Monday, July 20, 2009

ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോ‍ഷം!

ബൂലോക പ്രശസ്തമായ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുതിര്‍ന്ന ബ്ലോഗറുംതൊടുപുഴ മുന്‍ എം എല്ലെയുമായ ഹരീഷിന്റെ വീട്ടില്‍ വെച്ച് യുവ ബ്ലോഗര്‍ ആവണിക്കുട്ടിയുടെനേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമെടുത്തു. സ്വാഗത സംഘംരൂപീകരിക്കുകയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ശ്രീമതി ലതികാ സുഭാഷ്‌ അവര്‍കളുടെമകനും പ്രശസ്ത ബ്ലോഗറുമായ കണ്ണനെ തിരഞ്ഞെടുത്തു. കമ്മറ്റിയില്‍ കൂടുതല്‍ പേരെചേര്‍ക്കുന്നതിന്നായി ചെയര്‍മാന്‍, ആവണിക്കുട്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സില്‍വര്‍ ജൂബിലിആഘോഷങ്ങള്‍ നടത്തുന്നതിന്നായി കൊച്ചിയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്ടേഡിയം തന്നെബുക്ക് ചെയ്യുവാനും,അംഗത്വ ഫീസായി ഇരുപത്തി അയ്യായിരം രൂപ വീതം പിരിക്കാനായും തത്വത്തില്‍തീരുമാനിച്ചു.

ആലോചനക്കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും മറ്റുള്ളവരെ ആഘോഷങ്ങളിലേക്ക്ക്ഷണിക്കുന്നതിന്റെ നേരിട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി നമുക്കു ഹരീഷ് വല്യപ്പന്റെ വീട്ടിലേക്ക്ഒന്നു കടന്നു ചെല്ലാം.

തൊടുപുഴയിലെ ഹരീഷ് വല്യപ്പന്റെ വീട്:

ഹരി: മോളെ ആണ്യെ....

ആവണി: എന്ത്??

ഹരി:അല്ല ആവ
ണിക്കുട്ട്യേ !! ഒന്നു ഇത്രേടം വന്നെ ചോദിക്കട്ടെ. എന്താ നിങ്ങടെ പരിപാടി ? ആരാ നിങ്ങടെനേതാവ്?

ആവണി:
ച്ഛന്‍ മിണ്ടാതെ അവിടെ ഇരുന്നാ മതി. ഇതൊക്കെ ഞാന്‍ നടത്തിക്കോളാം. ആയ കാലത്ത്കുറെ മീറ്റ് നടത്തീട്ട് വീട് വരെ പണയത്തിലായതല്ലേ? ഇതൊക്കെ നല്ലത് പോലെ ഞാന്‍നടത്തിക്കോളാം.

ഹരി: അല്ല മോളെ
ച്ഛന്‍ കാശ് കൊറേ കളഞ്ഞാലും ബൂലോകത്ത് മാത്രമല്ലേ ച്ഛന്വിലയില്ലാണ്ടായുള്ളൂ നാട്ടിലിപ്പോഴും പുല്ലു വിലയല്ലേ പുല്ലു വില.

ആവണി: അതാ പറഞ്ഞെ.ഇനി മിണ്ടാതെ അടങ്ങി ഒതുങ്ങി അവടെ ഇരിക്യാ. ക്യാമറയൊന്നുംഎടുത്ത്‌ പൊക്കാനുള്ള ആരോഗ്യം പോലും ഇല്ല
എന്ന് അച്ഛന്‍ മനസ്സിലാക്കുക.

ഹരി: എന്നാലും മോളെ ഒരു ഫോട്ടോ കൂടി എന്റെ പോസ്റ്റിലിട്ടാല്‍
നിക്ക് ഒരു അമ്പതിനായിരം പോസ്റ്റ്തികയ്ക്കാം. എന്റെ പൊന്നു മോളല്ലേ.. ച്ഛന് ഇന്നു സ്മാള്‍ വേണ്ടാ പകരം ഒരു ഫോട്ടോ എന്റെബ്ലോഗില്‍...പ്ലീസ് ഡാ കണ്ണാ

ആവണി: അച്ഛന്റെ ഒടുക്കത്തെ പോസ്റ്റ്‌ ചെയ്യാനുള്ള ആക്രാന്തം കാരണം അമ്മ കമന്റ് ഇട്ട് ശപഥംചെയ്തത് അച്ഛന്‍ മറന്നോ? അമ്മ
അന്ന് അഴിച്ചിട്ട മുടിക്കെട്ട്‌ ഇനിയും എടുത്ത്‌ കുത്തിക്കണോ?

ഹരി: വേണ്ട മോളെ. കാര്യം നിന്റെ അമ്മയാണെങ്കിലും എന്റെ കൂമ്പിനിട്ടു താങ്ങുന്നതില്‍ ഒരു പിശുക്കുംകാണിക്കാറില്ലാ, ഹമ്മേ! വേണ്ട മോളെ വേണ്ടാ..നീയാ വെറ്റിലച്ചെല്ലം ഇങ്ങു എടുത്ത്‌ തരൂ.

ആവണി: വേണ്ട വേണ്ട ഇനി ഇവിടെയൊക്കെ മുറുക്കിത്തുപ്പി അതിന്റെ പടം എടുത്ത്‌ 'മോഡേണ്‍ആര്‍ട്ട്' എന്ന് പറഞ്ഞ് ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് ഫോ
ട്ടോ എടുപ്പിക്കാനല്ലേ? അത്വേണ്ടാ.

ഹരി: ആട്ടെ
ഏത് വരെയായി ആഘോഷക്കമ്മറ്റി?

ആവണി: എല്ലാ ബ്ലോഗേര്‍സിനേയും നേരിട്ടു വിളിക്കണം. കൂട്ടത്തില്‍ അവരുടെയൊക്കെ
ച്ഛന്‍ബ്ലോ ഗേര്‍സിനെയോ അമ്മ ബ്ലോഗേര്‍സിനെയോ പൊന്നാടയണിയിച്ചു ആദരിക്കണം. അതാണ്‌ മെയിനായിട്ടുള്ളപരിപാടി. അതില്‍ ആരൊക്കെ ഉണ്ടോ എന്ന് വിളിച്ചാലെ അറിയൂ. ച്ഛന് അറിയുന്ന ബ്ലോഗര്‍മാരെഅച്ഛന്‍ ഒന്നു പറഞ്ഞു തരൂ ഞാന്‍ വിളിച്ച് നോക്കാം.

ഹരി: പലായിലൊരു പുലി ബ്ലോഗര്‍ ഉണ്ടായിരുന്നു. ബെര്‍ലി
ച്ചായന്‍, കല്യാണം കഴിഞ്ഞു പിള്ളേരായെപിന്നെ അച്ചായന്‍ എഴുതാറില്ല. അങ്ങേരുടെ മോനാ ഇപ്പൊ പുലി. നീ അവനെ വിളിച്ച് ആഘോഷത്തിനെതിരെ ഒരു പോസ്റ്റ് ഇടാന്‍ പറ. അപ്പൊ എല്ലാരും ഒന്നു ഉഷാറാകും. വിദ്യയല്ലേഞങ്ങള് പണ്ടു ചെറായി മീറ്റിനു പ്രയോഗിച്ചത്.ഹൊ എന്തൊരു വിജയമായിരുന്നെന്നോ.

ആവണി: ഏയ് അതൊന്നും വേണ്ട. ഇപ്പൊ അന്നത്തെക്കാള്‍ ബുദ്ധിയുള്ള ബ്ലോഗേര്‍സാ.

ഹരി: എന്നാ നീയാ നിരക്ഷരന്‍ മുത്തശ്ശനെ വിളി. അയാളേതോ കാട്ടിലേക്ക് ഫോട്ടോ പിടിക്കാന്‍പോയിട്ട് ഒരു വിവരവും കിട്ടിയില്ലാ
എന്ന് ബ്ലോത്രത്തില്‍ കണ്ടത് പോലെ, നീയൊന്നു വിളിച്ചേ..

ആവണി: വിളിച്ച് നോക്കാം....ഹലോ

ഹലോ"

ഞാന്‍ ബ്ലോഗര്‍ ആവ
ണിക്കുട്ടിയാണ്, ആരാ ഇതു?

ഞാന്‍ യാത്രാ വിവരണം എഴുതുന്ന ബ്ലോഗര്‍ നേഹയാണ്. ആവ
ണിക്കുട്ടീടെ പുതിയ പോസ്റ്റ് കണ്ടു കേട്ടോമനോഹരം! വണ്ടര്‍ഫുള്‍,ഞാന്‍ വയ്കീട്ടു കമന്റ് ഇടാം കേട്ടോ"

ആവണി: ഹൊ താങ്ക്സ് നിന്റെ ചൊവ്വയിലേക്കുള്ള യാത്രാ വിവരണം തര്‍ത്തു ട്ടോ.പിന്നെ ഞാന്‍വിളിച്ചത് നേഹ ആഘോഷ
ക്കമ്മറ്റി മെമ്പറാകണം.അറിയാലോ ചെറായിമീറ്റിന്റെ സില്‍വര്‍ ജൂബിലിആഘോഷത്തിനെ പറ്റി.

നേഹ: അച്ഛന്‍ ഇന്നലെ ഉഗാണ്ടയില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.

ആവണി: അല്ല അച്ഛന്‍ ഏതോ കാട്ടില്‍ പോയിട്ട് പിന്നെ ഒരു വിവരവും കിട്ടിയില്ലാന്നു എന്‍റെ അച്ഛന്‍പറഞ്ഞു.

നേഹ: യ്യോ
അത്, അത് അച്ഛന്‍ ആമസോണ്‍ കാടുകളില്‍ പോയി ആമയുടെ പടം എടുക്കാന്‍പോയതാ. വയസാന്‍ കാലത്ത് ഞാന്‍ അച്ഛനോട് പറഞ്ഞതാ ഒരു ഭാഗത്ത് അടങ്ങി ഒതുങ്ങിഇരിക്കാന്‍.കേള്‍ക്കണ്ടേ?

ആവണി: കേള്‍വി ശക്തി ഒക്കെ കുറഞ്ഞു അല്ലെ?

നേഹ: അയ്യോ അതല്ല,അനുസരണ തീരെ ഇല്ല. ഇപ്പൊ ഉഗാണ്ടയില്‍ ഏതോ കാട്ടു ജാതീടെ കൂടെതാമസിച്ചു ഒരു വിവരണം എഴുതാന്‍ പോയേക്കുവാ.

ആവണി:അമ്മയ്ക്ക് സുഖമാണല്ലോ അല്ലെ?

നേഹ: അമ്മയും പോയിട്ടുണ്ട് കൂടെ വല്ല ഫോ
ട്ടോ കിട്ടിയാല്‍ അമ്മയുടെ ബ്ലോഗിലും ഇടാമല്ലോ.

ആവണി: അപ്പൊ നേഹ അടുത്ത സ്വാഗത സംഘം ചേരുമ്പോള്‍ വരണം ഞാന്‍ ലിങ്ക് അയക്കാംകേട്ടോ.

നേഹ; ഓക്കേ തീര്‍ച്ചയായും, കമന്റ് മറക്കണ്ടാ ട്ടോ.

ആവണി: ഇല്ല അപ്പൊ ശരി.ഓക്കേ

ഹരി: കേട്ടോടീ അവനീ വയസാം കാലത്തും ബ്ലോഗിന് വേണ്ടി കഷ്ടപ്പെടുകയാ,അതിനെങ്ങനെയാ മീറ്റുനടത്തി മീറ്റു നടത്തി മുടിഞ്ഞു പോകാനാ എന്റെ വിധി.ഒരു അഞ്ചു കൊല്ലം എം
ല്ലെ ആയതു കൊണ്ടുചിലവായ കാശു തിരിച്ചു കിട്ടിയത് മിച്ചം. അവന്റെ യോഗം.

ആവണി: അച്ഛാ ഒരു ഒറ്റക്കണ്ണന്റെ മോളുടെ ഒറ്റക്കണ്ണി
എന്ന ബ്ലോഗറെ അച്ഛന്‍ പരിചയമുണ്ടോ?

ഹരി: പിന്നില്ലേ? അവനെടുത്ത പടം എന്റെ ബ്ലോഗില് ഇപ്പോഴും കാണുമെടീ. നീ അവനെ ഒന്നു വിളിച്ച് നോക്കിയെ.മാങ്ങ തീര്‍ന്നാലും മാവിന്‍ ചോട് മറക്കരുതല്ലോ.

ആവണി: അവരിപ്പോ നാട്ടിലുണ്ടോ അച്ഛാ?

ഹരി: നീയാ ഗൂഗിള്‍ ഏര്‍ത്ത് ലൈവില്‍ ഒന്നു സേര്‍ച്ച്‌ ചെയ്തു നോക്കൂ എന്റെ കുട്യേ.

ആവണി:എന്തായാലും ഒന്നു വിളിച്ച് നോക്കാം. ഹലോ

ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി,
ഹലോ ലേറ്റസ്റ്റ്‌ പോസ്റ്റ് ചൊവ്വയിലെ ചെടി!!! ഹലോ ആരാ..

ഞാന്‍ ആവണിക്കുട്ടിയാ

നൌറിന്‍: ഹൊ ഈ പപ്പയെകൊണ്ട് തോറ്റു! ഇതാ ഒരു ആവണിക്കുട്ടി വിളിക്കുന്നു.

ആവണി: ഹലോ ഞാന്‍ ബ്ലോഗര്‍ ആവണിക്കുട്ടിയാ..

നൌറിന്‍: സോറി ട്ടോ ഇവിടെ എന്നും ഫോണ്‍ കോളുകളുടെ പൂരമാ. പപ്പാ ഇപ്പൊ പടം പിടുത്തം എന്നൊക്കെ പറഞ്ഞ്‌ വിമെന്‍സ് കോളേജിന്റെമുന്നിലാ പടം പിടുത്തം. ഒന്നുകില്‍ പോലീസ് പിടിക്കും അല്ലെങ്കില്‍ ഏതെങ്കിലും പെണ്‍കുട്ടികളുടെഫാദേര്‍സ് പൊക്കി ഇതു പോലെ ഒരു വിളിയാ വേണേല്‍ വന്നു കൊണ്ടു പൊക്കോളാന്‍ പറഞ്ഞിട്ട് , ഞാന്‍ ഇതും
അത് പോലെയാണെന്ന് വിചാരിച്ചു.സോറിട്ടോ.
ആവണി: ഇവിടത്തെ കാര്യവും അതൊക്കെത്തന്നെ ഞാന്‍ അച്ഛനെ ഇവിടെ ഒരു കുപ്പീം വാങ്ങികുറേശ്ശെ കൊടുത്ത് ഇരുത്തിയിരിക്കുകയാ. പുറത്തിറങ്ങിയാല്‍ വല്ല വീട്ടിലെയും ബാത്രൂമില്‍ കേറി പടംഎടുക്കും, അതുകൊണ്ട്
ക്യാമറ ഉള്ള മൊബൈല് പോലും ഞാന്‍ വാങ്ങിക്കൊടുത്തിട്ടില്ല.അതൊക്കെപോട്ടെ പുതിയ പോസ്റ്റിന്റെ പരസ്യമാണല്ലോ ഹലോ ട്യൂണ്‍!

നൌറിന്‍:
അത് കഴിഞ്ഞ ആഴ്ച ചൊവ്വയില്‍ പോയിരുന്നു. അപ്പൊ ഒരു കൊച്ചു ചെടിയുടെ ഫോട്ടോഎടുക്കാന്‍ പറ്റി അത് ഭയങ്കര ഹിറ്റാ.ഇപ്പൊ അതാ മെയിലില്‍ ലോകം ചുറ്റുന്നെ.

ആവണി: മമ്മയുടെ ബ്ലോഗ് ഇപ്പോള്‍ ഇല്ലേ?

നൌറിന്‍: ഇല്ലാ ബ്ലോഗാണ് ഞാന്‍ കണ്ടിന്യൂ
ചെയ്യുന്നത്. മമ്മയ്ക്കു ആരോഗ്യം ഇല്ലാത്തോണ്ട് രണ്ടുനേരോം ഗ്ലൂക്കോസ് ഡ്രിപ്പ് കൊടുക്കണം. അതോണ്ടാ..

ആവണി; അപ്പൊ ശരി നൌറിന്‍, ഞാനൊരു ലിങ്ക് അയച്ചിട്ടുണ്ട്,
അത് നോക്കിയിട്ട് തിരിച്ചു വിളിക്കൂ ട്ടോ.
(ഫോണ്‍ കട്ട് ചെയ്ത ശേഷം)
കേട്ടില്ലേ കൂട്ട് കാരന്റെ കൊ
പതികാരം! എല്ലാ ഫോട്ടം പിടിക്കണ ബ്ലോഗേര്‍സും വയസായാല്‍ഇങ്ങനെയാണോ ഈശ്വരാ..

ഹരി: എടീ മോളെ ഞാന്‍ ഇപ്പോഴാ ഓര്‍ത്തത്, വാഴക്കോടന്‍ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ
എന്ന് ഒന്നുനോക്കിയെ. വല്ല എന്‍ എഫ്‌ കാരും ചവിട്ടിക്കൂട്ടിയോ എന്ന് അറിയാമല്ലോ.

