Showing posts with label കുഞ്ഞീവി കഥകള്‍. Show all posts
Showing posts with label കുഞ്ഞീവി കഥകള്‍. Show all posts

Saturday, September 18, 2010

കുഞ്ഞീവിയുടെ SMS തമാശകള്‍ !!!

പ്രിയമുള്ള സുഹൃത്തുക്കളെ,

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ കുഞ്ഞീവിയുമായി വീണ്ടും എത്തുകയാണ്. കുഞ്ഞീവിയേയും മകള്‍ സൂറയെയും ആരും മറന്നിട്ടില്ലല്ലോ അല്ലെ? ഇത്തവണ കുഞ്ഞീവിത്താടെ ചെറിയ ചെറിയ തമാശകളാണ് എഴുതുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷ. ഇഷ്ടമായാലും   ഇല്ലെങ്കിലും നിങ്ങളുടെ  വിലയേറിയ  അഭിപ്രായങ്ങള്‍  അറിയിക്കുമല്ലോ. 
തുടര്‍ന്നും ഇവിടെയൊക്കെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
സസ്നേഹം,
വാഴക്കോടന്‍

കുഞ്ഞീവിയും റേഷന്‍ കടയും!

"അല്ല കുഞ്ഞീവിത്താതാ നിങ്ങളീ റേഷന്‍ കടയുടെ മുന്നിലെത്തിയാല്‍ ഒരു മിനിറ്റ് തലകുനിച്ച് പ്രാര്‍ത്ഥിക്കുന്നതെന്തിനാ ?"

"അത് മോനേ, ന്‍റെ ബാപ്പാന്റെ ഓപ്പറേഷന്‍ സമയത്ത്  ബോധം  കെടുത്താനുള്ള മരുന്ന്‍ തീര്‍ന്നപ്പോ അടുത്തുള്ള റേഷന്‍ കടേന്നു അരി കൊണ്ടോന്ന്‍ മണപ്പിച്ചല്ലേ  ബോധം കേടുത്തീത്! ദോഷം പറയരുതല്ലോ അതോടെ  ബാപ്പ ബോധം കെട്ടൂന്നു മാത്രല്ല അങ്ങനെ കെടന്ന് മയ്യത്തായി!ഇപ്പഴും റേഷന്‍ കട കണ്ടാല്‍ ,അപ്പൊ  ഞമ്മക്ക് ബാപ്പാനെ ഓര്‍മ്മ വരും ! അതാ !!

കുഞ്ഞീവിയും നീലത്താമാരയും !


"കുഞ്ഞീവിത്താ ക്ഷേത്രപ്പടിയില്‍ പൈസ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ കുളത്തില് നീലത്താമര വിരിയും എന്നൊരു ഐതീഹ്യം ഉള്ള പോലെ ഇത്താടെ ചായക്കടയ്ക്ക് വല്ല ഐതീഹ്യവും ഉണ്ടോ?"

"പിന്നില്ലേ, ന്‍റെ ചായക്കടെന്നു ചായ കുടിച്ച് പൈസ പെട്ടീമെ വെക്കാണ്ട് കടം പറഞ്ഞാ ഓന്‍റെ തലേല് ചോന്ന താമര വിരിയും, അത്രന്നെ !"

കുഞ്ഞീവിയും നായയും !

"കുഞ്ഞീവിത്താ ഈ കൊച്ചമ്മമാരും ചില പരിഷ്കാരി പെണ്ണുങ്ങളും നായയെ വളര്‍ത്തുകയും, എവിടെ പോകുമ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്യുന്നത് പോലെ കുഞ്ഞീവിത്താക്കും ഒരു നായേനെ വളര്‍ത്തിക്കൂടെ? 

"പടച്ചോനാണേ  നായ  ഞമ്മക്ക് ഹറാമാ, അതോണ്ടല്ലേ ഞമ്മള് വീരാനിക്കാനെ നിക്കാഹ് കയിച്ചത്! ഹല്ല പിന്നെ!

കുഞ്ഞീവിയും യക്ഷിയും !

"കുഞ്ഞീവിത്താ, നിങ്ങടെ  മതത്തില് ഈ പിശാചും  യക്ഷികളൊന്നും ഇല്ലേ?" 

"പിന്നില്ലേ , ഞമ്മടെ മതത്തില് അതിന്  ജിന്നും ശെയ്ത്താനുമൊക്കെയല്ലേ പേര്!"

"അല്ല, ഇന്നുവരെ ഒരു പെണ്‍ ജിന്നിനെ ആരും കണ്ടതായി കേട്ടിട്ടില്ലല്ലോ ഇത്താ ?"

