂ”
അത്രയും പറഞ്ഞ് അയാള്‍ തിരിഞ്ഞ് നടന്നു.ഞാന്‍ വളരേ ദുഃഖിതനായി വീണ്ടും കട്ടിലില്‍ കിടന്നു.വേറെ ആരും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു.ഭാഗ്യത്തിന് ഉമ്മയും അടുത്തുണ്ടായിരുന്നില്ല. എങ്കിലും എന്റെ സൌന്ദര്യത്തിനേറ്റ ഒരു പ്രഹരം ഉമിത്തീ പോലെ മനസ്സില്‍ നീറിക്കൊണ്ടിരുന്നു.ഈ അപമാനത്തില്‍ നിന്നും കരകേറാന്‍ മനസ്സ് നാനാ വഴികളിലൂടെ സഞ്ചരിച്ച് ഒരു പരിഹാരം തേടിക്കൊണ്ടിരുന്നു.സൈക്കോസിസിന്റേയും സൈക്കാട്രിയുടേയും വഴികളിലൂടെ സഞ്ചരിച്ച മനസ്സ് ഒടുവില്‍ ചില തീരുമാനങ്ങളില്‍ ക്രാഷ്-ലാന്‍ഡ് ചെയ്ത് നിന്നു. അതിന്‍ പ്രകാരം ഇനി ഡോക്ടര്‍ വരുമ്പോള്‍ ‘ഫെയര്‍ ആന്‍ഡ് ലൌലിയെ‘ കുറിച്ചുള്ള അഭിപ്രായം അറിയണം. ‘വിക്കോ ടര്‍മറിക്കിന്റെ‘ കോസ്മെറ്റിക്ക് സാധ്യതയെക്കുറിച്ച് വിശദമായി അറിയണം. വെളുക്കാനുള്ള കഷായങ്ങളും അരിഷ്ടങ്ങളും ആസവങ്ങളും ഡോക്ടറോട് പറഞ്ഞ് ശീട്ട് എഴുതി വാങ്ങണം. ഇനി ഗ്ലാമര്‍ കൂട്ടാതെ എനിക്കൊരു വിശ്രമമില്ല. ചിന്തകളും തീരുമാനങ്ങളും അങ്ങിനെ കാട് കയറിക്കൊണ്ടിരുന്നു. ഞാന്‍ തെങ്ങ് കയറ്റക്കാരെ വെറുത്തു പിന്നെ ശപിച്ചു,എങ്കിലും ‘ഫെയര്‍ ആന്‍ഡ് ലൌലി‘ എനിക്ക് ഇഷ്ടമായിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു.ഒരു അതിശയം കണ്ടപോലെ എന്നോട് പറയാന്‍ തുടങ്ങി,
“മോനെ അപ്പുറത്തെ വാര്‍ഡില്‍ തെങ്ങിമ്മെന്നും വീണ ഒരു തമിഴന്‍ കിടപ്പുണ്ട് നിന്റെ അത്രേം തടിയുണ്ട് നിന്റെ അതേ പ്രായോം! തണ്ടല് പൊട്ടീന്നാ കേള്‍ക്കണ്.ഇനി നടക്കാന്‍ തന്നെ പറ്റില്ലാത്രേ,കഷ്ടം!“
അതും കൂടിയായപ്പോള്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് മിണ്ടാതെ കിടന്നു.ആ കിടപ്പില്‍ ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു,എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.
തുടരും...