ആവണി: ഞാനോര്‍ക്കുന്നു ഒരു പുതു മഴയ്ക്ക്‌ വന്ന വാഴ എന്നൊക്കെ പറഞ്ഞ്‌ ഒരു പെരു മഴയ്ക്ക്‌ ഒലിച്ചുപോയ ബ്ലോഗര്‍ അല്ലെ?

ഹരി: അതന്നെ.രണ്ടു കുട്ടിവാഴകള്‍
അന്ന് ഉണ്ടായിരുന്നു, നീ ഏതായാലും ഒന്നു വിളി.

ആവണി: ഹലോ വാഴ അങ്കിളിന്റെ വീടാണോ?

അതെ ആരാണ്?

"ഞാന്‍ ആവണിക്കുട്ടി, തോടുപുഴെന്നാ ബ്ലോഗറാ"

ഹായ് സ്വീറ്റ് ആവണി, ഞാന്‍ നമ്പര്‍ അറിയാതെ വിളിക്കാനൊരു ചാന്‍സില്ലാതെ ഇരിക്കുവായിരുന്നു. ആവണിക്കുട്ടീടെ ശബ്ദം സോ സ്വീറ്റ്, ഞാന്‍ വാഴ അങ്കിളിന്റെ മൂത്ത വാഴയാ.

ആവണി: വാഴ അങ്കിള്‍ ഉണ്ടോ അവിടെ?

മൂ.വാഴ: അവിടെവിടെയോ ഒരു പേനയും പേപ്പറുമായി നടക്കുന്നുണ്ടാകും, പണ്ടെങ്ങോ ബ്ലോഗിന്വേണ്ടി കുറെ കത്തെഴുതിയിരുന്നല്ലോ, ഇപ്പൊ ഓര്‍മ്മയില്‍ നേരം വെളുത്താല്‍ കത്തെഴുതാന്‍തുടങ്ങും..

ആവണി;
ങ്കിളിനു അസുഖമൊന്നുമില്ലല്ലോ?

മൂ.വാഴ: പുതിയതായി അസുഖമൊന്നും വന്നോ എന്നറിയില്ല. എന്ത് നല്ല ആരോഗ്യമുള്ളമനുഷ്യനായിരുന്നു. ലിഫ്റ്റ്‌ ടെക്നോളജിടെ മെയില്
ഓരോ പ്രാവശ്യവും എന്‍ എഫ്‌ കാര്‍ക്ക്ഫോര്‍വേഡായി കിട്ടുമ്പോള്‍ അപ്പൊ എന്‍ എഫീടെ ഗുണ്ട വരും ബാപ്പാനെ തല്ലാന്‍. അങ്ങിനെതല്ലു കൊണ്ടു ഒരു പരുവമായി ഇപ്പൊ ബാപ്പാനെ കണ്ടാല്‍ നിക്കുവാണോ ഇരിക്കുവാണോ എന്നൊന്നുംഒരു പിടീം ഇല്ല.പിന്നെ മിമിക്രി അറിയാവുന്നത് കൊണ്ടു എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കില്‍മിമിക്രി കാട്ടി ചോദിക്കും, അതാ ഒരു സമാധാനം.

ആവണി: ഉമ്മ ഇപ്പൊ ബ്ലോഗ് എഴുതാറില്ലേ?

മൂ.വാഴ: ബാപ്പ
ഓരോ ദിവസം ഓരോ മിമിക്രിയല്ലേ കാണിക്കുന്നത് അതൊക്കെ മനസ്സിലാക്കി വന്ന് , അത്ചെയ്തു കൊടുത്ത് വരുമ്പോള്‍ ഉമ്മാക്ക് ബ്ലോഗ് എഴുതാന്‍ എവിടുന്നാ സമയം. ആട്ടെ ആവണിക്കുട്ടീടെകല്യാണം കഴിഞ്ഞോ?

ആവണി:
കഴിഞ്ഞു , ഒരു മുന്നൂറ്റൊന്നു ‍ഫോട്ടൊ പോസ്റ്റ് നടത്താന്‍ വഴിപാടുണ്ടായിരുന്നെ.ചൊവ്വാഴ്ച പൊസ്റ്റ് ചെയ്യാന്‍ പറ്റാത്ത ദോഷം ഉണ്ടായിരുന്നെ.അത് മാറിയപ്പോള്‍ കല്യാണം നടന്നു.

മൂ.വാഴ: അപ്പൊ ശരി വേറെ വിശേഷം ഒന്നും ഇല്ലല്ലോ ഇത്തിരി തിരക്കുണ്ടായിരുന്നു.

ആവണി: ഞാന്‍ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലീടെ കാര്യം പറയാന്‍ വിളിച്ചതാ. പിന്നെആഘോഷത്തിന് വരുമ്പോള്‍ വാഴ
ങ്കിളിനെയും കൊണ്ടു വരണം, ഒരു പൊന്നാട ചാര്‍ത്താനാ.

മൂ.വാഴ: ശരി തീര്‍ച്ചയായും വരാം, പിന്നെ ആവണിക്കുട്ടി എന്റെ പോസ്റ്റുകള്‍ക്കെല്ലാം കൃത്യമായി കമന്റ്ഇടണം,പറ്റിക്കരുത്‌. ഓക്കേ

ആവണി: ഇല്ലാ, ഓക്കേ..(ഫോണ്‍ കട്ട് ചെയ്ത്‌)
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലാ
എന്ന് പറഞ്ഞതു എത്ര വാസ്തവം. അച്ഛാ അവിടെ ഇരുന്നുഉറക്കം തൂങ്ങാതെ,താഴേക്ക് വീഴും,മരിക്കാനിപ്പോ അതൊക്കെ മതി കാരണം, പിന്നെ മുന്‍ എം എല്ലെതൂങ്ങി മരിച്ചേ എന്ന് പത്രക്കാര് എഴുതണ്ടാ..
(ആവണിക്കുട്ടിയുടെ ഫോണ്‍ റിംഗ് ചെയ്യുന്നു)

ആവണി: ഹലോ..ആവണിക്കുട്ടി ഹിയര്‍

ഞാന്‍ ആദ്യായിട്ട് വിളിക്യാ..

ആവണി: ഞാനും ആദ്യായിട്ടാ തന്റെ കോള്‍ എടുക്കുന്നെ പറയൂ..

ആദ്യം ഞാന്‍ ലേന്റ് ലൈനീന്ന് വിളിക്കണം
എന്ന് കരുതി, പിന്നെ ആദ്യായിട്ട് വിളിക്കുകയല്ലേമോബൈലിന്നു തന്നെ ആവട്ടെ എന്ന് കരുതി.ഞാന്‍ അപ്പുക്കുട്ടിയാ..

ആവണി: അതാണ്‌ ഒരു ആദ്യത്തിന്റെ ആശ്കിത അല്ലെ?ആട്ടെ
ച്ഛന് സുഖമാണോ?

അപ്പു: ആദ്യത്തെപോലെ തന്നെ, സുഖം, ഇപ്പൊ വയസാന്‍ കാലത്ത് അന്ത്യാക്ഷരി ബ്ലോഗ്ഉണ്ടാക്കുവാ.ആദ്യം ഞാന്‍ വേണ്ടാ
എന്ന് പറഞ്ഞു പിന്നെ അച്ഛന്‍ ആദ്യായിട്ട് പറഞ്ഞതല്ലേ എന്ന്വെച്ച്,ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.

ആവണി: പിന്നെ
ചെറായിടെ ആഘോ‍ഷം അറിഞ്ഞല്ലോ അല്ലെ? അച്ഛനെയും കൂട്ടി വരണം ആദ്യത്തെപൊന്നാടാ അച്ചന് തന്നെ കൊടുക്കാം എന്താ?

അപ്പു: സന്തോഷം, അപ്പൊ ശരി എന്റെ ആദ്യത്തെ പോസ്റ്റ് ഞാന്‍ ഇന്നു റീപോസ്റ്റ് ചെയ്തു., അതില്ആദ്യ കമന്റ് ആവണിക്കുട്ടി തന്നെ ഇടണം.ആദ്യായിട്ട ഒരാളോട് കമന്റ് ഇടാന്‍ വിളിച്ച് പറയുന്നേ.

ആവണി: സാരമില്ല ഇനിയത് ശീലമായിക്കോളും കേട്ടോ.അപ്പൊ ശരി ഞാന്‍ വിളിക്കാം ഓക്കേ
(ഫോണ്‍ കട്ട് ചെയ്ത്‌ വീട്ടിലേക്ക് വരുന്നവരെ നോക്കി.)

ആവണി: അച്ഛാ ആരോ വരുന്നുണ്ടല്ലോ, പണ്ടു ചെറായി മീറ്റ് നടത്തീട്ട് ആര്‍ക്കെങ്കിലും കാശ്കൊടുക്കാന്‍ ബാക്കിയുണ്ടോ? ഈശ്വരാ ഇനിയും ബേങ്കിന്ന് ലോണെടുക്കാന്‍ എന്നെക്കൊണ്ടാവില്ലല്ലോഭഗവാനേ...

Sunday, July 19, 2009

നര്‍മ്മാസ് മിമിക്സ് :വേദി; പാഞ്ഞാള്‍ LP സ്കൂള്‍ (ഭാഗം -ഒന്ന്)

കോളേജിലെ മിമിക്സ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം കോളേജ് ലൈബ്രറിക്ക് മുന്നിലെ തൂണിന്റെയടുത്ത് വാഴയും നസിയും റഫിയും നില്ക്കുന്നു. 'അയ്യപ്പന്‍ വന്നാല്‍ രണ്ടുണ്ട് കാര്യം' എന്ന് കോളനീലെ കാര്‍ത്തു പറയുന്നതു പോലെ, അവിടെ നിന്നാല്‍ കോളേജ് കഴിഞ്ഞു പോകുന്നവരുടെയും വരുന്നവരുടെയും കൃത്യമായ സെന്‍സസ്‌ എടുക്കാം കാരണം മെയിന്‍ ഗേറ്റിലേക്ക് ഇവിടെ നിന്നുള്ള ദൂരവും മെയിന്‍ ഗേറ്റില്‍ നിന്നും ഇങ്ങോട്ടുള്ള ദൂരവും ഏതാണ്ട് ഒരേ അളവായിരുന്നു. ഇതു പിന്നീട് മോഷന്‍ ഈസ്‌ പ്രോപോഷണല്‍ റ്റു വെലോസിറ്റി ഓഫ് ദി മൂവിംഗ് ഒബ്ജക്റ്റ എന്ന് ഞങ്ങള്‍ ഫിസിക്സ്‌ പരമായി പലവട്ടം തെളിയിച്ചു കഴിഞ്ഞിരുന്നു.

മിമിക്സ് അവതരിപ്പിച്ചതിന്റെ അഹങ്കാരം ഞങ്ങളുടെ മൂന്നു പേരുടെ മുഖത്തും ഉണ്ട്, പോരാത്ത മൂന്നു അഹങ്കാരങ്ങള്‍ വരുന്നേ ഉണ്ടായിരുന്നുള്ളൂ. ആരെങ്കിലുമൊക്കെ ഓട്ടോഗ്രാഫ്‌ വാങ്ങാന്‍ വരുമെന്നൊക്കെ ഏറ്റവും ചുരുങ്ങിയ അളവിലുള്ള അഹങ്കാരത്തില്‍ പോലും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷെ ഒന്നും ഉണ്ടായില്ല. ചിലര്‍ ചെറുതായി പുഞ്ചിരിച്ചു മറ്റു ചിലര്‍ കണ്ട ഭാവം പോലും കാണിക്കാതെ നടന്നു പോയി.
വാഴ: ഡാ ചില ചിരിക്കാത്ത കളേര്‍സ് വരെ ചിരിക്കുന്നുണ്ടെടാ.ഞാനൊന്ന് പോയി പരിചയപ്പെട്ടിട്ട് വരട്ടെടാ.

നസി: ഡാ നീയൊന്നു ശ്രമിച്ചാല്‍ ഇവിടെ നിന്നു കൊണ്ടു തന്നെ നല്ല അസ്സല് തല്ലു വാങ്ങാം, ചുമ്മാ പിന്നാലെ പോയി തല്ല് ഇരന്നു വാങ്ങണോ?

വാഴ: ഈ കാര്യത്തില് തല്ലു കിട്ടാതെ ഞാന്‍ നോക്കിക്കോളാം എന്താ.

റഫി: ഡാ ചെക്കാ നീ ഫസ്റ്റ് ഇയറാന്നു ഓര്‍മ്മ വേണം കേട്ടാ, അവന്റെ ഒരു പരിചയപ്പെടല്‍.ഡാ നസീ, ഷാഹിനയും റംലത്തുമല്ലേ ആ വരുന്നത്. നീ വരുന്നോ ഞാന്‍ ഒരു കാര്യം ചോദിച്ചിട്ട് ഇപ്പൊ വരാം.

വാഴ: അത് ശരി, മുക്രിക്കാക്ക് നടന്നിട്ടും പാത്താം ഞമ്മക്ക്‌ നിന്നിട്ടും ആയിക്കൂടാ അല്ലെ? ആഹാ ഞാന്‍ ഇപ്പൊ ശരിയാക്കിത്തരാം. ഡാ റഫ്യെ നിന്നെ ആ വിദ്യ വിളിക്കുന്നുണ്ടെടാ, എന്തോ കത്തോ മറ്റോ തരാനാണത്രേ! ആ ഡി ബാച്ചിന്റെ മുന്നില് നില്‍പ്പൊണ്ട്‌.

റഫി ഓടി വാഴയുടെ അടുത്ത്‌ വന്ന് : നീ എവിടെ വേണേലും പോയിപണ്ടാരടങ്ങിക്കോ വെറുതെ എന്റെ കഞ്ഞീല് ബിരിയാണി ഇടല്ലേ.

വാഴ: ഞാന്‍ ആ വഴിക്കേ വരുന്നില്ല. ഡാ ആ വരുന്ന ക്ടാവ് മിമിക്സ് കഴിഞ്ഞേ പിന്നെ ഭയങ്കര നോട്ടോം ചിരിയും, ഒന്നു പോയി മുട്ടട്ടെ?

റഫി: ധൈര്യമായി ചെല്ല്, ഞങ്ങള്‍ ഇവിടോക്കെത്തനെ ഉണ്ടാവും..

വാഴ: മിമിക്സ് കഴിഞ്ഞുള്ള ആദ്യ അറ്റംറ്റാണ് , പുത്തരീല്‍ തന്നെ കല്ല് കടിപ്പിക്കല്ലെ ദേവ്യെ...."ഹലോ ഒന്നു നിന്നെ.."

പെണ്‍കുട്ടി: എന്താ ഏട്ടാ..

വാഴ: എന്തൊരു അനുസരണ, എന്തൊരു ശാലീനത, ഇതൊരു കല്യാണ മണ്ടപമായിരുന്നെങ്കില്‍ നിന്നെ ഇപ്പൊ തന്നെ കല്യാണം കഴിച്ചേനെ എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും എന്താ പേരു എന്ന് മാത്രമെ പുറത്തേക്ക് വന്നുള്ളൂ.

"രജനി"

വാഴ: നല്ല പേര്. ആങ്ങിളമാരുണ്ടോ?

രജനി: നാല് പേരുണ്ട്, അച്ഛന്‍ ചേലക്കര സ്റ്റേഷനില്‍ എസ് ഐ യാ

വാഴ:ദേവ്യെ! എന്താ നസീ...കുട്ടി നടന്നോളൂ ട്ടോ എന്റെ കൂട്ടുകാരന്‍ വിളിക്കുന്നുണ്ട്, ഞാനങ്ങോട്ടു ചെല്ലട്ടെ അല്ലെങ്കില്‍ അവന്‍ പിണങ്ങും. (ആ കുട്ടി നടന്നു പോകുന്നത് ഗദ്ഗദത്തോടെ വാഴ നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരു കുട്ടി വന്നിട്ട്)

"ചേട്ടന്‍ വാഴക്കോടനല്ലേ?"

വാഴ: അതേ.. എന്താ കുട്ടീടെ പേര്?

"ഷാജിത"

വാഴ: എങ്ങിനെ അറിയാം എന്നെ?

ഷാജിത: ഇന്നലെ നാടകം കണ്ടിരുന്നു.

വാഴ: നാടകോ? ദേവ്യെ..

ഷാജിത: അതില്‍ ഏട്ടനെ ആ റഫീക്ക്‌ ചേട്ടന്‍ ചവിട്ടീത്‌ കണ്ടിട്ട് എനിക്ക് സങ്കടം വന്നൂട്ടോ.ചേട്ടന് വേദനിച്ചോ?

വാഴ: വീട് എവിടാന്നാ പറഞ്ഞേ?

ഷാജിത: കുമ്പളങ്ങാട്, എനിക്ക് ചേട്ടനെ വല്യ ഇഷ്ടാ.