"ചിലപ്പോ നേരായിരിക്കും, കാരണം ഈ യക്ഷികളെപ്പോലെ വെള്ള സാരിയുടുത്ത് ജിന്നുകള്‍ക്ക് നടക്കാന്‍ പറ്റില്ലാല്ലോ, വല്ല വധ ഭീഷണിയും വന്നാലോ ന്ന്‍ കരുതി,   അവര് വല്ല കറുത്ത പര്‍ദ്ദയും  മക്കനയുമൊക്കെയിട്ട്   ഇരുട്ടത്ത്  നടന്നാ പിന്നെ  ആര് കാണാനാ?"

 കുഞ്ഞീവിയും സ്വര്‍ഗ്ഗവും നരകവും !

"കുഞ്ഞീവിത്താ, നിങ്ങള് മരിച്ചു പോയാല്‍  സ്വര്‍ഗ്ഗത്തില്‍ പോകാനാണോ ഇഷ്ടം അതോ നരകത്തില്‍ പോകാനാണോ ഇഷ്ടം?"

"സത്യം പറഞ്ഞാ,  സ്വര്‍ഗ്ഗത്തില്‍ പോയാല് അവിടെ കമ്പ്ലീറ്റ് വയസായ മുക്രി, മുസ്ലിയാക്കന്മാര് , മോല്ലാക്കാ തുടങ്ങീ  ടീമുകളാവും! അവരുടെ ഇടയില്‍ കിടന്ന്‍ ബോറടിക്കുന്നതിലും നല്ലത് നരകത്തില്‍ പോകുന്നതാ!ഹല്ല പിന്നെ"

കുഞ്ഞീവിയും പരസ്യവും !

"അല്ല ഇത്ത, ഇത്താടെ ചായക്കടയ്ക്ക് ഈ ജ്വല്ലറിക്കാര് പരസ്യം ചെയ്യണ പോലെ പരസ്യം കൊടുത്തൂടെ? നല്ല വരുമാനം കിട്ടും  ഇത്താ?"

"ഞാനും ഇന്‍റെ മോള് സൂറയും കൂടി നടത്തുന്ന ഈ ചായക്കട 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്നും  പറഞ്ഞു പരസ്യം കൊടുത്താല്‍... ജനങ്ങള്‍  എന്ത് വിജാരിക്കുമെടാ ഹമുക്കേ !

കുഞ്ഞീവിയും പേറ്റന്റും  !

"കുഞ്ഞീവിത്താ, ഇത്താടെയും മോള് സൂറാടെയും 'പേറ്റന്റ്' ആ വാഴക്കോടന്  സ്വന്തമാണെന്ന്‍ പറഞ്ഞു കേട്ടത് സത്യമാണോ? നാട്ടില്‍ അങ്ങിനെ ഒരു സംസാരം ഉണ്ടേ...!"

"പ്ഫ ശേയ്താനെ ആരാണ്ടാ അത് പറഞ്ഞത്? ഇന്‍റെ കെട്യോന്‍ വീരാന്‍ മയ്യാത്തായി ന്ന്‍ ബിജാരിച്ചിട്ടു എന്ത്  തോന്യാസവും  പറയാന്നോ? അറക്കും ഞാന്‍ ഹാ!!!

Saturday, May 30, 2009

മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ കുഞ്ഞീവിയുമായി നടത്തിയ അഭിമുഖം.

ഈ വര്‍ഷത്തെ മാപ്പിളപ്പാട്ട് രചയീതാവിനുള്ള അവാര്‍ഡ്‌ നേടിയ ബായക്കോട്ടെ കുഞ്ഞീവിയുമായിദൂരദര്‍ശന്റെ പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളില്‍ നിന്നും.....
സ്ഥലം: ബായക്കോട്ടെ കുഞ്ഞീവിയുടെ രണ്ടു നില വീടിനടുത്തുള്ള ഒരു കൊച്ചു വീട്.

"ഇവിടെ ആളില്ലേ...പൂയ്‌, കുഞ്ഞീവിത്താത്താ...."

വീടിന്റെ അകത്ത് നിന്നും: മാനെ ഇന്ന് മീന്‍ ബെന്ടാ...കോയീനെ അറുത്തു,

" മീങ്കാരനല്ലാ ഇത്താ, ഞങ്ങള്‍ ദൂരദര്‍ശനീന്നാ... "

കുഞ്ഞീവി പുറത്തേക്ക് വന്നു.

അതാണോ ഇങ്ങളിത്ര ദൂരത്തു നിക്കണത് ഇങ്ങട് കേറി ബരീന്‍, അള്ളാ അബ്ബോക്കര് ദുബായീന്നു വന്നപോലെ വല്യ പെട്ടിയൊക്കെ ഉണ്ടല്ലോ..