വാഴ:എന്റെ ഭാഗ്യം, കുട്ടി ഇപ്പൊ പൊക്കോളൂ ഞാന്‍ ക്ലാസ്സിലേക്ക് വരാം കേട്ടോ..

നസി: എന്താടാ നീ ആ കുട്ടിയോട് പറഞ്ഞേ, അതെന്റെ വീടിന്റെ അടുത്തുള്ളകുട്ടിയാ.

വാഴ; എന്റെ ഊഹം തെറ്റിയില്ല. അതാടാ പറഞ്ഞേ വീടിന്റെ അടുത്തുള്ളോര്‍ക്കെങ്കിലും നിന്റെ മിമിക്രിയൊന്നു കാണിച്ചു കൊടുക്കണം എന്ന്.

നസി: സത്യം പറ അവളെന്താ പറഞ്ഞ്.

വാഴ: എടാ അവള്‍ക്ക് നിന്നോട് ഒരു ഇഷ്ടമൊക്കെയുണ്ട്. നിന്നോട് നേരിട്ടു പറയാന്‍ മടിയായത് കൊണ്ടു എന്നോട് പറയാന്‍ പറഞ്ഞ്.

നസി: ഡാ സത്യം പറ.

വാഴ: കുമ്പളങ്ങാട് കള്ള് ഷാപ്പാണേ സത്യം!

നസി:എന്ന ഞാന്‍ പോയി ഒന്നു സംസാരിക്കട്ടെ?

വാഴ: അത് വേണ്ടടാ ഇപ്പൊ തന്നെ ആ കുട്ടി ആകെ ടയേര്‍ഡാ,

നസി: ടയേര്‍ഡോ? എന്നാലും ഒരാളെങ്കിലും എന്റെ മിമിക്രീല് വീണല്ലോ.അപ്പൊ എന്റെ മിമിക്രീടെ ഗുണം മനസ്സിലായോടാ വാഴേ?

വാഴ: അറിയാത്ത പിള്ള ചോറീമ്പോ അറിഞ്ഞോളും...
(അപ്പോഴേക്കും രാജീവും സുഭാഷും ഗോട്ടിയും അവിടേക്ക് വന്നു)
രാജീവ്‌: ഡാ പാഞ്ഞാളില്‍ ഒരു ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഒരു മിമിക്സ് അവതരിപ്പിക്കാന്‍ ചാന്‍സ്‌ കിട്ടീട്ടൊണ്ട്‌ പോവല്ലേ?

റഫി: ഗോട്ടിടെ ക്ലബ്ബിന്റെ വാര്‍ഷികാവും അല്ലെ? വല്ല ചില്ലറയും കിട്ടുമോടാ.

ഗോട്ടി: അത് കിട്ടും എന്ന് കരുതീട്ട് വരണ്ടാ.ഒരു നല്ല സ്റ്റേജ് , അത് മാത്രം പ്രതീക്ഷിച്ചാല്‍ മതി.

നസി: ഡാ വണ്ടിക്കൂലിയെങ്കിലും താടേ, ഒന്നുമില്ലേലും പാഞ്ഞാള്‍ വരെ വന്നിട്ട് തിരിച്ചു പോരണ്ടെ?

വാഴ: തിരിച്ചു വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അത് നാട്ടുകാര് ഓടിച്ചോളും !

ഗോട്ടി:അതൊക്കെ സംഘടിപ്പിക്കാം പിന്നെ ഫുഡ്‌ വീട്ടിന്നു തരാം. അത്രയൊക്കെ പോരെ?

റഫി: ഡേറ്റ് എന്നാ ? അന്നത്തെ ദിവസം വേറെ വല്ല ബുക്കിങ്ങും വന്നാല്‍ പിന്നെ രക്ഷയില്ല കേട്ടോ.

സുഭാ : വേറെ ബുക്കിങ്ങ്. നര്‍മ്മാസിന് , ഗോട്യെ നീ ധൈര്യമായി നോട്ടീസില് പേര് കൊടുത്തോ . എന്തായാലും ആ ആഴ്ച ഞാന്‍ ചിറ്റാട്ടുകരയ്ക്ക്‌ പോണില്ല എന്താ പോരെ?

രാജീവ്‌: ഡാ ഞായറാഴ്ച്ചയല്ലേ പരിപാടി ? നമുക്കു വെള്ളിയാഴ്ച്ച ക്ലാസ്സ്‌ കഴിഞ്ഞു നേരെ പോയാലോ?

നസി: എന്തിനാ വെള്ളിയാഴ്ച്ച ആക്കുന്നത് ഇന്നു തന്നെ പൊയ്ക്കോടാ...

ഗോട്ടി: ഞായറാഴ്ച വൈകീട്ടാണ് പരിപാടി, നിങ്ങള്‍ വേണേല്‍ രാവിലെ പോരെ. ഉച്ചയ്ക്കും വൈകീട്ടും ഫുഡ്‌ ഞാന്‍ വീട്ടീന്ന് തരാം എന്താ?

വാഴ: ഫുഡ്‌ ഫുഡ്‌ , എടാ ഞങ്ങടെ വീട്ടിലും ചോറിനേക്കാള്‍ കൂടുതല്‍ ചാറ് ഒഴിച്ചിട്ടു തന്നെയാ കഴിക്കുന്നെ.

രാജീവ്‌: ഡാ വാഴേ വീട്ടിലെന്നും കഞ്ഞിയാണല്ലേ?

വാഴ: എങ്ങിനെ ഇത്ര കൃത്യമായി മനസ്സിലായി?

രാജീവ്‌: ചോറിനേക്കാള്‍ കൂടുതല്‍ ചാറ് എന്ന് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായെടാ എന്റെ വീട്ടിലും എന്നും ചോറിനേക്കാള്‍ കൂടുതല്‍ ചാറാ.

പരിപാടിയുടെ അന്ന് രാവിലെ ആറ് മണിക്ക് എത്താമെന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും ദുഷ്ടനാം ഗോട്ടി സമ്മതിച്ചില്ല.അതോടെ പ്രാതലിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. അങ്ങിനെ ഒരു പതിനൊന്നു മണിയോട് കൂടി ഞങ്ങള്‍ പാഞ്ഞാളില്‍ എത്തിക്കൊള്ളാമെന്ന് തീരുമാനിച്ചു അന്നത്തേയ്ക്ക് പിരിഞ്ഞു.

രാവിലെ പത്തു മണിക്കുള്ള 'ഭാരത്‌ മോട്ടോര്‍സില്‍' റഫി,നസി, സുഭാഷ്‌ വടക്കാഞ്ചേരിയില്‍ നിന്നും വാഴയും രാജീവും വാഴക്കോട്ടില്‍ നിന്നും ആ വണ്ടിയില്‍ കേറാമെന്നു മുന്‍ നിശ്ചയിച്ച പ്രകാരം വാഴ വാഴക്കോട് ഹൈടെക്‌ സിറ്റിയില്‍ രാജീവിനെയും 'ഭാരത്‌ മോട്ടോര്‍സിനെയും കാത്തു നില്‍ക്കുകയാണ്‌. വാഴ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍:
വാഴ: ഡാ ഷെരീഫെ എങ്ങോട്ടാത്ര ദൃതീല്?

ഷെറി: ഇന്ന് ലാലേട്ടന്റെ പുതിയ പടം റിലീസാടാ,തൃശ്ശൂര്‍ ജോസിലാ.

വാഴ: ഏതാടാ പടം?

ഷെറി: പടം..ഒരു "ന"മേല്‍പ്പോട്ട്‌ ഒരു "ന" കീഴ്പ്പോട്ട് പിന്നെ ഒരു പൂജ്യം!

വാഴ: ഒരു ന മേപ്പോട്ടു...ന കീഴ്പ്പോട്ട് ഡാ "ധനം" ആണോ?

ഷെറി: അതന്നെ...ഒരു ഹലാക്കിലെ എഴുത്ത് വായിക്കാന്‍ പറ്റണ്ടേ?

വാഴ:ഡാ വായിക്കാന്‍ അറിഞ്ഞാലേ വായിക്കാന്‍ പറ്റൂ, നീ വേഗം സ്ഥലം വിട്ടേ.പിന്നെ അബോധാവസ്ഥെപോലും നീ എന്റെ കൂട്ടുകാരനാന്ന് ആരോടും പറയല്ലെടാ...ദാ ബസ്സ് വിട്ടോടാ..

അല്‍പ്പ സമയത്തിനുള്ളില്‍ രാജീവ്‌ വന്നു.

വാഴ:നീ 'വണ്ടിപ്പറമ്പീന്നു' നടന്നാണോ വന്നെ? ആ ആലിന്‍ ചോട്ടിലെ ബസ്റ്റാപ്പിന്നു ഒരു ബസ്സില്‍ കേറി വരായിരുന്നില്ലേ?

രാജീവ്‌: ബസ്സിനു ഒന്നേ നാല്‍പ്പതു കൊടുക്കണം,ആ പൈസ ഉണ്ടെങ്കില്‍ മുള്ളൂര്‍ക്കര സി എം എസ് ടാക്കീസിന്ന് രണ്ടു പടം കാണാം..തറേലിരുന്നു!

വാഴ: നീ സി എം എസ്സിനൊരു മുതല്ക്കൂട്ടാടാ....ദാ ബസ്സ് വരുന്നു അതില്‍ അവരുണ്ടാകും.

ബസ്സിന്റെ മുന്‍ഭാഗത്തു സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് കൂടിയാണ് അന്നും പതിവ് പോലെ കേറിയത്‌.പ്രതീക്ഷിച്ചപോലെ സ്ത്രീകളുടെ സീറ്റിന്റെ തൊട്ടു പിന്നിലായി റഫിയും നസിയും ഇരിക്കുന്നു,അതിനു പുറകില്‍ സുഭാഷും.
വാഴ: നിങ്ങള്‍ ഈ അടുക്കള ഭാഗത്ത് തന്നെ കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു.പിന്നെ ഞാന്‍ പേര്‍സെടുക്കാന്‍ മറന്നു എന്റെ പൈസ കൊടുത്തേക്കണേ..

റഫി: ഡാ പേര്‍സെടുത്തോണ്ട് ആയില്ല അതിനകത്ത് വല്ലതും വേണം.രാവിലെ ഇറങ്ങിക്കോളും മിമിക്രി കാണിക്കാന്‍..

റാഫിയുടെ ഈ വാക്കുകള്‍ കേട്ട് തൊട്ടു മുന്നിലെ സീറ്റിലിരുന്ന ചേച്ചി വാഴയെ നോക്കി ചിരിച്ചു.
വാഴ: അല്ല ചേച്ചി അവന്റെ കാലിലെ ചൊറി പഴുത്തു ചീഞ്ഞളിഞ്ഞ പോലെ ആയിരുന്നേ, അത് മാറിയോ എന്ന് ചോദിച്ചതിന്റെ ദ്വേഷ്യാ..
അത് കേട്ടതും ചേച്ചി കാലു വലിച്ചു മുന്നോട്ടു വെച്ചു.റഫി ദ്വേഷ്യത്തോടെ വാഴയുടെ മുഖത്തേക്കു നോക്കി. വാഴ ഒന്നും സംഭവിക്കാത്ത മട്ടില്‍ നിന്നു. 'മണലാടി' എന്ന സ്ഥലത്ത് ഞങ്ങള്‍ ഇറങ്ങി.ഇനി അവിടന്ന് വേറെ വഴിയാണ് പാഞ്ഞാളിലേക്ക്. ഏതാണ്ട് ഒരു രണ്ടു കിലോമീറ്റര്‍ ദൂരം കാണും പാഞ്ഞാള്‍ സെന്ററിലേക്ക്.
രാജീവ്‌: ഡാ നമുക്ക് മെല്ലെ നടന്നാലോ?

നസി: ഞാനും അത് പറയാനിരിക്കുവായിരുന്നു. ഈ കേറ്റം അങ്ങ് കഴിഞ്ഞാല്‍ പിന്നെ ഇറക്കം പിന്നെ പാടങ്ങള്‍ കഴിഞ്ഞാല്‍ പഞ്ഞാളായി.

വാഴ: അപ്പൊ പാടം കഴിഞ്ഞില്ലെങ്കില്‍ പായാത്ത ആളാകുമോ?
റഫി: ഡാ നീ ത്രിശ്ശൂരടുത്ത് മുണ്ടൂര് പോയാല്‍ നിന്റെ മുണ്ട് ഊരുമോ? അല്ല പിന്നെ?
വാഴ: അതാ പറഞ്ഞെ മു
ണ്ടൂരുക്ക് പോകുമ്പോള്‍ പാന്റ്സ്‌ ഇട്ടേച്ചും പോകണം എന്ന്. ഏതായാലും നമുക്ക് നടക്കാം ചിലരുടെ ആത്മാവിനെങ്കിലും കുളിര്‍മ്മയുണ്ടാകട്ടെ.

സുഭു: ഡാ നസീ, അയ്യപ്പന്‍ വന്നാല്‍ രണ്ടുണ്ട് കാര്യം അല്ലെ? നടക്കട്ടെ..

നസി: അല്ലടാ ഇത്രയം പ്രകൃതി രമണീയമായ ഈ സ്ഥലം കണ്ടാസ്വദിച്ചു നടന്നൂടെ?

വാഴ:ആസ്വദിച്ചോ ആവോളം ആസ്വദിച്ചോ. പിന്നെ ആസ്വദിക്കുന്ന കൂട്ടത്തില് പാടത്ത്‌ വല്ല കിണറോ കുളമോ ഒക്കെയുണ്ടോന്നു പ്രത്യേകം നോക്കി വെച്ചോ.ഇരുട്ടത്ത് ഓടേണ്ടി വന്നാല്‍ മിമിക്രിക്കാരന്‍ കിണറ്റില്‍ വീണു മരിച്ചു എന്നാ ചീത്തപ്പേര് കേള്‍പ്പിക്കണ്ടാ! അല്ല പിന്നെ..

തുടരും.....

Wednesday, July 15, 2009

കാപ്പിലാന്‍ ആശാന് വാത്സല്യത്തോടെ......

ഈ കഥയിലെ കഥാപാത്രങ്ങള്‍ ബ്ലോഗ് ജീവികള്‍ മാത്രമാണ്. അവര്ക്കു മനുഷ്യന്മാരുമായി യാതൊരു വിധ സാദൃശ്യങ്ങളും ഇല്ല. അഥവാ തോന്നിയാല്‍ അത് തികച്ചും അഹങ്കാരമാണ്. ഈ പോസ്റ്റ് ഞാന്‍ എന്റെ ആശാനായ കാപ്പിലാന് സമര്‍പ്പിക്കുന്നു.

ഇതെങ്ങോട്ടാ മനുഷ്യാ രാവിലെത്തന്നെ തലയില്‍ തോര്‍ത്തൊക്കെ കെട്ടിയിട്ടു?

കാപ്പി: ഞാന്‍ വാഴയെ സ്വപ്നം കണ്ടെടീ. ഈയിടെയായി അവന്റെ ഒരു വിവരവും ഇല്ല. പുലര്‍ച്ച അഗ്രിഗേറ്റരില്‍ ചെന്നാല്‍ നാലരയ്ക്ക് ഒരു പോസ്റ്റുണ്ട് ,അതില്‍ പോയാല്‍ വ്യ്കീട്ടുള്ള പോസ്റ്റിനു തിരിച്ചു വരാം.

അവന്‍ ബ്ലോഗര്‍ കോളേജിലെ പരീക്ഷ കഴിഞ്ഞാല്‍ ഇങ്ങോട്ട് എത്തില്ലേ? നിങ്ങള്‍ ഇപ്പൊ ടൌണില്‍ കോളെജ് വരെ പോകണോ?

കാപ്പി: ഞാന്‍ പോയിട്ട് വരാടീ, പിന്നെ ഇന്നു ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടാനുള്ളതാ, നീ കമന്റുകളൊക്കെ ഒന്നു നോക്കിക്കോണം...
കാപ്പിലാന്‍ മുകളിലെ റൂമില്‍ നിന്നും താഴേക്ക് വന്നു കോണിച്ചോട്ടില്‍ കിടക്കുന്ന കുഞ്ഞമ്മാമയെ വിളിച്ചുണര്‍ത്തിക്കൊണ്ട്.
കാപ്പി: ഞാന്‍ വാഴേടെ അടുത്തൊന്നു പോകുവാ. ഇന്നു പോസ്റ്റുള്ള ദിവസാ ഒരു ശ്രദ്ധ വേണം..

കുഞ്ഞ: വാഴേ? പോസ്റ്റോ ? ആ..

കാപ്പി: അല്ലെങ്കിലും ഒരു വരി ടൈപ്പ്‌ ചെയ്യാന്‍ ഉപകാരമില്ല. കമഴ്ന്നു കിടക്കണ മൗസ് ഒന്നു തിരിച്ചിടില്ല..ഉറക്കം തന്നെ..
കാപ്പിലാന്‍ അന്ന് ടൌണിലെ കോളേജില്‍ പോയി വാഴയെ കണ്ടു തിരിച്ചു പൊന്നു.