"അത് ദൂരദര്‍ശന്റെ ക്യാമറയാ ഇത്താ.."

എന്നാ അതിത്തിരി ദൂരത്തു മാറ്റി വെച്ചോളീന്‍ .. ഇങ്ങക്ക് ഇപ്പൊ കുടിക്കാന്‍ ഒന്നും ബെന്ടല്ലോ അല്ലെ?

"ഇത്ത ഇത്തിരി വെള്ളം വേണം"

കീടനാശിനി കലക്കിയ ബെള്ളം എടുക്കട്ടെ? നാരങ്ങയോക്കെ പീഞ്ഞിട്ട്‌?

"വേണ്ട ഇത്ത, പച്ച വെള്ളം മതി!"

പേടിക്കെണ്ടാടാ, ഈ കോഷി കലക്കിയ ബെള്ളം ഇല്ലേ അതാ, ചെലോരു സര്‍ബത്ത്‌ ന്നു പറയും, മോളെ സൂറാ ഇജ്ജാ കലക്ക്യേ ബെള്ളം ഇങ്ങട്ടെടുത്തോ.. പുള്ളങ്ങള് കുടിക്കട്ടെ!
സൂറാനെ ബിളിച്ചപ്പോ അന്റെ ക്യാമറമേനോന്റെ ബായിലെന്താണ്ടാ ഒരു കപ്പലോടിക്കാള്ള ബെള്ളം ഉണ്ടല്ലോ.ഡാ ശേയ്ത്താനെ ഒരു കാര്യം ഞമ്മള് പറഞ്ഞേക്കാം ഇജ്ജാ ഒറ്റക്കണ്ണടച്ച് അന്റെ ക്യാമറെക്കൂടെ നോക്കണ പോലെ ഇന്റെ സൂറാനെ നോക്കിയാ...പടച്ചോനാണ് അന്റെ ഓതിക്കലും അടിയന്തരോം ഞാന്‍ കയിക്കും..ഹാ

" ഇത്താ ചൂടാവല്ലേ അയാളൊരു പാവാ, അപ്പൊ ഞങ്ങള്‍ വന്നത് ഇത്താനെ ഒന്നു ഇന്റര്‍വ്യൂ ചെയ്യാനാ "

പ്ഫാ ശേയ്ത്താന്മാരെ, ഇന്റെ കെട്ടിയോന്‍ മയ്യത്തായീന്നു വെച്ചു ഇങ്ങള് ഇന്നേ എന്ത് തോന്ന്യാസവുംചെയ്യൂന്നോ? അതും ഈ പട്ടാപ്പകല്. എണിക്കീന്‍...

അപ്പോഴേക്കും സൂറ സോഫ്റ്റ്‌ ഡ്രിങ്കുമായി വന്നു

സൂറ: ഉമ്മാ അവര് ഉമ്മാനോട് ചോദ്യങ്ങള്‍ ചോദിച്ചു അത് ടീവീ കാണിക്കാന്‍ വന്നതാ.

കുഞ്ഞി: അള്ളോ ഞമ്മള് ആകെ ബേജാറായി.എന്നാ ബെക്കം ബെള്ളം മോന്തീട്ടു തോടങ്ങിക്കൊളീന്‍.

കുഞ്ഞീവി അല്‍പ്പം മേക്കപ്പൊക്കെ ചെയ്ത് ക്യാമറക്ക്‌ മുന്നില്‍ ഇരുന്നു.

ആ കദീസൂന്റെ മുക്കിന്റെ പണ്ടങ്ങള് ഒന്നു വാങ്ങായിരുന്നു ഒരു ഗമ ഉണ്ടായെനീം. എന്നെ കാണാന്‍ നല്ല ചൊങ്കില്ലെടാ ആയിലൂടെ നോക്കുമ്പോ ക്യാമറ മേനോനെ"

ക്യാ.മേ : ഉണ്ട് ഇത്താ

കുഞ്ഞി: അന്നേ ഇപ്പൊ കൊറെശ്ശെ ഇഷ്ടാവണ്ണ്ട് കേട്ടാ, ന്നാ ഇങ്ങള് ശോയിചോളീന്‍

ചോ: മാപ്പിളപ്പാട്ട് രചനയിലേക്ക് തിരിയാനുള്ള സാഹചര്യം ഒന്ന് വിവരിക്കാമോ?

കുഞ്ഞി: സാച്ചരത പഠിച്ചത് മുതല്‍ എന്തെങ്കിലുമൊക്കെ എയുതണം എന്ന് ഞമ്മക്ക്‌ ബയങ്കരമോഹമായിരുന്നു. അങ്ങിനെ ഞമ്മടെ എയുത്തിന്റെ ശേല് കണ്ടിട്ട് ഞമ്മളെ ആധാരം എയുതാന്‍ബിളിച്ച്. അപ്പണി പറ്റാത്തോണ്ട് പിന്നെ ഏറ്റവും എളുപ്പമുള്ള ഈ മാപ്പിളപ്പാട്ട് എഴുതണ പണി അങ്ങട്തൊടങ്ങി.

ചോ: ഈ മാപ്പിളപ്പാട്ട് രചന അത്രയ്ക്കും എളുപ്പമുള്ളതാണോ?

കുഞ്ഞി: പിന്നല്ലേ. ഇന്നാളു ഇന്‍റെ മാളു സൂറ എന്നോട് പിണങ്ങീട്ടു ലോഹ്യായതിനു ശേഷം ഇങ്ങള്ഇന്‍റെല്ലേ, ഞാന്‍ ഇങ്ങടല്ലേ, ഞമ്മള് ഒന്നല്ലേ എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോ ആ സങ്കടത്തില്‍ഞമ്മളൊരു പാട്ടെഴുതി, അതാണ്‌."നീ എന്‍റെ തള്ളേ..ഞാന്‍ നിന്‍റെ തള്ളേ...നമ്മളെന്നും തല്ലെല്ലടീസൂറാ...നമുക്കൊരു മണമല്ലെടീ....." എന്നാ പാട്ട്.

ചോ: അത് വളരെ നല്ല പാട്ടാണ്. പക്ഷെ അതിത്താ "നീ എന്റേതല്ലേ ഞാന്‍ നിന്റെതല്ലേ" എന്നല്ലേ?
അതേടാ മോനേ ഞമ്മള് എഴുതീത് ഇങ്ങനേണെങ്കിലും അവര് പാടീത് അങ്ങിനെ എന്ന് മാത്രം.

ചോ: ഇത്താ ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല ഫോര്‍മുലയും ഉണ്ടോ?


ഇതെന്താണ്ടാ ഇബിലീസേ ഇജ്ജ്‌ ഇതൊക്കെ പച്ചക്ക് ചോയിക്കണ്?അനക്ക് എന്തുംചോയിക്കാന്നായാ?

ചോ: ഇത്താ തെറ്റിദ്ധരിച്ചതാ, ഈ മാപ്പിളപ്പാട്ടെഴുതാന്‍ വല്ല സൂത്രപ്പണീം ഉണ്ടോന്ന് ചോദിച്ചതാ?

പിന്നില്ലേ..മൊഞ്ചത്തി ഒരന്ചെണ്ണം, ഖല്‍ബ് ഒരു നാലെണ്ണം, മുഹബ്ബത്ത്‌ ഒരു മൂന്നെണ്ണം, പിന്നെകരളേ, കുളിരെ, മുത്തെ, സ്വത്തെ എന്നൊക്കെ ആവശ്യത്തിന് ചേര്‍ത്താല്‍ നല്ലൊരു മാപ്പിളപ്പാട്ട്എളുപ്പം ഉണ്ടാക്കാം. അതല്ലേ അതിന്റെ ഗുട്ടന്‍സ്‌.

ചോ: ഈ മാപ്പിളപ്പാട്ട് ആചാര്യന്മാരെ കുറിച്ചു എന്താണ് അഭിപ്രായം?

കുഞ്ഞി: ആശാരിമാര് പാട്ടെഴുതിയതായി അള്ളാണ്‌ ഞമ്മക്ക്‌ അറിവില്ല, പിന്നെ ഏതോ വൈദ്യര്പാട്ടെഴുതീന്നു കേട്ടിട്ടുണ്ട്. മോയീന്‍കുട്ടി വൈദ്യര് ,ബാലന്‍ വൈദ്യര് അങ്ങിനെയുള്ള വൈദ്യന്മാര്, അല്ലാണ്ട് ആശാരിമാര് എഴുതീട്ടില്ല.

ചോ: ഇത്താക്ക് അവാര്‍ഡ്‌ കിട്ടിയത് ഏത് പാട്ടു എഴുതീട്ടാണ്? അതെഴുതാനുള്ള പ്രചോദനം?

കുഞ്ഞി: അത് മോനേ എന്‍റെ കെട്ടിയോന്‍ ബീരാന്റെ ഓര്‍മ്മക്കായി കണ്ണീരില്‍ മുങ്ങി എഴുതിയ പാട്ടിനാഅവാര്‍ഡ്‌ തന്നത്. അതിന്‍റെ വരികള്....

"ബദറിലിറങ്ങിയ ഇബലീസ്,
ദാജ്ജാലിന്‍റെ മൊഹബ്ബത്ത്,
ബീരാന്‍ എന്നൊരു ഹാജത്ത്,
മുത്തെ ഖല്ബിന്‍ മുഹബ്ബത്ത്....."