പിന്നീടൊരു നാള്‍ ആശ്രമ തറവാടില്‍ വാഴയും കാപ്പിലും കൂടി സഹോദരിയുടെ വിവാഹക്കാര്യം ചര്ച്ച ചെയ്യുകയാണ്.
കാപ്പി: നമ്മടെ സുധയ്ക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്,ചെക്കന്‍ ഫോട്ടോ പിടിക്കണ ബ്ലോഗ്ഗറാ,ഫോട്ടോ വല്യ തെറ്റില്ല. പക്ഷെ അവര് ചോദിക്കനത് ഇത്തിരി കൂടുതലാ..നൂറ്റൊന്നു കമന്റും അമ്പതു ഫോളോവേര്സിനെയുമാണ് ചോദിക്കുന്നത്?

വാഴ: ഈ പടം പിടിക്കണ ബ്ലോഗര്‍ക്കോ? അതൊന്നും വേണ്ടാ ഒന്നുമില്ലെങ്കില്‍ നമ്മുടെ ആശ്രമത്തിന്റെ നിലയെന്കിലും നോക്കണ്ടേ.

കാപ്പി: എന്ന് പറഞ്ഞാ എങ്ങിനെയാ? കമന്റിടാന്‍ വരുന്ന ബ്ലോഗര്‍ വരെ ചോദിക്കുന്നത് നൂറു ഇ- മെയിലാ. നമുക്കിത് നടത്താം പിന്നെ നിന്റെ വാഴക്കൊലേം മൂത്ത് നില്‍ക്കുവല്ലേ. അതും ഇതു കൂടെ പോസ്റ്റാം എന്താ.ഞാന്‍ കുഞ്ഞമ്മാമയോട് സംസാരിച്ചു. എല്ലാം നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്?

വാഴ:സുധേടെ പോസ്റ്റ് നടക്കട്ടെ. എന്റെ കാര്യം പിന്നീട് ആലോചിക്കാം, അല്ലെങ്കിലും ഞാന്‍ ബെര്‍ളിക്ക് പഠിച്ചു കൊണ്ടിരിക്കുവല്ലേ? ഇനിയും ഒരു പാടു തെളിയാനുള്ളതാ..

കാപ്പി:നീ എന്താ ഈ പറയുന്നേ? ചെറുപ്പം തൊട്ടേ കുഞ്ഞമ്മാമെടെ മോളെ നിനക്കു പറഞ്ഞു വെച്ചതല്ലേ? അതില്‍ പോസ്റ്റിയാലും നിനക്കു പ്രാക്ടീസ്‌ നടത്താമല്ലോ?

വാഴ: എന്റെ വെലേം നെലേം എനിക്ക് നോക്കണ്ടേ? ഇപ്പോഴാണെങ്കില്‍ ബെര്‍ളി സാറിന്റെ കൂടെ മുടിഞ്ഞ പ്രാക്ടീസും...ഇതൊക്കെ എന്റെ പേര്‍സണല്‍ പ്രൊഫൈലല്ലേ, അതില്‍ കാപ്പ്യെട്ടന്‍ ഇടപെടെണ്ടാ.

കാപ്പി: എന്നാടാ ഈ നെലേം വെലേം ഉണ്ടായത്. നീയൊരു ബ്ലോഗറാണോടാ? ആദ്യം നല്ലൊരു മനുഷ്യനാവാന്‍ നോക്ക് ‌. കേട്ടോ അമ്മേ ഈ വാഴ പറഞ്ഞതു? കുഞ്ഞമ്മാമയോട് ഞാന്‍ എന്ത് സമാധാനം പറയും?

അമ്മ: അവന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങിനെയാകാട്ടെ, അവനും ആഗ്രഹം കാണില്ലേ ബെര്‍ലിയെപോലെ ആകണമെന്ന്

കാപ്പി: അപ്പൊ അമ്മയും അറിഞ്ഞോണ്ടാണല്ലേ? അമ്മേ അച്ഛന്‍ സൈന്‍ ഒഫ്ഫായപ്പോള്‍ ബ്ലോഗില്‍ നിന്നും ഇറക്കിവിട്ട് ഒരു ഗതിയും പരഗതിയും ഇല്ലാതെ നിന്നപ്പോള്‍ ഈ കുഞ്ഞാമ്മാമയാണ് ഒരു പെട്ടി നിറയെ കമന്റുമായി നമ്മുടെ ഈ ആശ്രമം ഉണ്ടാക്കാന്‍ നമ്മളെ സഹായിച്ചത്. അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാമ ഈ ആശ്രമത്തിന്റെ ദൈവമാണെന്ന്. ഒന്നും മറക്കരുത്‌ അമ്മേ..മറക്കരുത്.

കാപ്പിലാന്‍ റൂമിന്റെ പുറത്തേക്ക് നടക്കുമ്പോള്‍ കുഞ്ഞമ്മാമയെയും മകളെയും കാണുന്നു:
കാപ്പി: കേട്ടോ കുഞ്ഞമ്മാമേ വാഴ പറഞ്ഞതു. കമന്റും ഫോളോവേര്സും കൂടിയതിന്റെ അഹങ്കാരാ അവന്. എന്നോട് ക്ഷമിക്കൂ വല്യമ്മാമേ.

വല്യ.മകള്‍: കപ്പ്യെട്ടന്‍ വിഷമിക്കേണ്ടാ ഞാന്‍ സൈന്‍ ഓഫാവേ അനോണിയുടെ കൂടെ ഒളിച്ചോട്വേ ചെയ്യില്ല. ഈ ആശ്രമത്തിന്റെ അടുക്കളയില്‍ വല്ല പണിയും ചെയ്തു കൂടിക്കൊള്ളാം. ഞാന്‍ വൈറസ്സായി ആരെയും ശല്യം ചെയ്യാന്‍ വരില്ല..

കാപ്പിലാന്‍ വിഷമത്തോടെ പുറത്തേക്ക് പോകുന്നു. സുധയ്ക്ക് നിശ്ചയിച്ച ചെറുക്കനുമായി കുഞ്ഞമ്മാമയുടെ മോളുടെ കല്യാണം നടത്തുന്നു. വാഴ ഒരു ഉന്നത ബ്ലോഗറുടെ മകളെ കെട്ടുന്നു. കുറച്ചു മാസങ്ങള്‍ക്ക് ശേഷം സുധയുടെ കല്യാണക്കാര്യം വീണ്ടും ചര്‍ച്ചയാകുന്നു.
വാഴയും ഭാര്യയും സുധയ്ടെ കാര്യം അവരുടെ ബെട്രൂമില്‍ വെച്ചു ചര്ച്ച ചെയ്യുന്നു.
വാഴ: എനിക്കിപ്പോ കുറച്ചു കമന്റിന്റെ ആവാശ്യം വന്നാല്‍ താന്‍ അനോണി ഐ ഡി ഉണ്ടാക്കി കമന്റില്ലേ?

വൈഫ്‌: അതെന്താ കമന്റ് കിട്ടാതായോ?

വാഴ: നമ്മുടെ സുധേടെ കല്യാണം നടത്താന്‍ എനിക്ക് നീ കുറച്ചു കമന്റ് സഹായിക്കില്ലേ?

വൈഫ്‌: അപ്പൊ അതാണ്‌ കാര്യം? അവള്‍ അഹങ്കാരിയാ, നിങ്ങടെയല്ലേ ബാക്കി. സഹായിക്കുകയോക്കെ ചെയ്യാം പക്ഷെ അവര്‍ എല്ലാരും വന്നു എന്റെ ബ്ലോഗിന്റെ അടിയില്‍ കമന്റ് ചെയ്യണം.

വാഴ:സമാധാനമായി അപ്പൊ നീ സഹായിക്കുമല്ലോ അല്ലെ? ഞാന്‍ പോയി കാപ്പ്യെട്ടനോട് പറയട്ടെ....
വാഴ വാതില്‍ തുറന്നു പുറത്തു കടന്നതും വാതില്‍ക്കല്‍ നില്‍പ്പുണ്ടായിരുന്ന കാപ്പ്യെട്ടനെ കണ്ടു ഞെട്ടുന്നു.

വാഴ: ഇത് വളരെ മോശമായിപ്പോയി.ഞങ്ങളുടെ ബ്ലോഗിലേക്ക് എത്തി നോക്കിയത് ഒട്ടും ശരിയായില്ല.

കാപ്പി: ഞാന്‍ അങ്ങോട്ട്‌ കടന്നു വരുകയായിരുന്നു. പോസ്റ്റുന്ന ടോപ്പിക്ക് സുധയുടെ കാര്യാന്നറിഞ്ഞപ്പോ ആകാംക്ഷയോടെ ഇവിടെ നിന്നതാ..

വാഴ.ഭാര്യ: അല്ലെങ്കിലും ഇവിടെയുള്ളോര്‍ക്ക് അനോണി ബ്ലോഗ്‌ കൂടുതലാ, ആ ചെറിയ കുട്ടികള്‍ വരെ അനോണി കമന്റ് ഇടും.

കാപ്പി. ഭാര്യ: ആരാടി ഇവിടെ അനോണി?
കാപ്പി ഭാര്യയെ അടിക്കുന്നു
കാപ്പി: മിണ്ടരുത്‌ എനിക്കൊരു തെറ്റ് പറ്റി. അതിനു എല്ലാരും കൂടി എന്റെ മേലെ കുതിര കേറണ്ടാ. സുധേടെ കല്യാണം നടക്കണം അതിനെപ്പറ്റി ആലോചിക്കൂ.

വാഴ: എന്ന് പറഞ്ഞാ ഇവളുടെ പോസ്റ്റിലെ കമന്റാ സുധേടെ കല്യാണത്തിനു സഹായിക്കാന്‍ തരുന്നത്. സുധ അഹങ്കാരം കൊണ്ട് അവളെ എന്തൊക്കെ കമന്റ് ചെയ്തു. ഇനി എല്ലാരും കൂടി അവളുടെ പോസ്റ്റില്‍ കമന്റ് ഇട്ടാലെ അവള്‍ പണം തരൂ.

കാപ്പി: ഓഹോ അപ്പൊ ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ പോസ്റ്റ്‌ പിടിക്കണം. പിടിക്കാനാണെങ്കില്‍ വേറെ എത്ര കൂതറ പോസ്റ്റുകളുണ്ട് ഇവിടെ? അപ്പൊ നീ സഹായിക്കില്ല.

വാഴ: എന്റെ വകയായിട്ട് ഞാനൊരു ഇരുപത്തയ്യായിരം ഹിറ്റ് അങ്ങ് തരാം. അതെ ഉള്ളൂ.

കാപ്പി: അത് നിന്റെ ബ്ലോഗില്‍ തന്നെ കിടക്കട്ടെ.

വാഴ ഭാര്യ: വാഴേ ഇങ്ങു പോരെ, ഈ വക ബ്ലോഗര്‍മാരോടോന്നും സംസാരിച്ചിട്ടു കാര്യമില്ല..

കാപ്പി: കാപ്പി ചെല്ലടാ അവള്‍ വിളിച്ചോട്ത്തു.ഒരു കയറെടുത്തു ആ വാഴക്കൊലേല്‍ കെട്ടി ഒരു തല അവളുടെ കയ്യില്‍ കൊടുക്ക്‌..അവള്‍ കളിപ്പിക്കട്ടെ.

വാഴ: കാപ്യെട്ടന്‍ എന്നെ പരിഹസിക്കുകയാണോ?

കാപ്പി: നെറികെട്ടോനാ നീ ഇത്രേം കാലം എന്റെ കൂടെ നിന്നിട്ട് വഞ്ചിക്കുകയായിരുന്നു. ഒരു കാര്യം ചെയ്യ് ഒരു ഹാക്കറെ കൊണ്ട് വന്നു സുധേടെ ബ്ലോഗ്‌ അങ്ങ് ഹാക്ക് ചെയ്തു നശിപ്പിക്ക്.

അമ്മ: ഈശ്വരാ ഈ ആശ്രമത്തിലെ മനസ്സമാധാനം പോയല്ലോ....

പിറ്റേ ദിവസം സുധേടെ കല്യാണത്തിനുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ കാപ്പിലാന്‍ പോയി തിരിച്ചു വരുമ്പോള്‍ കോലായില്‍ വല്യംമ്മാമയും വാഴയും ഭാര്യയും മറ്റും ഒരു മേശയ്ക്കു ചുറ്റും ഇരിക്കുന്നു. ആഭരണങ്ങളും വസ്ത്രങ്ങളുമായി വരുന്ന കാപ്പിലാനെ കണ്ണീരോടെ എതിരേല്‍ക്കുന്ന സുധയും ഭാര്യയും.

സുധ: ഏട്ടനെ എല്ലാരും ഒറ്റപ്പെടുത്ത്വാ. ഇങ്ങനെ ഒരു കല്യാണം എനിക്ക് വേണ്ടാ.

കാപ്പി: ഏട്ടനെ എല്ലാര്‍ക്കും ഒറ്റപ്പെടുത്താം പക്ഷെ ഏട്ടന് ഒറ്റപ്പെടാന്‍ വയ്യല്ലോ.(ഭാര്യയോടു) എന്തിനാടി നീ നിന്ന് കരയുന്നത്? നിന്റെ അച്ഛന്‍ സൈനോഫ്ഫയിട്ടു കൊല്ലം കൊറേയായില്ലേ? നീ ഇത് അകത്തേക്ക് വെക്കൂ..
അല്ല വല്യംമ്മാമക്ക് ഈ ആശ്രമാത്തിലെക്കുള്ള ലിങ്കൊക്കെ അറിയോ? എന്താ ഒരു വട്ട മേശ? ഹോ കോടതിയാണല്ലേ? എന്നാല്‍ ശരി വിസ്തരിച്ചോളൂ.വാഴക്കോ ജട്ജിക്കോ ആര്‍ക്കും ആവാം

വാഴ: ഏട്ടന്‍ ഞങ്ങളോട് ആലോചിക്കാണ്ട് ചെയ്യുന്നതൊന്നും ശരിയല്ല.

കാപ്പി: എന്ത് ശരിയല്ല. എല്ലാരും കൂടി തീരുമാനിച്ചതല്ലേ സുധയുടെ കല്യാണം എന്നിട്ട് നീയെന്തു ചെയ്തു കാലു വാരി.എന്നെ ഒറ്റപ്പെടുത്തി. ഇനിയും ഞാന്‍ നിന്റെ വാക്ക് കേക്കണോ?

വാഴ:ഏട്ടന്‍ ആശ്രമത്തിന്റെ ആധാരം എടുത്തിട്ടു വിവാദ പോസ്റ്റിട്ടില്ലേ?

വല്യമ്മാമ: വാഴ പറയണ്ടാ.. ഇവര്‍ക്ക് ആശ്രമത്തീന് ഭാഗം വെച്ച് പിരിയണമെന്നുണ്ട്. മാത്രമല്ല ആരെയെങ്കിലും തെറി വിളിച്ചിട്ടുന്ടെങ്കില്‍ അതിന്റെ ബാധ്യതയും നീ ഏല്ക്കണം.

കാപ്പി: എന്താ അമ്മെ ആശ്രമം ഭാഗം വെക്കുകയല്ലേ?

അമ്മ; ഇങ്ങനെ തല്ലു കൂടി പിരിയുന്നതിനേക്കാള്‍ നല്ലതല്ലേ?

കാപ്പി: ആശ്രമത്തിന്റെ ഭാഗം നടക്കട്ടെ. വല്യംമാമ്മ തന്നെ അതങ്ങോട്ട് നടത്തിക്കൊടുക്കുക. എനിക്കത് കാണാന്‍ വയ്യ, പിന്നെ ഞാന്‍ നിങ്ങളുടെ ആരുടേയും പേരില്‍ ആരെയും തെറി വിളിച്ചിട്ടില്ല. എനിക്കും മക്കള്‍ക്കുമുള്ള ഈ ആശ്രമത്തിലെ കുറച്ചു പോസ്റ്റുകള്‍ ഞാന്‍ സുധേനെ കെട്ടാന്‍ പോണ ചെറുക്കനു എഴുതിക്കൊടുത്തു..

വല്യമ്മാമ: അത് പറയുമ്പോള്‍ ഇവര്‍ എന്നോട് പറഞ്ഞ പല കാര്യങ്ങളും പറയേണ്ടി വരും.ഒന്ന് രണ്ടു കൊല്ലായിട്ട് ഈ ആശ്രമത്തിലെ ഹിറ്റും കമന്ട്ടുമെല്ലാം നീയന്നല്ലേ അനുഭവിക്കുന്നത്. ആ കണക്കു എങ്ങിനെ വക കൊള്ളിക്കും?

അമ്മ: അവന്‍ സ്വന്തം പോസ്റ്റ്‌ മാത്രമല്ലല്ലോ ആശ്രമത്തില്‍ ഇട്ടത്.ഈ ആശ്രമം നോക്കി നടത്തിയില്ലേ? ഇവരെയൊക്കെ നാലാളറിയുന്ന ബ്ലോഗര്‍മാരാക്കിയില്ലേ?

വല്യമ്മാമ: അതൊക്കെ പറയുമ്പോ പറയാ എന്നല്ലാതെ അതിനൊക്കെ കൃത്യമായ കണക്കൊന്നും എഴുതിവെച്ചിട്ടില്ലല്ലോ?