ഈ പാട്ടു എഴുതിയേ പിന്നെ ബീരാനിക്കാനെ ഓര്‍മ്മിക്കാത്ത ഒരു നേരം പോലും ഉണ്ടായിട്ടില്ലാ.(കുഞ്ഞീവി കണ്ണുകള്‍ മുണ്ടിന്റെ തല കൊണ്ടു തുടയ്ക്കുന്നു)

"ഓക്കേ കട്ട്, ലൈറ്റ്സ്‌ ഓഫ്‌, ഇത്താ വളരെ നന്നായിരുന്നു. ഇനി സൂറാനോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കട്ടെ?

അത് മേണ്ടാ, ശോദ്യവും ഉത്തരവുമൊക്കെ ഇവിടെ. ഓള് കോളേജില്‍ പോണ പെണ്ണാ, വല്ലോരും ഓളെ ടീവീല് കണ്ടാ പിന്നെ ഇന്‍റെ മനസ്സമാധാനം പോകും, ആ കളി ബെന്ടാ.

ചോ: അല്ല ഇത്താ സൂറ നന്നായി പാടും എന്ന് അറിഞ്ഞു ഞങ്ങക്ക് വേണ്ടി ഒരു പാട്ടു പാടിക്കാമോ?

അങ്ങനെ സ്വിച്ച് ഞെക്കിയാല്‍ പാടണ സാധനമല്ല സൂറ. ഓള് കൊച്ചീ പാടിയാ അങ്ങ് പറൂര് ബരെ കേള്‍ക്കും, കൂട്ടപ്പാട്ടൊക്കെ ഓള് ഒറ്റയ്ക്ക് പാടും. പിന്നെ ഇപ്പൊ ഓള്ക്ക് പാടുമ്പോ സംഗതികളൊന്നും തികച്ചു ബരണില്ല അതിനെക്കൊണ്ടു ഇഞ്ഞ് ബരുമ്പോ പാടാം. എന്തേ

ചോ: ഇത്താ ഈ അവാര്‍ഡ്‌ ഒരു കുവൈറ്റ്‌ അളിയന്‍ കാശ് കൊടുത്ത് വാങ്ങിത്തന്നതാണ് എന്ന് കേള്‍ക്കുന്നല്ലോ.അതില്‍ വല്ല സത്യവുമുണ്ടോ?

ഇന്റെ ബദരീങ്ങളെ ഞമ്മളത് പബ്ലിക്കാക്കി ബെച്ച കാര്യായിരുന്നല്ലോ അതും ഇജ്ജ്‌ അറിഞ്ഞാ. എല്ലാവരും ഇങ്ങനെ അവാര്‍ഡ്‌ മാങ്ങിക്കുമ്പോ ഞമ്മക്കൊരു പൂതി. അത് ഓനോട്‌ പറഞ്ഞപ്പോ ഓന്ഒരൊറ്റ ശോദ്യാണ്‌ സൂറാനെ ഇക്ക് കേട്ടിച്ചേരോന്നു.കേട്ടിച്ചേരാന്നു ഞമ്മളും. ഞമ്മളൊരു ബെറുംബാക്ക് പറഞ്ഞതാ ഓനതു കാര്യാക്കി.അനക്കറിയൊ ഓന്റെ കയ്യില് പൂത്ത സാധനം ഇണ്ട്ന്നാ കേട്ടത്?
(ഇത് കേട്ട് ലേഖകനും ക്യമാറാ മേനും ചിരിച്ചു)
ബെടക്കുകളെ പൂത്ത കായീണ്ട് ന്നാ ഉദ്ദേശിച്ചത് , അപ്പൊ ഇങ്ങള് പോവല്ലേ?

അല്ല ഇത്ത കോഴിയെ അറുത്ത സ്ഥിതിക്ക് അത് കഴിച്ചിട്ട് പോയാ പോരെ?

അത് ഞമ്മള് മീങ്കാരനെ പറ്റിക്കാന്‍ പറഞ്ഞതല്ലേ മക്കളെ, ഇന്നിവിടെ കഞ്ഞീം ചമ്മന്തിയുമാ ഏത്‌.

അത് ഇത്ത ഞങ്ങളെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതല്ലേ? ഏത്‌?

ഹമ്പട ശെയ്താന്മാരെ, ഇങ്ങളെ ഇക്ക് പെരുത്ത് ഇഷ്ടായെക്കണ് ! ഇങ്ങള് ബരീന്‍

ഞങ്ങക്കും പെരുത്ത് ഇഷ്ട്ടായി ഇങ്ങളീം ഇങ്ങടെ സൂറാനീം!