കാപ്പി: ഇല്ലമ്മേ, എന്റെ കയ്യില്‍ ഹിറ്റിന്റെ കണക്കില്ല പോസ്റ്റിന്റെ കണക്കില്ല എന്റെ അദ്ധ്വാനത്തിനു കണക്കില്ല,എല്ലാം നിങ്ങടെ ഇഷ്ടം, പക്ഷെ മക്കളെ ഞാന്‍ തന്ന സ്നേഹത്തിനു കണക്കുണ്ട് അത് എന്റെ കയ്യിലല്ല..ഈശ്വരന്റെ കയ്യില്‍ ആ കണക്കളക്കാന്‍ കനലിന്റെ സ്കോര്‍ ബോര്‍ഡും നിങ്ങടെ പഠിപ്പും പോര മക്കളെ...
(വികാരഭരിതനായി കാപ്പി അവിടെ നിന്നും ഇറങ്ങിപ്പോകുന്നു)
അങ്ങിനെ സുധയുടെ കല്യാണത്തിനു ശേഷം ആശ്രമത്തിന്റെ ഭാഗം വെപ്പ് നടന്നു.കാപ്പിലാന്‍ ആശ്രമത്തില്‍ നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചു.
കാപ്പി: സാരല്യമ്മേ, വിധിയാണ്..പുറപ്പെടുകയാണ്, ഇനി എന്റെ ആവശ്യമില്ലല്ലോ ഇവിടെ. ഞാന്‍ ആരുമല്ലല്ലോ.

അമ്മ: എങ്ങോട്ട് പോകാന്‍ ഞാനും വരും നിന്റെ കൂടെ.

കാപ്പി: അമ്മയ്ക്ക് വരാം എന്റെ കൂടെ പക്ഷെ ഇപ്പൊ വേണ്ടാ..(ഭാര്യയോട്) എന്നാല്‍ ഒരുങ്ങിക്കോ പെട്ടിയെല്ലാം എടുത്തോ വെക്കം വേണം.
കാപ്പിലാനും ഭാര്യയും മക്കളും ആശ്രമത്തിന്റെ പടിയിരങ്ങിപ്പോകുന്നു.

ഇറങ്ങിപ്പോയതിന് കുറച്ചു നാളുകള്‍ക്കു ശേഷം മനസ്സാക്ഷിക്കുത്തുണ്ടായ വാഴ കാപ്പിയെ തേടി ചെല്ലുന്നു.അമേരിക്കയിലെ ഒരു കുന്നിന്‍ ചരുവില്‍ തൂമ്പായുമായി കിളച്ചു മറിക്കുന്ന കാപ്പിലാന്‍. വാഴ കാപ്പിയുടെ അടുത്ത്‌ ചെന്ന്:

വാഴ: കാപ്യെട്ടന്‍ ശപിക്കരുത്‌

കാപ്പി: ശപിക്ക്യെ? എനിക്കതിനു കഴിയും ന്നു തോന്നണുണ്ടോ?

വാഴ: എല്ലാരും ഒറ്റപ്പെടുത്തിയപ്പോള്‍ ഞാന്‍ ഒരക്ഷരം മിണ്ടിയില്ല..ഒക്കെ മറന്നു കാപ്യെട്ടന്‍ എന്റെ കൂടെ വരണം, എനിക്ക് പ്രധാനമന്ത്രി ആവണ്ട, ഹിറ്റ്‌ വേണ്ട, കമന്റ് വേണ്ട, കാപ്യെട്ടനും ഏട്ടത്തിയും ആശ്രമത്തിലേക്കു വന്നാല്‍ മതി.

കാപ്പി: വേണ്ട വാഴേ. പറ്റിപ്പിടിച്ചു നിന്ന്, പറിച്ചെടുത്തപോലെ പോന്നു. ഇനി ഒരു മടക്കം ഇല്ല. ആശ്രമം ഞാന്‍ ഉപേക്ഷിച്ചു കഴിഞ്ഞു. ഇനി പുതിയ ബ്ലോഗ്‌ പുതിയ ഫോളോവേര്സ് ആരെയെങ്കിലുമൊക്കെ തെറി വിളിച്ചു ഹിറ്റ്‌ കൂട്ടണം, കൂടും, ആശ്രമവും പണ്ട് ഇതുപോലെയായിരുന്നു. നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല. പിന്നെ എല്ലാം ഉണ്ടാക്കി. ദൈവം ആയുസ്സും ആരോഗ്യവും ഒക്കെ തന്നാല്‍ ഇനിയും ഉണ്ടാവും..

വാഴ: ഞാന്‍ കാപ്യെട്ടനെ കൂട്ടിക്കൊണ്ടു വരാമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്താ വന്നത്.

കാപ്പി; അമ്മയോട് പറയൂ ഞങ്ങള്‍ക്കിവിടെ സുഖാണുന്നു. ആശ്രമത്തില്‍ എന്ത് പ്രശ്നമുണ്ടായാലും ഞാന്‍ വിളിപ്പുറത്തു ഉണ്ടാവും.എല്ലാ പോസ്റ്റിലും കമന്റാന്‍ ഞാന്‍ വരാം.

വാഴ: മാസത്തിലൊരിക്കലെന്കിലും കാപ്പ്യെട്ടന്‍ ഒരു പോസ്റ്റിടണം..

കാപ്പി: അതിനങ്ങനെ കണക്കൊന്നും വെക്കണ്ട. എപ്പോ ഹിറ്റ്‌ കൂട്ടണം എന്ന് തോന്നിയോ എന്റെ പോസ്റ്റ്‌ അവിടെ‌ണ്ട്.നീ ഇനിയും എഴുതണം, ബെര്‍ലിയെക്കാള്‍ പേരും പണവും സമ്പാദിക്കണം.എനിക്കിവിടത്തെ സായിപ്പന്മാരോടൊക്കെ വീമ്പിളക്കാലോ..അല്ലെ... എല്ലാം നല്ലതിനാടാ.. നീ ചെല്ല് അമ്മ കാത്തിരിക്കുന്നുണ്ടാകും.

വാഴ: ഏടത്തീ ഞാന്‍ ഇടയ്ക്ക് വരാം...(വാഴ തിരിച്ചു പോരുന്നു, വാഴയെ നോക്കി കാപ്പി)

കാപ്പി: എന്റെ എല്ലാ വിഷമോം മാറി, വാഴ വന്നൂലോ.പാവാ അവന്‍ ഒരു സാധു.
----------------------ശുഭം-----------------------
**********************************************************************





Monday, July 13, 2009

പഴഞ്ചൊല്ലില്‍ പതിരില്ല; ബ്ലോഗ് ചൊല്ലില്‍ വൈറസുമില്ല!

പ്രിയമുള്ള സുഹൃത്തുക്കളേ,
നാം സാധാരാണ കേള്‍ക്കാറുള്ള ഒന്നാണല്ലോ പഴഞ്ചൊല്ലില്‍ പതിരില്ല എന്നത്. ഇവിടെ ഞാന്‍ അല്‍പ്പം ബ്ലോഗ് ചൊല്ലുകള്‍ പരിചയപ്പെടുത്തുന്നു. ഇന്ന് നിത്യ ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു മാധ്യമമായി ബ്ലോഗ് വളരുമ്പോള്‍ ബ്ലോഗ് ചൊല്ലുകള്‍ക്കും പ്രാധാന്യം ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. അത്തരത്തില്‍ ഉപയോഗിക്കാവുന്ന ചില ബ്ലോഗ് ചൊല്ലുകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ബ്ലോഗ് ചൊല്ലില്‍ വൈറസില്ല!

പുതിയ ബ്ലോഗര്‍മാരെ കുറിച്ചുള്ള ചൊല്ലുകള്‍:

പുത്തന്‍ ബ്ലോഗര്‍ അഗ്രിഗേറ്റര്‍ നിറയ്ക്കും !!
ബ്ലോഗില്ലാത്തവന് ബ്ലോഗ് ലഭിച്ചാല്‍ അര്‍ദ്ധ രാത്രിയ്ക്കും പോസ്റ്റ്ചെയ്യും!!
ബ്ലോഗറുടെ കുഞ്ഞിനെ പോസ്റ്റിടാന്‍ പഠിപ്പികണോ??
അഴകുള്ള ബ്ലോഗില്‍ പോസ്റ്റില്ല !!
പോസ്റ്റ് കൂടിയാല്‍ കമന്റ് കൂടില്ല !!

അത് പോലെ പ്രശസ്തനായ ബ്ലോഗര്‍ ശ്രീ ബെര്‍ളിയുടെ പേരിലും ഒത്തിരി ബ്ലോഗ് ചൊല്ലുകള്‍ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് :

അച്ചായന്‍ മൂത്താലും ട്രീസയുടെ കുളി മറക്കുമോ??
ബെര്‍ളി പോസ്റ്റ് എറിഞ്ഞാല്‍ ആയിരം ഹിറ്റ്‌ !!
ബെര്‍ലിക്കെന്ത് ബ്ലോഗര്‍ മീറ്റുന്നിടത്തു കാര്യം ??
ഹിറ്റ്‌ കൂട്ടാന്‍ ഞങ്ങളും കാശ് വാങ്ങാന്‍ ബെര്‍ളിയും !!
ഹിറ്റ്‌ ധാന്യം പഴുക്കുമ്പോള്‍ ബെര്‍ളിക്ക് വയ്പ്പുണ്ണ് !!
മീനച്ചിലാറ് , ട്രീസയുടെ കുളി, കാണടാ കാണ് !!

ഇനി വാഴക്കൊടന്റെ പേരിലും ബ്ലോഗ് ചൊല്ലുകള്‍ ഇഷ്ടംപോലെയുണ്ട്. അവയില്‍ ചിലത്.

ഇന്നലത്തെ പുതുമഴയ്ക്ക് കിളിര്‍ത്തവന്‍ വാഴ !!
വാഴ കുളിച്ചാല്‍ ബെര്‍ളിയാകുമോ ??
വാഴയറിയുമോ ബെര്‍ളിയുടെ വാണിഭം !!
അറിയാത്ത വാഴ ചൊറിയുമ്പോള്‍ അറിയും !!
അളം മുട്ടിയാല്‍ വാഴയും പാടും !!

ഇനി അഗ്രിഗേറ്ററിനെ കുറിച്ചുള്ള ചൊല്ലുകള്‍ നോക്കാം.

വേണമെങ്കില്‍ പോസ്റ്റ് ചിന്തയിലും കാണും ഇല്ലെങ്കില്‍ തനിമലയാളത്തിലും കാണില്ല!!
പണ്ടത്തെ അഗ്രിഗേറ്റര്‍ പിന്നെ പിന്നെ, ഇപ്പോഴത്തെ അഗ്രിഗേറ്റര്‍ അപ്പഴക്കപ്പോള്‍!!
അനോണി പേടിച്ച് അഗ്രിഗേറ്ററില്‍ ചെന്നപ്പോള്‍ അനോണികളുടെ പന്തം കൊളുത്തിപ്പട !!
ബ്ലോഗാണെങ്കില്‍ അഗ്രിഗേറ്ററില്‍ ഇടാം അഗ്രിഗേറ്റര്‍ ആയാലോ ??
ബ്ലോഗിന് പോസ്റ്റ് ഭാരം അഗ്രിഗേറ്ററിനു ബ്ലോഗ് ഭാരം !!
ബ്ലോഗിന്ന് പുറപ്പെട്ടു അഗ്രിഗേറ്ററില്‍ ഒട്ടെത്തിയുമില്ല !!
തേടിയ പോസ്റ്റ് അഗ്രിഗേറ്ററില്‍ കിട്ടി !!

ചില ബ്ലോഗര്‍മാരെ കുറിച്ചുള്ള ബ്ലോഗ് ചൊല്ലുകള്‍ നോക്കിയാലോ?

ഉള്ളത് പറഞ്ഞാല്‍ ചാണക്യനും ചിരിക്കും !!
ഒറ്റക്കണ്ണനും തന്നാലായത് !!
വല്യമ്മായി മീശ വെച്ചാല്‍ തറവാടിയാകില്ല !!
ഡോക്ടര്‍ക്കൊത്ത നാസ് !!
"
" കളഞ്ഞ ഹരി !!
കൊടുത്താല്‍ കമന്റ് മെയിലിലും കിട്ടും !!
പോസ്റ്റ് ഇട്ടവന് ലിസ്റ്റ് ചെയ്യാഞ്ഞിട്ട്‌, ലിസ്റ്റ് ചെയ്തവന് കമന്റ് കിട്ടാഞ്ഞിട്ട് !!
അമ്മ പോസ്റ്റ് ഇട്ടാല്‍ മകള്‍ കമന്റും ഇടും !!
ആരാന്റെ ബ്ലോഗില്‍ തല്ല് നടക്കുമ്പോള്‍ കാണാന്‍ നല്ല ചേല് !!
കമന്റ് കിട്ടിയോനറിയില്ല കിട്ടാത്തവന്റെ ദുഃഖം !!
പോസ്റ്റ് കണ്ടാലറിയാം വിഷയത്തിന്റെ പഞ്ഞം !!
ഉത്തരം മുട്ടുമ്പോള്‍ ബ്ലോഗ് പൂട്ടിക്കാണിക്കുക !!
പോസ്റ്റോളം വരുമോ കമന്റില്‍ ഇട്ടതു ??
കിട്ടാത്ത കമന്റ് പുളിക്കും !!
അനോണിയെ പേടിച്ച് ബ്ലോഗ് പൂട്ടണോ??
ഒരു ബ്ലോഗേ ഉള്ളുവെങ്കില്‍ ഉലയ്ക്ക കൊണ്ടടിക്കണം!!
ബ്ലോഗുള്ളപ്പോള്‍ ബ്ലോഗിന്റെ വില അറിയില്ല !!
ബ്ലോഗര്‍ ചത്താലും കണ്ണ് കമന്റ് ബോക്സില് !!
കമന്റ് നൂറില്‍ കൂടിയെങ്കില്‍ പോസ്റ്റിയത് അരുണ്‍ കായംകുളം തന്നെ !!
പലനാള്‍ അനോണി ഒരു നാള്‍ പിടിയില്‍ !!
നര്‍മ്മമുള്ള പോസ്റ്റിലെ ഹിറ്റ്‌ കൂടൂ !!
ഒന്നുകില്‍ കൊള്ളികളുടെ നെഞ്ചത്ത് അല്ലെങ്കില്‍ ആശ്രമത്തിനു പുറത്ത്‌ !!
നട്ടപിരാന്തന്‍ മൊട്ടയടിച്ചപ്പോള്‍ കമന്റ് മഴ !!

ഏതായാലും ബ്ലോഗ് ചൊല്ലുകളെല്ലാം പഠിച്ചല്ലോ അല്ലെ. ഇനി കൂടുതല്‍ ചോല്ലുകളുമായി ഞാന്‍ മറ്റൊരു അവസരത്തില്‍ വരാം. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചൊല്ലുകള്‍ ഏതാണെന്ന് എന്നെ അറിയിക്കുമല്ലോ. ബ്ലോഗ് ചൊല്ലില്‍ വൈസില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.
സസ്നേഹം,
വാഴക്കോടന്‍

Friday, July 10, 2009

മീറ്റ് ഗീതം പഠന ക്ലാസ്സ്‌ തുടരുന്നു.......2

കഥ ഇതുവരെ: ചേറായിയില്‍ നടക്കുന്ന ബ്ലോഗ് മീറ്റിന്റെ ഗാനം കുഞ്ഞീവിയെക്കൊണ്ട് പഠിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഈ തക്കം നോക്കി വാഴക്കോടന്‍ സഹ ബ്ലോഗ്ഗര്‍മാരെ റാഗ് ചെയ്യാന്‍ തീരുമാനിക്കുകയും ചേറായിയില്‍ വെച്ചു അതിന്റെ പ്രത്യാഘാതം ഏറ്റ് വാങ്ങാനും തീരുമാനിക്കുന്നു. ബ്ലോഗില്‍ സജീവമാല്ലാത്തവരെ കൂടി ഈ ക്ലാസ്സില്‍ പങ്കെടുപ്പിച്ച് പരമാവധി റാഗ് ചെയ്യുന്ന വാഴക്കൊടന്റെ ഈ അഹങ്കാരത്തിനു ഒരു അറുതി വരുത്താന്‍ മറ്റു ചില ബ്ലോഗര്‍മാര്‍ തീരുമാനിക്കുന്നു. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാകുമെന്ന കണക്കു കൂട്ടലില്‍ ക്ലാസ്സ് കുഞ്ഞീവി തുടരുന്നു . അവിടേക്ക് ഒരാള്‍ ആളുണ്ടേ എന്ന് ഉറക്കെ വിളിച്ചു ഓടി വരുന്നു.......തുടര്‍ന്ന് തല്ലൂ ക്ഷമിക്കണം വായിക്കൂ

ടീച്ചറെ...ടീച്ചറെ...ഇരിക്കാന്‍ പറ്റണില്ലാ

കുഞ്ഞി: എന്താണ്ടാ അനക്ക് മൂലക്കുരൂന്റെ ആശ്കിത ണ്ടാ?