ബെന്ടാ ബെന്ടാ സൂറാനെ തൊട്ടുള്ള കളി ബെന്ടാ ഹാ.......
(പിന്നീട് വിഭവ സമൃദ്ധമായ ഒരു സദ്യ തന്നെ കൊടുത്തതിനു ശേഷമാണ് കുഞ്ഞീവി അവരെയാത്രയാക്കിയത്)


Wednesday, April 22, 2009

മനോരമ ബ്ലോഗില്‍ കുഞ്ഞീവി ലിസ്റ്റ് ചെയ്യപ്പെട്ടു: ബായക്കോട്ടെ സ്വന്തം കുഞ്ഞീവി

പ്രിയമുള്ള സുഹൃത്തുക്കളേ,

മനോരമയുടെ ഓണ്‍ലൈന്‍ സൈറ്റിലെ ബ്ലോഗില്‍ വീണ്ടും എന്റെ മറ്റൊരു ബ്ലോഗ് പോസ്റ്റ് കൂടി ലിസ്റ്റ് ചെയ്യപ്പെട്ട സന്തോഷ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു.
ബായക്കോട്ടെ കുഞ്ഞീവിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
ഇവിടെ ക്ലിക്കിയാല്‍ പോസ്റ്റ് വായിക്കാം!

Monday, April 20, 2009

ബായക്കോട്ടെ കുഞ്ഞീവി കോളേജില്‍

ഒബാമക്ക് കത്തെഴുതി പ്രശസ്തയായ അതേ കുഞ്ഞീവി ഇതാ വീണ്ടും നിങ്ങളുടെ മുന്നില്‍. സൂറാനെ കോളേജില്‍ ചേര്‍ക്കാന്‍ കൊണ്ട് പോകുന്ന കുഞ്ഞീവിയുടെ ഒരു കാമ്പസ് എപ്പിസോഡ്. 'ഒബാമക്ക് സ്നേഹപൂര്‍വ്വം കത്തെഴുതിയ അതേ കുഞ്ഞീവി റീലോഡഢ്.
//////////*******************///////////********************/////////**************

ന്റെ റബ്ബേ! എന്തുമാത്രം ബല്യ കാളേജാ, ന്റെ മാള് സൂറാന്റെ ഭാഗ്യം.
അല്ല ഞമ്മളീ കാളേജില് ബന്നതിന്റെ കാര്യം പറഞ്ഞില്ലല്ലാ, ഞമ്മന്റെ മോള് സൂറാക്ക് ഇബടെ ഒരു സീറ്റ് ബാങ്ങിത്തരാന്നു വോട്ടു ശോയികാന്‍ ബന്ന ആ ബായക്കോടന്‍ പറഞ്ഞേരുന്നു. ഓനെ നോക്കീട്ട് കാണാനും ഇല്യ. ഓന്‍ മുങ്ങീതാവും, ഓനെ ഞമ്മക്കറിഞ്ഞൂടെ? വോട്ടിനു മുമ്പ് കോയിന്റെ കാലിമ്മേ മുടി ശുറ്റിയ പോലെയല്ലേ ഓന്‍ ഞമ്മടെ പെരേല് ശുറ്റിത്തിരിഞ്ഞെര്‍ന്നത്‌. ഇപ്പൊ ഓന്റെ ബല്ല പോടീണ്ടോ? ഒനിനി ബായക്കൊട്ടുക്ക് ബരട്ടെ, ഓന്റെ കാല് ഞമ്മള് തല്ലി ഒടിക്കണുണ്ട്.


ഡാ ഇതെന്താപ്പാ അന്റെ കോലം? ഇന്നാട്ടില് മുടി മുറിക്കണ കൂട്ടരോന്നും ഇല്ലെടാ? ജ്ജോന്നു അബടെ നിക്ക് മനുഷ്യാ ചോയിക്കട്ടെ. എന്താ അന്റെ പേര്?

"ആചാര്യന്‍ ന്നാ "

'ജ്ജ് ആശാര്യാന്നു പറഞ്ഞിട്ട് അന്റെ കയ്യില് ഉളീം കൊട്ടോടിയോന്നും ഇല്ലെഡോ? അനക്കെന്താ ഇന്നു ഇബടേണാ പണി?