അതല്ല ടീച്ചറെ ഈ ബ്ലോഗും കൂട്ടുകാരുമോന്നും ഇല്ലാതെ എനിക്കൊരു ജീവിതമില്ല ടീച്ചറെ...

കുഞ്ഞി: അപ്പൊ അത് ശരി അന്റെ ബ്ലോഗിന്റെ ഉസ്കൂള് പൂട്ടിപ്പോകാന്‍ അന്നോട്‌ ഞമ്മള് പറഞ്ഞാ..എന്തായാലും ഒരു ആപ്പിള് മരമൊക്കെയായിട്ടാണെങ്കിലും ഇജ്ജ്‌ വന്നല്ലോ സന്തോഷായി മോനേ.

കൈപ്പള്ളി: ടീച്ചറെ എന്റെ കൂടെ ഒരാളും കൂടിയുണ്ട് വരാന്‍ പറയട്ടെ?

കുഞ്ഞി: ആര് ആ നിക്കുന്നോനാ ? പടച്ച റബ്ബേ അള്ളേം റസൂലും ഒന്നായി അബൂ ജാഹില് പുറത്തായി എന്ന് പറഞ്ഞ പോലെയായല്ലോ. അത് നന്നായി മക്കളെ. ഡാ നജൂസേ ഇങ്ങട് കേറി ബാ.ഇങ്ങടെ അത്രേം പഠിപ്പും വിവരമൊന്നും ഞമ്മക്കില്ലാത്തോണ്ട് പറയാ ഇങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ കൊറേ ഹംക്കുകള്‍ ഇറങ്ങീട്ടുണ്ട്. പൊര കത്തിച്ച്‌ ബാഴ വെട്ടാന്‍ കൊറേ എണ്ണം , അവരുക്കൊക്കെ ഞരമ്പിന്റെ സൂക്കടല്ലേ. ഇങ്ങള് മനസ്സില് ദേഷ്യമൊന്നും ഇല്ലാണ്ട് ഒന്നായല്ലോ അത് മതി ഞമ്മക്ക്‌.

നജൂസ്‌: ഇത്താ ഞങ്ങള് തമ്മില്‍ ഒരു വഴക്കും ഇല്ല. കലക്ക വെള്ളത്തില് മീന്‍ പിടിക്കുന്നോര്‍ക്ക് ഒരു മുന്നറിയിപ്പായിട്ടും കൂടിയാ ഞങ്ങള് വന്നിരിക്കുന്നത്. അല്ലെങ്കിലും ന്റെ വല്ലിമ്മ ഇപ്പോഴും പറയും,വല്ലിമ്മാനെ പ്പോഴും ഓര്‍ക്കണം എന്നും കവിത എഴുതണം എന്നും.

കൈപ്പള്ളി: അതേയ് ഇത്താ കാര്യൊക്കെ കാര്യം പാട്ടിന്റെ വരി മുറിച്ചെങ്ങാന്‍ പാടിയാ ന്റെ തനി നിറം നിങ്ങള് അറിയും കേട്ടാ പറഞ്ഞെക്കാ.

നജൂസ്‌: അതെന്തു വര്‍ത്താനാ നിങ്ങള് പറയുന്നേ. വരി ഒടക്കണ കാര്യം ഇവിടെ മിണ്ടില്ല എന്ന് പറഞ്ഞിട്ടല്ലേ നിങ്ങള് വന്നത് എന്നിട്ടിപ്പോ? വെറുതെ ന്റെ ഫോണ്‍ ബില്ല് കൂട്ടുന്ന വര്‍ത്താനം വേണ്ടാ ട്ടോ.

കൈപ്പള്ളി: അതേയ് ഞാന്‍ മലയാളം പഠിച്ചിട്ടില്ല എന്നേയുള്ളു ട്ടോ ഞാന്‍ ഇടയ്ക്ക് ഒരു തമാശയൊക്കെ അങ്ങ് വെച്ച് തരും പറഞ്ഞേക്കാം ഹാ..

കുഞ്ഞി: മതി മതി പോയി ഇരിക്കിന്‍ ഡാ അപ്പുവേ ഒരു കണ്ണ് ഇവരുടെ നേരെ ഉണ്ടായിക്കോട്ടെ ഏത്?

പള്ളിയുടെ പുറത്തു നിന്നും ഒരാള്‍: നിങ്ങള്‍ ക്ലാസ്സ്‌ നിര്‍ത്തുക ഇവിടെ ഒരു കൊടുംകാറ്റിനു സാധ്യതയുണ്ട്, കൊടുംകാറ്റു ഏത് നിമിഷവും വരാം...നിങ്ങള്‍ സൂക്ഷിക്കുക....(അയാള്‍ നടന്നു നീങ്ങുന്നു)

കുഞ്ഞി:ഡാ ഹരീഷേ ഇയാളിപ്പോ ഒരു അഞ്ചാമാത്തെ പ്രാവശ്യാ കൊടുംകാറ്റു വരണ കാര്യം പറഞ്ഞു വരുന്നേ. ആരാണ്ടാ അയാള്, വല്ല ചാവേറും ആവ്വോ?

ഹരീഷ്: ടീച്ചറെ ഇനി വരുമ്പോ നമുക്കു പിടിച്ചു നിര്‍ത്തി ചോദിക്കാം. വെറുതെ ഇനി അതൊരു വിവാദം ആക്കണ്ടാ.

കുഞ്ഞി: എന്റെ മമ്പറത്തെ തങ്ങളെ...ആരാ വരണത്? ഇങ്ങട് കേറി ബരീന്‍. ഇങ്ങളിപ്പോ ദെവടെ? ഞമ്മള് കൊടകരേല് അന്വേഷിച്ചു അപ്പൊ അറിഞ്ഞു അവടന്ന് സ്കൂട്ടായി ന്ന്, പിന്നെ ജബല്‍ അലീല് അന്വേഷിച്ചു അപ്പൊ അവിടന്നും തെറിച്ചു.ശരിക്കും ഇജ്ജിപ്പോ എവിട്യാ?

വിശാലന്‍: ഞാനിപ്പോ ദുബായിലല്ലേ ഇത്താ..കേട്ടിട്ടില്ലേ ദുബായ്‌ ഡേയ്സ്‌

കുഞ്ഞി: അന്റെ പോട്ടം കണ്ടിട്ട് ഞാന്‍ ഇന്റെ മൂത്താപ്പാന്റെ മൂത്ത മോന്‍ ഷുക്കൂറിന്ന്നെ ആലോയിച്ചതല്ലേ..ആ തട്ടമിട്ടിരിക്കണേ ആ പോട്ടം കണ്ടാല്‍ ഏത് ഒറ്റക്കണ്ണനും പറയില്ലേ, എന്തൊരു നല്ല മൊഞ്ചത്തിയാ ഇജ്ജ്‌ന്ന്‌. അനക്ക് ഒരു കാര്യം അറിയാ ഞമ്മള് ബായക്കൊട്ടിന്നു പോന്നത് തന്നെ അന്നെയൊക്കെ കണ്ടിട്ടാ. അന്റെ ആ പുരാണം ബായിച്ചാ തന്നെ ഇജ്ജൊരു സുല്‍ത്താനാണ് ന്നു ഏതൊരു പോഴക്കൊടനും മനസ്സിലാവും,എന്നിട്ടും അനക്കതിന്റെ ഒരു അഹങ്കാരമൊന്നും കാണാനില്ലല്ലോ കോയാ...

വിശാലന്‍: ആക്ചൊലി ഈ ക്ടാങ്ങളുടെ ഈ ചീപ്പ്‌ പൊപ്പുലാരിറ്റിയിലോന്നും എനിക്ക് താല്പര്യമില്ല. പത്തായത്തില് നെല്ലുണ്ടെങ്കില്‍ ഹവ്വെവര്‍ എലി കൊടകരേന്നല്ല അങ്ങ് വൈനാട്ടിന്നും എത്തും.

കുഞ്ഞി: ഇജ്ജാടാ മാനെ ആണ്‍കുട്ടി. ഇജ്ജ്‌ പസ്റ്റ് ക്ലാസ്സില് തന്നെ കേറി ഇരിക്കീന്‍. ഡാ കായംകുളം ഇന്റെ സുല്‍ത്താന് ഇച്ചിരി സ്ഥലം കൊടുക്കെടാ.
....

ഏതാ ഒരു പെണ്ണോരുത്തി ചില്ലറ എണ്ണീട്ട് വരുന്നുണ്ടല്ലോ? അതേയ് ഇങ്ങട് ബരീന്‍ എന്താ കാര്യം?

ടൈപ്പിസ്റ്റ്‌: അതേയ് ഒരു ആന വണ്ടീല് കേറി എന്ന ഒരൊറ്റ കുഴപ്പമേ ഞാന്‍ കാണിച്ചുള്ളൂ. ഇപ്പൊ മാനോം പോയി മര്യാദേം പോയി ഹൊ.

കുഞ്ഞി: ഇങ്ങള് കാര്യം പറയീന്‍.

ടൈപ്പിസ്റ്റ്‌: എന്റെ വീടിന്റെ മുന്നീന് പള്ളിയിലേക്ക് എട്ടു രൂപാ അമ്പതു പൈസേടെ പൊയന്റ്ടാ. ആ കാല മാടന്‍ കണ്ടക്ടര്‍ പൈസ വാങ്ങാന്‍ വരില്ല എന്ന് കരുതി എന്ത് മാത്രം സ്വപ്നം കണ്ടതാ. ദുഷ്ടന്‍ അവന്‍ കഷ്ടകാലത്തു ഗുണം പിടിക്കാതെ പോട്ടെ.എട്ടുരൂപാ അമ്പതു പൈസേടെ പോയന്റിന് ഒരുര്‍പ്യ അധികോം വാങ്ങി ബാക്കി തന്നതുമില്ല. അതും പോരാഞ്ഞു ഒരു പ്രസങ്ങോം.ഇനി 'തിരിച്ചു പോകാന്‍ ഒരൊന്നര രൂപേടെ കുറവുണ്ട്.

കുഞ്ഞി: പോട്ടെ ന്നെ ഒരു ഒന്നൊര ഉര്‍പ്പ്യെടെ കാര്യല്ലേ? ഇതെന്താ അന്റെ കയ്യില് സ്വിച്ചുകളുള്ള ഒരു പലക? അന്റെ പണി ആയുധാണാ?

ടൈപ്പിസ്റ്റ്‌: അതെന്നെ തിരിച്ചറിയാന്‍ എപ്പോഴും കയ്യില്‍ വെക്കുന്നതാ..ഇതു കീ ബോര്‍ഡാ ടൈപ്പ് ചെയ്യാന്‍. എപ്പോഴാ കഥ വരുന്നെന്നു പറയാന്‍ പറ്റില്ലല്ലോ?

കുഞ്ഞി: ഭാഗ്യം അന്റെ പേര് വല്ല 'പാര്‍പ്പിടം എന്നാവാഞ്ഞത്. അല്ലെങ്കില്‍ ഇയ്യ്‌ അന്റെ പെര ഏറ്റി വന്നേനല്ലോ.പടച്ചോന്‍ കാത്തു. ഇജ്ജവിടെ പോയി ഇരിക്കി,ക്ലാസ്‌ കഴിഞ്ഞിട്ട് പിരിവിട്ട്‌ അനക്ക് കായി തരാം കേട്ടാ...

ഹരീഷേ ഇജ്ജ്‌ ക്ലാസ്സ്‌ കയിഞ്ഞാ വല്ല ഉച്ചക്കഞ്ഞീം കൊടുക്കാന്നു അനൌന്‍സ്മെന്റ് ശെയ്തിട്ടിണ്ടാ?

ഹരീഷ്: ഇല്ലല്ലോ. എന്താ ഇത്താ?

കുഞ്ഞി: അല്ല ഒരു പെമ്പറന്നോത്തി ഒന്നു രണ്ടു കുട്ട്യോളെ ആയിട്ട് വരുന്നുണ്ടേ?

അബടെ നിക്കിന്‍.. ഈ പള്ളിപ്പെരുന്നാളിനു പെട്രോമാക്സ്‌ തലേല് വെച്ച പോലെ ഈ കുട്ട്യോളെക്കൊണ്ട് എന്താ ഈ ഏറ്റിച്ചിരിക്കുന്നത്?

കാ‍ന്താരി: അത് മീറ്റ് ഗാനത്തിന്റെ ലിറിക്സാ. ആരും വരി തെറ്റിച്ചു പാടണ്ടല്ലോ.

കുഞ്ഞി: അത് കലക്കി എന്നാ എല്ലോര്‍ക്കും കൊടുക്കിന്‍ ഓരോ പേപ്പറ്. അല്ല കുട്യേ ഇജ്ജെന്താ ഈ പേപ്പറും പിടിച്ചു ഇടിവെട്ട് കൊണ്ട പോലെ നിക്കുന്നത്?

കന്താരിക്കുട്ടന്‍: ഇതു ഇങ്ങനെ കുറച്ചു നേരം പിടിച്ചു നിന്നാ ഫോട്ടോ എടുത്ത്‌ അണ്ണന്മാര് ബ്ലോഗില് ഇടുമെന്ന് അമ്മ പറഞ്ഞു. അതോണ്ട് പോട്ടം പിടിക്കണ വരെ ഇങ്ങനെ നിക്കാന്‍ അമ്മ പഠിപ്പിച്ചതാ...

കുഞ്ഞി: ഹമ്പട മിടുക്കാ..അത് ഞമ്മള് പാട്ടു പൊത്തകം ഇറക്കുമ്പോ അന്നേ വിളിക്കാട്ടോ ഇജ്ജ്‌ ഇപ്പൊ അവിടെ എവടേലും പോയി ഇരിക്കിന്‍.തല്ല് 'കൊള്ളി'ത്തരാ കയ്യില് ...

അതാരാ പാട്ടുംപാടിക്കൊണ്ട് ബരുന്നെ? ഏതാ പ്പോ ബ്ബം‌?

കിരണ്‍: ഞാനൊരു ഫീമെയിലില്ലാതെ ഡ്യുയറ്റൊക്കെ ഒറ്റയ്ക്ക് പാടണ ആളാ. ഒരു ഫീമെയിലിന്റെ കുറവ് എന്റെ പാട്ടില് ഇല്ലേ?

കുഞ്ഞി: അന്റെ ഫീമെയിലിന്റെ കുറവ് ഞമ്മള് നികത്തിത്തരാം. എന്തായാലും പാടാന്‍ അറീ ഒരാളെങ്കിലും കൂട്ടത്തില്‍ ഇരിക്കട്ടെ. ഇജ്ജ്‌ കേറി ഇരിക്കിന്‍. ഹരീഷേ ദാ കൊടുംകാറ്റ് അനൌന്‍സ്മെന്റ് ബരനുണ്ട് ഇങ്ങട് പിടിച്ചോ?

ഹരീഷ്: ഞാനേറ്റു ഇത്താ..ഹലോ ഒന്നു നിന്നെ..ഇയ്യാള് ഒരു നോവലിസ്റ്റല്ലേ? ഇവിടെ വന്നു കൊടുങ്കാറ്റ് എന്നൊക്കെ പറഞ്ഞു വാണിംഗ് തരാന്‍ ആരാ പറഞ്ഞു വിട്ടത് ?

വിനുവേട്ടന്‍: ഹരീഷ് ഭായി അല്ലെ പറഞ്ഞതു. ഈ മീറ്റിനു പുസ്തകം വിക്കാന്‍ പറ്റൂല്ലാ എന്ന്. എന്റെ പുതിയ നോവലാ "സ്റ്റോം വാണിംഗ്" അതിന്റെ ഒരു പരസ്യം ഇട്ടതാ. ആരെങ്കിലും ഇതു കേട്ട് നോവല്‍ വാങ്ങിയാലോ എന്ന് കരുതി വന്നതാ.

കുഞ്ഞി: ഇജ്ജ്‌ പാട്ടു പഠിക്കുന്നെങ്കില്‍ കേറി ഇരിക്കിന്‍ അല്ലെങ്കില്‍ കൊടുങ്കാറ്റും പെമാരിയുമായിട്ടു കുടീലുക്ക് പോകീന്‍ ഏത്?
(ക്ലാസ്സിന്റെ കുറച്ചകലെ നിന്നും) അയ്യോ ഓടി വരണേ നിങ്ങടെ കൂട്ടത്തില്‍ ഒരുത്തന്‍ ആ പൊഴേല് വീണേ...(ഉടനെ ഓടാന്‍ മിടുക്കുള്ള ഹരീഷും നാട്ടുകാരനും കൂടി ഓടിപ്പോയി അയാളെ പൊക്കിക്കൊണ്ട് വരുന്നു)
അപ്പു: ഇതാ ഒറ്റക്കണ്ണനാ എന്റെ കൂടെ വന്ന പകല്കിനാവന്‍‍. ബോധം ഉണ്ടോ? എനിക്കാണെങ്കില്‍ ബോധം കെട്ടവരെ രക്ഷിക്കാനുള്ള ലിങ്ക് ഇതുവരെ കിട്ടിയില്ല.

കുഞ്ഞി: ബോധമോ? ഈ വക ആള്‍ക്കാര്‍ക്ക് പണ്ടേ ഇല്ല എന്നിട്ട് വേണ്ടേ പോകാന്‍.

പകലന്‍ കണ്ണ് തുറന്നു ചുറ്റും നോക്കിക്കൊണ്ട് : സത്യത്തില്‍ ആ പുഴയുടെ കരയില്‍ നിന്നപ്പോള്‍ ഒരു തുള്ളി വെള്ളം എന്റെ കാലില്‍ വീണു. അത് മുറിച്ചു മാറ്റാന്‍ കഴിയാതെ ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍ പോലെ...പിന്നെ ഒട്ടും ആലോചിച്ചില്ല ഞാന്‍ എടുത്ത്‌ ചാടി. അപ്പോഴാണ്‌ എനിക്കാ സത്യം മനസ്സിലായത്.

ഹരീഷ്: എന്ത് സത്യം?

പകലന്‍: ഹി ഹി ഹി എനിക്ക് നീന്തല്‍ അറിയില്ലല്ലോ എന്ന്.

കുഞ്ഞി: എന്തായാലും അനക്ക് മാത്രല്ല അന്റെ പോട്ടം പിടിക്കണ ഈ ഇന്ജനും നീന്താന്‍ അറിയില്ല എന്ന സത്യം അതിന്റെ ഉള്ളില്‍ കേറിയ വെള്ളം കണ്ടാല്‍ അറിയാം. പോയി ഒണക്കാന്‍ വെക്കെടാ അന്റെ പോട്ടം പിടിക്കണ ഇന്ജന്‍.
ആരാ
ആ തെരഞ്ഞു കൊണ്ടു നടക്കുന്നെ? എന്തോ പോയ പോലെയാണല്ലോ വരവ്. എന്താ മാനെ അന്റെ മനസ്സമാധാനം പോയാ?

ഹരി: അതല്ല ഇത്ത എന്റെ "ല" പോയി. രാവിലെ സ്കൂട്ടറുമായി വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്നതാ, പക്ഷെ ഇപ്പൊ അത് പോയി. ആരേലും ഇങ്ങോട്ടെങ്ങാന്‍ കൊണ്ടു വന്നോ എന്നറിയാന്‍ വന്നതാ.

കുഞ്ഞി: അത് ശരി അപ്പൊ പാട്ടു പഠിക്കാന്‍ ബന്നതല്ല. ഇജ്ജാ ചാക്യന്റെയൊപ്പം കൂടിയപ്പോ "ല" പോയി ഇനിയും ആ കൂട്ടുകെട്ട് ഇജ്ജ്‌ തൊടര്‍ന്നാല്‍ അന്റെ "രി"യും പോകും പിന്നെ "ഹ" മാത്രേ കാണൂ.ഇവരൊക്കെ ആരാ മക്കള്. ഏതായാലും പോയത് പോട്ടെ. അന്റെ ഒരു ചങ്ങായി നാട്ടിലിക്ക് കള്ള് ഷാപ്പ്‌ അന്വേഷിച്ചു പോയിട്ട് എന്തായി? വല്ല വിവരോം ഉണ്ടോ?

ഹരി: വിവരം പണ്ടേ ഇല്ല. കള്ള് കുടിച്ചാല്‍ പറയേണ്ടല്ലോ. ഇപ്പൊ ഫിറ്റായി ഫിറ്റായി എന്നല്ല, കള്ളുകുടിച്ചു മിന്നല്‍ പിണറായി മിന്നല്‍ പിണറായി എന്നാ പറയുന്നേ. ഒരു ഫോട്ടോ തലകുത്തി നിക്കണത് അയച്ചു തന്നിരുന്നു.ഹൊ വിശുദ്ധ ചന്ദി കാട്ടി ഒരൊന്നൊന്നര പോട്ടം .. എന്നാ ഞാനങ്ങോട്ടു ..... മാനവീയം റോഡില്‍ ഇത്തിരി സൌന്ദര്യം കൂട്ടിയിട്ടിട്ടുണ്ട് അത് വിറ്റിട്ട് വേണം വീട്ടില്‍പോകാന്‍ .. എന്നാല്‍ ഞാന്‍ നടക്കട്ടെ...

കുഞ്ഞി: സുദ്ധനാ പക്ഷെ പോട്ടം കണ്ടാ പറയില്ലാ..സിദ്ധന്മാരെ കണ്ടൂടാ, അപ്പൊ ബാ ബാ ബാന്നു പറയും...
എന്നാ നമുക്കു ക്ലാസ്സ്‌ തൊടങ്ങല്ലേ? ആദ്യം എല്ലാവരും ആ പേപ്പറിലെ വരികള്‍ ഒന്നു വായിച്ചു മനസ്സിലാക്കൂ എന്നിട്ട് നമുക്കു തുടങ്ങാം.ആര്‍ക്കെങ്കിലും ലിറിക്സിന്റെ പേപ്പറ് കിട്ടിയില്ലെങ്കില്‍ കാന്താരിക്കുട്ടിയുടെ കയ്യില്‍ നിന്നും മേങ്ങിച്ചോളീന്‍. അല്ലേ ആരാ ദാണ്ടേ പൊത്തു കിടന്നു ഒലത്തുന്നെ?

അരുണ്‍: ഒലത്തെ?

കുഞ്ഞി: അല്ലേടാ പുള്ളേ അങ്ങോട്ടും ഇങ്ങോട്ടും നടക്കില്ലേ അതന്നെ..ആരാ പുള്ളേ അത് ഇങ്ങട് കേറി ബന്നാണിം.പടച്ച റബ്ബേ ഇതു ഞമ്മടെ കവി കുഴൂര്‍ വില്സനല്ലേ? അന്നേ കണ്ടപ്പോഴാ ഒരു കാര്യം ഓര്‍മ്മ ബന്നേ. അന്റെ കവിത ചൊല്ല ആ ചെത്തം ഞമ്മടെ ആ ചുള്ളിക്കാടിന്റെ ശേലുക്കല്ലേ...അല്ലാ ഇജ്ജിപ്പോ എന്താ ഒന്നും എഴുതാത്തെ? ഇപ്പൊ ഗ്രോസറീലൊന്നും പോണില്ലേ? അവര് പെണ്ണുങ്ങളെ കുറിച്ചു ചോയിച്ചാ വരെ കവിത എഴുതണ പുള്ളേണ്.എന്താടാ അനക്ക് പറ്റീത്?

വിത്സണ് : ഇത്താ അല്‍പ്പം തിരക്കിലായിരുന്നു. വീട് മാറ്റം പിന്നെ നീന്താനറിയാത്ത പകലനെ കൊണ്ടു പോയി ഉമ്മുല്‍ ഖ്വോയിന്‍ ബീച്ചില്‍ നീന്തല്‍ പഠിപ്പിക്കല്‍ അങ്ങിനെ ഇത്തിരി തിരക്ക്...

കുഞ്ഞി: അങ്ങിനെ പല വാര്‍ത്തകളും ഇജ്ജ്‌ പറയും അന്നേ കേരളം വിളിക്കേം ചെയ്യും പക്ഷെ കവിത വിട്ടിട്ടുള്ള കളി വേണ്ടാ ട്ടാ ആരാ അന്റെ പിന്നില്‍ മൈക്ക സെറ്റുമായിട്ടു?

വിത്സണ്‍: അത് സാങ്കേതിക സഹായം നല്കുന്ന റഫീക്ക്‌ വടക്കാഞ്ചേരിയാണ്. പിന്നെ അവന് കഥയുടെ അശ്കിത ലേശം ഉണ്ടേയ്‌.

കുഞ്ഞി:ഉണ്ടേ? വെറുതെയല്ല ഓന്റെ മൊകം ഒരു മിനുസപ്ലാവില പോലെ മിനുങ്ങനത്. അപ്പൊ ഞമ്മക്ക്‌ എല്ലാ വക കൂട്ടരും ആയി. ഇഞ്ഞങ്ങട് തൊടങ്ങാം...

ടീച്ചറെ ഒരു സംശയം പാട്ടു പാടാന്‍ നിക്കുമ്പോ യൂണിഫോം ഇടണോ?

കുഞ്ഞി: അന്റെ ഒരു സംശയം ഇജ്ജോക്കെ പാടാന്‍ നിക്കുമ്പോ ഷഡ്ജം ഇടാന്‍ മറക്കാഞ്ഞാ മതി. ഏത്?

പിന്നീട് സൌഹൃദത്തിന്റെ അന്തരീക്ഷത്തില്‍ ഒരു ഗാന സദസ്സ് അവിടെ അരങ്ങേറി. ഈ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി ഒരു സ്പെഷല്‍ ക്ലാസ്സ്‌ നടത്താമെന്ന് കുഞ്ഞീവിയും കമ്മറ്റിയുംതീരുമാനിച്ചു.കൂടാതെ പട്ടാളം രഘു സാറിന്റെ വക കമാന്റോ ഓപ്പറേഷന്‍ പഠിപ്പിക്കുന്ന ക്ലാസ്സും ഉണ്ടായിരിക്കുമെന്ന് അറിയിപ്പുണ്ടായിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയേ......

Monday, July 6, 2009

ദി ബ്ലോഗ് ചെമ്മീന്‍ : ഒരു ബ്ലോഗ് നാടകം

പ്രിയ കലാ സ്നേഹികളെ,
വാഴക്കോടന്‍ തീയറ്റെഴ്സിന്റെ പ്രഥമ സംരംഭമായ പുരാണ നാടകമാണ് "ദി ബ്ലോഗ് ചെമ്മീന്‍". ഈ നാടകം ആദ്യാമായാണ് ഒരു വേദിയില്‍ അവതരിപ്പിക്കുന്നത്. ഇതൊരു മത്സരമായി കാണാതെ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ.
ഞങ്ങള്‍ ആരംഭിക്കുന്നു......നിങ്ങള്‍ അനുഭവിച്ചാലും....

ദി ബ്ലോഗ് ചെമ്മീന്‍.....ദി പുരാണ നാടകം

ഈ നാടകത്തെ കുറിച്ചു രണ്ടു വാക്ക്. ഈ നാടകം കണ്ട് ആര്‍ക്കെങ്കിലും അബോധാവസ്ഥയുണ്ടായാല്‍ അതിന് ഈ നാടക സമിതി ഉത്തരവാദിയല്ല. സ്വന്തം റിസ്കില്‍ ഈ നാടകം കാണുക! കാരണം ഇതൊരു ബ്ലോഗ് നാടകമാണ് വെറും ബ്ലോഗ് നാടകം മാത്രം...
ആദ്യത്തെ ബെല്ലടിക്കുമ്പോള്‍ നടി വസ്ത്രം മാറുകയായിരിക്കും, അത് കൊണ്ട് വേദിക്ക് പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് കമ്മറ്റിക്കാര്‍ സഹകരിക്കേണ്ടതാണ്.
രണ്ടാമത്തെ ബെല്ലടിച്ചാല്‍ മൂന്നാമത്തെ ബെല്ലിനു അധികം താമസം ഉണ്ടാവില്ല...
നാടകം ആരംഭിക്കട്ടെ....ദി ബ്ലോഗ് ചെമ്മീന്‍...

രംഗം ഒന്ന്

(കര്‍ട്ടന്‍ ഉയരുമ്പോള്‍ വീടിനു മുന്നിലുള്ള കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ നില്ക്കുന്ന നായിക,കറുത്തമ്മ)

കറുത്തമ്മ: എന്റെ ബ്ലോഗനാര്‍ കാവിലമ്മേ...പതിവുപോലെ ഇന്നും പവര്‍ സൈന്‍ ഓഫ്ഫായല്ലോ. ഈ ഡസ്ക് ടോപ്പില്‍ ഒരു ഓര്‍ക്കൂട്ടുകാരെയും കാണുന്നില്ലല്ലോ. ആ കൊച്ചു മുതലാളി ഒന്ന് ഓണ്‍ ലൈനില്‍ വന്നിരുന്നെങ്കില്‍ അല്‍പ്പം നേരം ചാറ്റാമായിരുന്നു.വൈറസ് കേറി എന്റെ ഫേസ് ബുക്കില്‍ കിളിര്‍ത്ത ഫേസ് കുരുവോക്കെ എത്രയും വേഗം ഡിലീറ്റാവണേ എന്റെ ഗൂഗിള്‍ മുത്തപ്പാ. അടുത്ത അര്‍ത്തുങ്കല്‍ ബ്ലോഗ് മീറ്റിനു മുമ്പ് ഞാനൊരു ബ്ലോഗുണ്ടാക്കി ദിവസവും പോസ്റ്റുകള്‍ ഇട്ടുകൊള്ളാം എന്റെ ബ്ലോഗനാര്‍ കാവിലമ്മേ.വരുന്ന അര്‍ത്തുങ്കല്‍ പെരുന്നാളിന് വള്ളോം വലേം ഉള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തേക്കാം ബ്ലോഗനാര്‍ കാവിലമ്മേ....
(അകലെനിന്നും ഒരു പാട്ടു കേള്‍ക്കുന്നു)
എന്റെ കൊച്ചു മുതലാളീടെ തൊണ്ട കീറി  സൌണ്ട് ബോക്സീന്ന്  പണ്ടാരടങ്ങുന്ന പാട്ടല്ലേ  കേള്‍ക്കുന്നത്. ആ പഴയപാട്ടിനു പകരം ഒരു റീമിക്സ് പാട്ട് പാടി ഡെഡിക്കേറ്റ് ചെയ്യാന്‍ ഞാന്‍ എത്ര മെയില്‍ അയച്ചതാ..ഹും ഒരു പാട്ടുകാരന്‍ വന്നിരിക്കുന്നു..

കൊ.മുതലാളി: കറുത്തമ്മേ..കറുത്തമ്മേ...

കറുത്തമ്മ: ഒരു കേബിള് കരിഞ്ഞ മണം വന്നപ്പോഴേ ഞാന്‍ കണക്കു കൂട്ടി കൊച്ചു മൊതലാളി സൈന്‍ ഇന്‍ ചെയ്യുകയാണെന്ന്. ആ പഴയ പാട്ട് ഇനിയെങ്കിലും ഒന്ന് മാറ്റിക്കൂടെ?

കൊ.മു: കറുത്തമ്മ, നിന്റെ ഡസ്ക് ടോപ്‌ കണ്ടാല്‍ ഞാന്‍ അറിയാതെ പാടിപ്പോകുന്നതാണ് കറുത്തമ്മേ.

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ...

കൊ.മു: കറുത്തമ്മേ നിന്റെ ഈ ഒടുക്കത്തെ വിളി കേട്ടാണ്‌ എന്റെ കാട്രിജ്ജിലെ മഷി മുഴുവന്‍ തീരുന്നത്.

കറുത്തമ്മ:മൊതലാളീടെ ഇന്നത്തെ പാട്ടില്‍ ചില സംഗതികള്‍ കുറവുണ്ടായിരുന്നു..

കൊ.മു: കൊച്ചു കള്ളീ ഞാന്‍ ഷഡ്ജം ഇടാത്തത്  നീ കണ്ട് പിടിച്ചു അല്ലേ...

കറുത്തമ്മ: പിന്നെ മൊതലാളീ ഞങ്ങള്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു. ഒരു ലാപ്‌ ടോപ്‌ വാങ്ങാന്‍ ഹെന്റെ അപ്പന് കുറച്ചു പണം തന്ന് സഹായിച്ചൂടെ ?

കൊ.മു: പണമൊക്കെ തരാം കറുത്തമ്മേ, പക്ഷെ ഇന്‍സ്റ്റാള്‍മെന്റ് അടവൊക്കെ ക്യത്യമായി   എനിക്ക് തന്നെ തരുമല്ലോ അല്ലെ?

കറുത്തമ്മ: ഹെന്റെ കൊച്ചുമൊതലാളിയുടെ ലാപ് ടോപ്പാണേ സത്യം!

കൊ. മു: എങ്കില്‍ ഒരു ഉമ്മ തന്നുകൊണ്ട് സത്യം ചെയ്തൂ കൂടെ കറുത്തമ്മേ?

കറുത്തമ്മ: വേണ്ട മൊതലാളീ, നിങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് കടാപ്പുറത്തു വെച്ചു പോലും എസ് എം എസ് ചെയ്യാന്‍  പാടില്ലെന്നാ...

കൊ.മു: എങ്കില്‍ വേണ്ടാ..ആട്ടെ എന്തിനാണിപ്പോള്‍ ലാപ്‌ ടോപ്‌ വാങ്ങുന്നത്?

കറുത്തമ്മ: അതില്‍ ഗൂഗിളില്‍ പോയി സെര്‍ച്ച് ചെയ്‌താല്‍ കടലില്‍ മീന്‍ എവിടെയൊക്കെ ഉണ്ടെന്ന് അപ്പന് എളുപ്പം അറിയാമല്ലോ? അപ്പോള്‍ അവിടെ പോയി അപ്പന് നെറ്റ്വര്‍ക്ക് നടത്തിയാ മതിയല്ലോ

കൊ.മു: അതിലെ യൂ ടൂബും പ്രോണോ സൈറ്റും കണ്ട് അപ്പന്‍ വഴി തെറ്റിയാലോ?