"ദേ തള്ളേ ഞാന്‍ ആശാരീം മൂശാരീം ഒന്നല്ല, ഇവിടത്തെ ഒരു സ്ടുടന്ടാ"

"ഡാ ഹമുക്കെ അന്റെ കണ്ണിലെന്താ മത്തന്‍ കുത്തീട്ടിരിക്ക്യാണാ, ഇത്രേം ശേലുള്ള എന്നെ കണ്ടിട്ട് അനക്ക് തള്ളേന്ന് ബിളിക്കാന്‍ തോന്നിയല്ലോ. അന്റെ ആ മുടീം താടീം കണ്ടിട്ട് ഞമ്മക്ക്‌ ന്റെ മയ്യത്തായ കെട്ട്യോന്‍ ബീരന്ക്കാന്റെ ഓര്‍മ്മ ബന്നു. ഇല്ലെങ്കില്‍ അന്റെ മയ്യത്ത് ഞമ്മള് എടുത്തെര്‍ന്നു,
പോടാ പോടാ ജ്ജ് പോയി അന്റെ തരക്കാരോട് കളിക്കടാ.."


അല്ലേ ഓന്‍ പറഞ്ഞതു കേട്ടില്ലേ തള്ളേന്ന്, ഇമ്മിണി പുളിക്കും.

മാളേ സൂറാ ജ്ജ് സൂക്ഷിച്ചാളീ ട്ടാ ഒക്കെ ബെടക്കുകളാ. ഇജ്ജ് പോയാ ചേര്‍ത്തണാ സ്ഥലം എവിടാന്നങ്ങട്‌ ചോയിച്ച് ബന്നേ ഞമ്മളപ്പളേക്കും ആ ശായപ്പീടികേന്ന് ഒരു ശായ മോന്തട്ടെ! ജ്ജ് ശെല്ലീം ബെക്കം ശെല്ലീം.

കുഞ്ഞീവി കാന്റീനില്‍!

" ഇതെന്താടാ ശെയ്ത്താനെ ഈ ഗുളികകളൊക്കെ പൊതീന്നയിച്ചു ഇട്ടേക്കണത്?

" അത് ഗുളികയല്ല അമ്മായി ഇഢലിയാ"

"പ്ഫാ ശൈത്താനെ ആരുടെ അമ്മായിയാടാ ഞാന്‍? ബേണ്ടാ ബേണ്ടാ! എന്താ അന്റെ പേര്?

" പകലന്‍"

'അന്റെ പേര് പറേടാ ജ്ജ്, ഇപ്പൊ പകലാന്ന് എല്ലാര്‍ക്കും അറിയാം"

' എന്റെ പേര് പകലന്‍ എന്നാ, പിന്നെ ഞാന്‍ എന്നെ വിളിക്കനത് പകല്‍കിനാവന്‍ എന്നാ"

"അനക്ക് അന്നെ ബിളിക്കാന്‍ പറ്റണ ഏറ്റവും നല്ല പേര് രണ്ടുകണ്ണന്‍ ശെയ്ത്താന്‍ ന്നാ,അവന്റെ ഒരു കണ്ണാടേം ഒരു കാലുസ്രായീം, എന്താണ്ടാ കുടിക്കാന്‍ ഒരു സ്ട്രോങ്ങ്‌ ശായ കിട്ടോ?

"ഇപ്പൊ തരാം, ആചാര്യാ ഒരു സ്ട്രോങ്ങ്‌ ടീ"

"അല്ല ഈ ഹമുക്കാണാ ശായടിക്കാന്‍ നിക്കണത്? ഓന്‍ ബല്യ സ്ടുടെന്റ്രിയാണെന്നാണല്ലോ പറഞ്ഞത്"

"അത് അയാളിവിടെ പാര്‍ട്ട് ടൈമായി പൊറാട്ട അടിക്കാന്‍ വരും, കൂട്ടത്തില്‍ ചായയും അടിക്കും"

"പടച്ച തമ്പുരാനേ ഓന്റെ ശായക്കും ഒനെപ്പോലെ താടീം മുടീം കാണ്വോ ന്റെ റബ്ബേ...,
അല്ല ന്റെ മാളുസൂറയല്ലേ ആ ബരണത്, ആരാണ്ടാപ്പ അവളുടെ കൂടെ ഒരു ശെങ്ങായി?


സൂറ: ഉമ്മാ ഇയ്യാള് എല്ലാം ശരിയാക്കിത്തരാന്ന്, ഓരുടെ കൂടെ ചെന്നാ മതീന്ന്!

" പ്ഫ്ഫ ഹിമാറെ കണ്ട സെയ്ത്താന്മാരുടെ കൂടെ കൂടീട്ട്‌ ശരിയാക്കാന്നാ..അറക്കും ഞമ്മള് അന്നെ !'

സൂറ: അല്ല ഉമ്മ ഇയാള് പ്രിന്സിപ്പാളിനെ കണ്ടിട്ട് അട്മിഷന്‍ ശരിയാക്കിത്തരാന്നാ പറഞ്ഞത്.

"ഇയ്യാളാരാ ബ്രോക്കറാണാ, കണ്ടാ അതുപോലെ ഉണ്ടല്ലോ, ഒരു കാല്ക്കൊടെടെ കുറവുണ്ടെന്ന് മാത്രം,
അല്ലടോ ഇജ്ജാരാ?


" എന്റെ പേര് കാപ്പിലാന്‍"

'താനേത് കോപ്പിലെ ആളായാലും ഞമ്മക്കെന്താ? അനക്ക് സൂറാന്റെ എരുത്തിന്ന് ഒന്നങ്ങട് വിട്ട് നിന്നൂടെ? ഇജ്ജെന്താ വായക്ക് തൂണ് കൊടുത്തപോലെ അവളുടെ എരുത്തന്നെ നിക്കണ്?

"ഇത്താ ഞാന്‍ ഇത്ത വിജാരിക്കണ ആളല്ല! ഞാനീ കാന്റീനിന്റെ ഓണറാ"

" ഞമ്മള് സൂറാന്റെ ഓണറാ അതോണ്ട് പറഞ്ഞതാ, പടച്ച റബ്ബേ ഈ ചായപ്പീടിയക്ക്‌ ഇഞ്ഞും ഓണറോ?

"ഇത്താ, അട്മിശന്റെ കാര്യം ഞാന്‍ ശരിയാക്കിത്തരാം, ഇവിടെ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരേയൊരാള്‍ ഞാനാ. ഇത്ത ധൈര്യമായി എന്റെ കൂടെ പോരെ"

"പ്ഫ്ഫ ഹിമാറെ, ഞമ്മടെ കെട്ടിയോന്‍ മയ്യത്തായീന് ബെച്ചിട്ടു ഇജ്ജ്‌ ബിളിക്കുംബളേക്കും ഞാനങ്ങട് ബരും ന്ന് ആരാണ്ടാ അന്നോട്‌ പറഞ്ഞത്?

"അതല്ല ഇത്താ, ഇവിടെ ചേര്‍ത്താന്‍ പോകുന്ന കാര്യമാ പറഞ്ഞത്,(വിളിച്ചു കൊണ്ട് പോകാന്‍ പറ്റിയ ഒരു ചരക്ക്!)

"ഇജ്ജൊരു തങ്കക്കൊടം തന്നെ! അല്ല മാനെ ഇതൊക്കെ ശേയ്താ അനക്കിപ്പോ എന്ത് കിട്ടും?

" ഇത്താ ഇതൊക്കെ ഒരു സ്നേഹത്തിന്റെ പുറത്തു ചെയ്യുന്നതല്ലേ!

" ഇന്റെ മോള് സൂറാനോടാ?

" എന്റെ പൊന്നേ, ഈ ഇത്താന്റെ ഒരു കാര്യം!

പകലന്‍: ഇത്താ ഇതാ ചായ.

ചായ ഒന്നു കുടിച്ചുനോക്കിയിട്ട് കുഞ്ഞീവി."പ്ഫാ ഇതെന്തു ശായെടാ പാത്രം കഴുകിയ വെള്ളം പോലുണ്ടല്ലോ?
അല്ല ശായക്ക്‌ മോതലാളീടെ അതേ കൊണം! ഏതായാലും ഇജ്ജ്‌ കായി അന്റെ മോയലാളീടെ കയ്യീന്നെന്നെ വാങ്ങിച്ചോ.

അപ്പൊ മാനെ കൊപ്പിലാ ഞമ്മക്ക്‌ ഒലെ ശേര്‍ത്താന്‍ കൊണ്ടൊവാ ...

"ഇത്താ കൊപ്പിലാനല്ല കാപ്പിലാന്‍! എന്നെ വെറുതേ നാണം കെടുത്തല്ലേ!"

"കാപ്പിലാനാണെങ്കി കാപ്പിലാന്‍, ഇജ്ജൊരു ശൊങ്കനാണ് ട്ടോ. സൂറാനെ ചേര്‍ത്തിയാല്‍ അന്നെയോന്നു ഞമ്മക്ക്‌ ശരിക്കും കാണണം ന്റെ ഖല്‍ബെ...അന്നെ ഇഞ്ഞ് ഞമ്മള് ഖല്ബേന്നാ ബിളിക്ക്യാ...അന്നെ ഞമ്മള് മറക്കൂല്ല ന്റെ പന്ടാരെ!"

(സൂറാന്റെ അഡ്മിഷന് ശേഷം കാപ്പിലാനെ ആരും കണ്ടില്ല എന്നാണു കോളേജിലെ ഏറ്റവും പുതിയ വാര്‍ത്ത!)
(ബ്ലോഗ്ഗര്‍ കോളേജിനു വേണ്ടി എഴുതിയത്)
 


Copyright http://www.vazhakkodan.com