കറുത്തമ്മ: അതൊക്കെ ഞാന്‍ നോക്കിക്കോളാം മുതലാളീ..

കൊ.മു: എന്ത്?

കറുത്തമ്മ: അല്ല! അപ്പന്‍ അത് നോക്കുന്നുണ്ടോ എന്ന് ഞാന്‍ നോക്കിക്കോളാമെന്ന്.

കൊ.മു. കറുത്തമ്മയ്ക്ക് എന്റെ ബ്ലോഗ് ഇഷ്ടമായോ?ഇഷ്ടമായോ കറുത്തമ്മേ?
വെറുതെ നിന്ന് സ്മൈലി മാത്രം ഇടാതെ വല്ല കമന്റും പറയൂ കറുത്തമ്മേ....

കറുത്തമ്മ: വൈറസ് കേറി പണ്ടാരടങ്ങി സ്ക്രാപ്പ്‌ ആകുന്നതു വരെ എനിക്ക് കൊച്ചു മൊതലാളീടെ ബ്ലോഗ് മാത്രം മതി, ഹെന്റെ മൊച്ചു കൊതലാളീ..

കൊ.മു: എന്തൂട്ട്‌?

കറുത്തമ്മ: ഹല്ലാ കൊച്ചു മൊതലാളീന്ന്..പിന്നെ ആരെങ്കിലും വരുന്നതിനു മുമ്പ്‌....

കൊ.മു: വരുന്നതിനു മുമ്പു?

കറുത്തമ്മ: എന്നെ എന്തെങ്കിലുമൊക്കെ ചെയ്തിട്ട് പോകൂ മൊതലാളീ..

കൊ.മു: ഹെന്റെ കറുത്തമ്മാ..കറുത്തമ്മ പുതിയ ബ്ലോഗ് തുടങ്ങിയാല്‍ എനിക്ക് ലിങ്ക് തരുമോ?

കറുത്തമ്മ: തരാം മൊതലാളീ..ആ ലിങ്ക് ഹെന്റെ കൊച്ചു മൊതലാളിക്ക് മാത്രമുള്ളതാ...

കൊ.മു: നിന്റെ ബ്ലോഗില്‍ എന്നെ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കുമോ കറുത്തമ്മേ?

കറുത്തമ്മ: ഹെന്റെ ബ്ലോഗ് അഗ്രിഗേറ്ററില്‍ വരുന്നിടത്തോളം കാലം, മൊതലാളി എന്നും പോസ്റ്റ് ചെയ്തോളൂ  ഹെന്റെ കൊച്ചു മൊതലാളീ..

കൊ.മു: ഹെന്റെ കറുത്തമ്മാ....
(അകലെ നിന്നും കറുത്തമ്മയെ വിളിക്കുന്നു)
കറുത്തമ്മ: ഹെന്നെ..ഹെന്നെ വിടൂ മൊതലാളീ, ശോ ഇത്ര പെട്ടെന്ന് വിട്ടോ? ഞാന്‍ പോകട്ടെ.. മൊതലാളി പുതിയ പോസ്റ്റുമായി വരുമ്പോള്‍ ആ ലിങ്ക് ഒന്ന് തന്നാല്‍  മതി മൊതലാളീ..

കൊ.മു: ഹെന്റെ കറുത്തമ്മേ...ഞാന്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് ഇട്ട് തന്ന് ഈ ഡസ്ക് ടോപ്പില്‍ കാത്തിരിക്കും..നീ വന്നില്ലെങ്കില്‍ ഞാന്‍ ഈ പോസ്റ്റില്‍ കിടന്നു റിഫ്രെഷ് ചെയ്തു മരിക്കും കറുത്തമ്മേ...

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ....

കൊ.മു: നീ വീണ്ടും വീണ്ടും എന്നെ ഇങ്ങനെ വിളിക്കല്ലേ കറുത്തമ്മേ..

കറുത്തമ്മ: പിന്നെ എന്ത് വിളിക്കണം..മൊതലാളീ..

കൊ.മു: എനിക്ക് കുറച്ചു കൂടി തടി വെക്കണം കറുത്തമ്മേ... ഈ വിളി അതിനൊരു തടസ്സമാണ് ..നീ എന്നെ പരീക്കുട്ടീന്ന് വിളിച്ചോളൂ...

കറുത്തമ്മ; ശരി മൊതലാ...

കൊ.മു: മൊതലേ ന്നോ ?

കറുത്തമ്മ: ശ്ശോ പരീക്കുട്ടീ...
(കറുത്തമ്മ വീട്ടിലേക്ക് ഓടുന്നു..)

കര്‍ട്ടന്‍


രംഗം രണ്ട്

പ്രിയ കലാ സ്നേഹികളെ,
അടുത്ത ഒരു രംഗത്തോട് കൂടി ഈ നാടകം അവസാനിക്കുകയാണ്. ഈ നാടകം നടത്താനുള്ള ചെലവ് സെക്കനന്റ് കമ്പ്യൂട്ടറുകളും ലാപ് റ്റോപ്പുകളുമൊക്കെ പെറുക്കി വിറ്റിട്ടാണ് എന്ന് ഓര്‍ക്കുക. നിങ്ങള്‍ തരുന്ന സോഫ്റ്റ്വെയറുകളും ഹാര്‍ഡ് വെയറുകളും മാത്രമാണ് ഈ എളിയ കലാകാരന്മാര്‍ക്ക് പ്രചോദനമാകുന്നത്. ആരും വെറുതെ ഒരു വെയറുകളും തരണ്ട, നന്നായി തെണ്ടിയിട്ടു തന്നെയാണ് ബക്കറ്റുമായി വരുന്നതു.എല്ലാവരും അനുഗ്രഹിക്കുമല്ലോ.

കറുത്തമ്മയെ അനോണി ബ്ലോഗറായ ‘പളനി‘ വിവാഹം ചെയ്ത് കൊണ്ട് പോയ ശേഷമുള്ള ബാക്കി രംഗങ്ങളോട് കൂടി ഈ നാടകം അവസാനിക്കുന്നു. ദി ബ്ലോഗ് ചെമ്മീന്‍ , രംഗം രണ്ട്.
കര്‍ട്ടന്‍ പൊങ്ങുമ്പോള്‍ അനോണി ബ്ലോഗറായ പളനിയുടെ വീട്. കറുത്തമ്മയുടെ അനിയത്തി വിശേഷങ്ങള്‍ അറിയാന്‍ വന്നിരിക്കുന്നു.കറുത്തമ്മയുടെ കുഞ്ഞിനെ കൊഞ്ചിക്കുന്നതില്‍നിന്നും ഈ രംഗം ആരംഭിക്കുന്നു)

അനിയത്തി: ഇച്ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പന്‍ വേറെ ഒരു സെക്കനന്റ് ലാപ്‌ ടോപ്‌ വാങ്ങി.ഇപ്പോള്‍ സര്‍ഫിംഗ് മുഴുവന്‍ ആ ലാപ്‌ ടോപ്പിലാ. എനിക്കിഷ്ടായില്ല ചേച്ചി. ആപ്പിളിനോളം വരുമോ അസ്സംബ്ലി ചെയ്തത്? ആ പിന്നെ ഒരു ദിവസം ഞാന്‍ കൊച്ചു മോതലാളീനെ കണ്ടു?

കറുത്തമ്മ: മുതലാളി എന്ത് പറഞ്ഞു?

അനിയത്തി: കൊച്ചു മൊതലാളി ബ്ലോഗൊക്കെ പൂട്ടി. കമ്പ്യൂട്ടര്‍ സ്ക്രാപ്പൊന്നും കിട്ടാത്തത് കൊണ്ടു മുഴു പട്ടിണിയാ ഇച്ചേച്ചീ.പാവം കൊച്ചു മുതലാളി. അപ്പന്‍ കൊടുക്കാനുള്ള ഇന്‍സ്റ്റാള്‍മെന്റുകള്‍ പോലും കൊടുത്തില്ല.

കറുത്തമ്മ: കൊച്ചു മൊതലാളി എന്നെ പറ്റി വല്ലതും ചോയിച്ചാ?

( അത് കെട്ട് അനോണി പളനി കയറി വന്നു കൊണ്ട്)
പളനി: ഹും ചോദിച്ചെടീ നിന്റെ ബ്ലോഗില്‍ ഇപ്പോഴും പോസ്റ്റിടാറുണ്ടോ എന്ന്. നിനക്കിപ്പോഴും അവന്റെ ബ്ലോഗ് ഇഷ്ടമാണോടി? സത്യം പറ നിന്റെ കയ്യിലുള്ള ഈ കുട്ടി ബ്ലോഗ് അവന്‍ പോസ്റ്റിയ ബ്ലോഗല്ലെ?

കറുത്തമ്മ: ഓഹോ എന്റെ പ്രൊഫൈലില്‍ സംശയമോ എന്റെ ഗൂഗിള്‍ അമ്മച്ചീ...സത്യമായും ഈ കുട്ടി ബ്ലോഗ് നിങ്ങളുടെ ലിങ്കില്‍ നിന്നും എടുത്ത്‌ പോസ്റ്റിയതാണ്.എന്നെ അവിശ്വസിക്കരുത്!

പളനി: നാട്ടിലെ വായനക്കാര് മൊത്തം പറയണ്, നിന്റെ ബ്ലോഗ് ഡിലീറ്റ്‌ ചെയ്യാന്‍. സത്യം പറ കറുത്തമ്മേ നീയും ഷക്കീലയെപ്പോലെ പിഴച്ചവളാണോ കറുത്തമ്മേ?

കറുത്തമ്മ:ഹെന്റെ പോസ്റ്റ് ചെയ്യുന്ന ബ്ലോഗാണേ സത്യം ഇത് കൊച്ചുമൊതലാളി അസംബ്ലി ചെയ്ത പോസ്റ്റല്ല. ഇതു നിങ്ങളുടെ പോസ്റ്റാണ്, നോക്കൂ ഇവന് എന്റെ അതേ ഫേസ് ബുക്കാണ്!

പളനി: ഞാന്‍ വിശ്വസിക്കണ്...എനിക്കും ഒരു ബ്ലോഗ് തുടങ്ങണം. അതിനൊരു ലാപ്‌ ടോപ്‌ വാങ്ങാന്‍ എനിക്കൊരു എഴുപത്തി അഞ്ചു രൂപാ കുറവുണ്ട്. ഞാന്‍ ഈ രാത്രി ഒറ്റയ്ക്ക് പോയി സര്‍ഫ് ചെയ്ത് ഒരു കോംബാക് കിട്ടുമോന്ന് നോക്കട്ടെ.ഞാന്‍ പോകുന്നു അമ്മേ..

കറുത്തമ്മ: എന്തൂട്ട്‌?

പളനി: ഞാന്‍ പോകുന്നു കറുത്തമ്മേ...

കറുത്തമ്മ: ഇന്നു മുഴുവന്‍ ഞാനൊറ്റയ്ക്ക് ഫയറും കൊച്ചുപുസ്തകവും വായിച്ച് ധ്യാനിച്ചിരിക്കാം.കോംബാക് കിട്ടിയില്ലേല്‍ ഒരു എയ്സറായാലും അഡ്ജസ്റ്റ് ചെയ്യാം!

പളനി: രണ്ടും ഒന്നു തന്നെ...ഞാന്‍ തിരിച്ചു വരുന്നതു വരെ നീ ഗൂഗിള്‍ അമ്മച്ചിയെ വിളിച്ച് വല്ല ഭരണിപ്പാട്ടും പാടി പ്രാര്‍ത്ഥിക്കൂ..
(പളനി ചൂണ്ടാനായി പോകുന്നു. കറുത്തമ്മ കുട്ടിയെയും അനിയത്തിയെയും കിടത്തി ഉറക്കുന്നു. അല്‍പ്പം കഴിഞ്ഞു ഒരു പാട്ടു കെട്ട് കറുത്തമ്മ ഉണരുന്നു)

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീടെ തൊണ്ട കീറി പണ്ടാരടങ്ങുന്ന ആ പഴയ പാട്ടല്ലേ ആ  കേള്‍ക്കുന്നത്. റീമിക്സ് പാട്ട് എന്ന് പറഞ്ഞിട്ട് വയറ്റത്തടിച്ചുള്ള പാട്ടാണല്ലോ കേള്‍ക്കുന്നത്.എന്തായാലും ഒന്ന് എത്തി നോക്കിയേക്കാം!
(കറുത്തമ്മ വീടിനു പുറത്തേക്ക് വന്നു കൊച്ചു മോതലാളിയെ കാണുന്നു)

കൊ.മു: കറുത്തമ്മേ നീയാകെ മാറിപ്പോയിരിക്കുന്നു..നിന്റെ പതിനാലു ഇഞ്ച് മാത്രമുണ്ടായിരുന്ന മോണിറ്റര്‍ ഇന്ന് ഇരുപത്തൊന്നു ഇഞ്ചു മോണിറ്ററായല്ലോ കറുത്തമ്മേ. ബ്ലോഗില്‍ എന്നും പോസ്റ്റ് ചെയ്യാറുണ്ടോ?

കറുത്തമ്മ: ഹെന്റെ കൊച്ചു മൊതലാളീ..ഇപ്പോള്‍ ബ്ലോഗില്‍  പോസ്റ്റൊന്നും ചെയ്യാതെ പണ്ടാരടങ്ങി നടക്കുകയാണല്ലേ?

കൊ.മു: കമന്റുകളൊന്നും കിട്ടാത്തതിനാല്‍ എന്റെ ബ്ലോഗ് പൂട്ടി,സിസ്റ്റം വൈറസ് കേറി പണ്ടാരടങ്ങി. പുതിയ ലാപ് ടോപ്പ് വാങ്ങി ബ്ലോഗ് ചെയ്ത് തുടങ്ങാന്‍ ആരും തരാനുള്ള ഇന്‍സ്റ്റാള്‍മെന്റ് പോലും തന്നില്ല കറുത്തമ്മേ.

കറുത്തമ്മ: മൊതലാളീടെ ബ്ലോഗ് പൂട്ടിച്ചത് ഞാനാണ്. ആ ദു:ഖം മറക്കാന്‍, എന്റെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടോളൂ മൊതലാളീ..

കൊ.മു: കറുത്തമ്മേ നമ്മള്‍ എന്തിനാണ് ബ്ലോഗാന്‍ തുടങ്ങിയത്?

കറുത്തമ്മ: സ്നേഹിച്ച് സ്നേഹിച്ച് മരിക്കാന്‍...

കൊ.മു: കറുത്തമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടോ?

കറുത്തമ്മ: എന്റെ ബ്ലോഗില്‍ വെള്ളം കേറി ഈ ഡസ്ക് ടോപ്‌ കടലില്‍ മുങ്ങി മരിക്കുന്നത് വരെ...

കൊ.മു: അപ്പോള്‍ നിന്റെ അനോണി പളനി.

കറുത്തമ്മ: എന്നെ സ്നേഹിക്കാന്‍ എന്റെ പോസ്റ്റില്‍ ഇഷ്ടം പോലെ പോസ്റ്റ് ഇട്ട് മതിയാവാതെ ഒരു ലാപ് ടോപ്  ചൂണ്ടാന്‍  പോയതാണ്. എന്റെ കണക്കു കൂട്ടല്‍ തെറ്റിയാല്‍ പളനി പോലീസ് പിടിച്ച്  തിരിച്ചു വരില്ല മൊതലാളീ തിരിച്ചു വരില്ല.

കൊ.മു: എന്റെ കറുത്തമ്മേ..നീ സുന്ദരിയാണ്...

കറുത്തമ്മ: പുറം ചൊറിയുന്ന കമന്റൊന്നും വേണ്ട മൊതലാളീ അയ്യോ ആരോ വരുന്നുണ്ട്.

പളനി: നില്‍ക്കവിടെ.നീയാണല്ലെ ഞാന്‍ ഇല്ലാത്ത നേരത്ത് എന്റെ ബ്ലോഗില്‍ സബ്സ്ക്രൈബ് ചെയ്യുന്ന്? നിങ്ങടെ ഈ ഗ്രൂപ്‌ ബ്ലോഗിങ്ങ്‌ ഇന്നത്തോടെ ഞാന്‍ അവസാനിപ്പിക്കും.ഇവിടെ അനോണിബ്ലോഗറെന്നോ  സനോണി ബ്ലോഗറെന്നോ ഇല്ല. എല്ലാ ബ്ലോഗും സ്ക്രാപ്പായി നശിക്കട്ടെ..
ഞാനിതാ എന്റെ ബെല്‍റ്റ്‌ ബോംബില്‍ ക്ലിക്ക് ചെയ്യുന്നു എല്ലാം ഇപ്പോള്‍ സൈന്‍ ഓഫ്‌ ആകും ഹ ഹ ഹാ...
(((((((((((( ഠോ ))))))))))))))))))


കര്‍ട്ടന്‍
 


Copyright http://www.vazhakkodan.com